tag:blogger.com,1999:blog-80034510007773909592024-03-14T13:50:55.914+05:30Anudina Thiruvachana Dhyaanangal(3 minutes gospel reflections based on syro-malabar daily holy mass readings)dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.comBlogger143125tag:blogger.com,1999:blog-8003451000777390959.post-9768889517529825012017-04-25T22:31:00.001+05:302017-04-25T22:31:38.209+05:30സ്നേഹത്താൽ പ്രവർത്തന നിരതമായ വിശ്വാസം... <div dir="ltr" style="text-align: left;" trbidi="on">
"യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പരിച്ഛേദനമോ, അപരിച്ഛേദനമോ കാര്യമല്ല. സ്നേഹത്തിലൂടെ പ്രവർത്തന നിരതമായ വിശ്വാസമാണ് സുപ്രധാനം." (ഗലാ. 5,6)<br />
<br />
(ഇന്നത്തെ വായനഭാഗം - ഗലാ. 5,1-6)<br />
<div>
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvgFy7CFJWDBtKu6cNPHNH0HdZLqeWogAXCcCxSd_kgBDu43BiuKFEqUduWTxG8ZtoK_p1_Zmdvmnsqd8EiTMlGYHX8pQbbK6zrVbAZNlePf5hEy4kiktbP0dx0fnobyeFCI-7WLZyX0iS/s1600/kundukulam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvgFy7CFJWDBtKu6cNPHNH0HdZLqeWogAXCcCxSd_kgBDu43BiuKFEqUduWTxG8ZtoK_p1_Zmdvmnsqd8EiTMlGYHX8pQbbK6zrVbAZNlePf5hEy4kiktbP0dx0fnobyeFCI-7WLZyX0iS/s320/kundukulam.jpg" width="210" /></a></div>
<div>
പാവങ്ങളുടെ/അഗതികളുടെ പിതാവെന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാർ ജോസഫ് കുണ്ടുകുളത്തിൻ്റെ ഇരുപതാം ചരമദിനമാണിന്ന്. ആ പുണ്യാത്മാവിനെ ഏറെ നന്ദിയോടെ അനുസ്മരിക്കുമ്പോൾ, പതിവിൽ നിന്ന് വിപരീതമായി, അദ്ദേഹത്തിൻ്റെ ജീവിതത്തെയും വ്യക്തിത്വത്തെയും ആഴത്തിൽ പകർന്നു തരുന്ന, ഇന്നത്തെ രണ്ടാം വായനയായ വി. പൌലോസ് അപ്പസ്തോലൻ്റെ ഗലാത്തിയാക്കാർക്കുള്ള ലേഖനത്തിൽ നിന്നുള്ള വായനയാണ് ധ്യാനവിഷയമായി എടുത്തിരിക്കുന്നത്. നല്ല യുദ്ധം ചെയ്തും നല്ല ഓട്ടം ഓടിയും വിശ്വാസം കാത്ത (2 തിമോ. 4,7) ആ ധന്യജീവിതം എന്നും സ്നേഹത്താൽ പ്രവർത്തന നിരതമായിരുന്നല്ലോ. വന്ദ്യപിതാവിൻ്റെ ഓരോ വരിയും വാക്കും, ജാതിമത വിവേചനയില്ലാതെ, പാവപ്പെട്ടവൻ്റെയും ആരോരുമില്ലാത്തവൻ്റെയും, ഉന്നമനത്തിനു വേണ്ടിയുള്ള നിലയ്ക്കാത്ത ആഹ്വാനങ്ങളും ഗർജ്ജനങ്ങളുമായിരുന്നു. വാക്കിലും എഴുത്തിലും സാധാരണക്കാരൻ്റെ ഭാഷയുടെ തേന്മാരി പെയ്തപ്പോൾ, ഓടിക്കൂടിയതും കാത്തിരുന്നതും ജനസഹസ്രങ്ങളായിരുന്നു.</div>
<div>
<br /></div>
<div>
പതിഞ്ഞ സ്വരത്തിൽ, സ്വതസിദ്ധ ശൈലിയിലെ രണ്ടു ചുമയുടെ അകമ്പടിയോടെയുള്ള, നാടൻ കുശലാന്വേഷണത്തിൽ ആരംഭിക്കുന്ന പ്രസംഗങ്ങൾ, പതുക്കെ പതുക്കെ മത്തായിയുടെ സുവിശേഷത്തിലെ അന്ത്യവിധിയിലേക്കും, ലൂക്കായുടെ സുവിശേഷത്തിലെ ധനവാൻ്റെയും ലാസറിൻ്റെയും ഉപമയിലേക്കും, ശേഷം നടപടിപുസ്തകത്തിലെ കൂട്ടായമയിലേക്കും യോഹന്നാൻ്റെ ലേഖനഭാഗത്തേക്കും എത്തുമ്പോൾ, കർക്കിടകമാസത്തിലെ പേമാരിക്കൊപ്പം, മനസ്സിനെ പിടിച്ചുകുലുക്കുന്ന മേഘഗർജ്ജനമായി മാറിയിട്ടുണ്ടാകും. "കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ സാധിക്കുകയില്ലെന്ന" (1 യോഹ.4,20) തിരുവചന സത്യം പ്രഘോഷിക്കുമ്പോഴുള്ള ആവേശവും തീക്ഷ്ണതയും തികച്ചും വേറിട്ടതാണ്. മുഹമ്മദും കൃഷ്ണനും കൊച്ചൌസേപ്പും സംഗമിക്കുന്ന, സ്ഥിരം ത്രിവേണി സംഗമവേദികളാണ് എന്നത്തേക്കുമുള്ള "ഹൈലൈറ്റ്സ്." ഒരായിരം തവണ ആവർത്തിക്കപ്പെട്ടാലും വന്ദ്യപിതാവിൽ നിന്ന് അത് വീണ്ടും കേൾക്കുമ്പോൾ അതിനൊരു പ്രത്യേക വശ്യതയും ചാരുതയുണ്ടായിരുന്നു. </div>
<div>
<br /></div>
<div>
ഈയൊരു കാര്യമാണ് മറ്റെല്ലാറ്റിനേക്കാളും പ്രധാനമായിരിക്കേണ്ടതെന്ന്, വി. പൌലോസ് അപ്പസ്തോലൻ ഓർമ്മപ്പെടുത്തുന്ന തിരുവചനഭാഗമാണല്ലോ, ഇന്നത്തെ ധ്യാനവിഷയം. ജീവിതത്തിലെ പ്രവർത്തനപരത ക്രിസ്തീയമാകുന്നതിലെ മാനദണ്ഡം, സ്നേഹം മാത്രമെന്ന് അദ്ദേഹം മറ്റു സ്ഥലങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. തിരുവചനത്തിൽ നാം വായിക്കുന്നു, "ഞാൻ എൻ്റെ സർവ്വസമ്പത്തും ദാനം ചെയ്താലും എൻ്റെ ശരീരം ദഹിപ്പിക്കാൻ വിട്ടുകൊടുത്താലും സ്നേഹമില്ലെങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല." (1 കൊറി. 13,3) നമ്മുടെ പ്രവർത്തനപരതയെ ക്രിസ്തീയസ്നേഹത്താൽ അതിജീവിക്കുന്നില്ലെങ്കിൽ, എല്ലാം വ്യർത്ഥമാണെന്ന്. ആയതിനാൽ, നമ്മുടെ പ്രവർത്തനങ്ങളിലെല്ലാം സ്നേഹത്തിൻ്റെ കയ്യൊപ്പ് ചേർത്തു നല്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. </div>
</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-64104480881293155072017-04-23T22:51:00.001+05:302017-04-23T22:53:45.209+05:30ദൌത്യത്തോടൊപ്പം കരുത്തും പകരുന്നവൻ ക്രിസ്തു...<div dir="ltr" style="text-align: left;" trbidi="on">
"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)<br />
(ഇന്നത്തെ വായനഭാഗം - മാർക്കോ. 16,15-20)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_Ty651ykg67hH8NX-jhQBBQwYB4SJserHJdPDqskYYQkFNMTLviGeRAKFNPZ6aHdW5bHGjkISYiJFZ2FqBvIb4hjNttF0IJiND9v42a_tfcqLJueAuJJ1gmCmut9WIRI1zsYYkCRqscZS/s1600/preach.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_Ty651ykg67hH8NX-jhQBBQwYB4SJserHJdPDqskYYQkFNMTLviGeRAKFNPZ6aHdW5bHGjkISYiJFZ2FqBvIb4hjNttF0IJiND9v42a_tfcqLJueAuJJ1gmCmut9WIRI1zsYYkCRqscZS/s320/preach.jpg" width="320" /></a></div>
"അച്ചന് സാധിക്കുന്നത് അച്ചൻ ചെയ്താൽ മതി, വലിയ മലമറിക്കാനൊന്നും അച്ചൻ പോകേണ്ടെന്ന്," പുതിയ നിയമനത്തിലെ ജോലിഭാരവും ഉത്തരവാദിത്വവും ഇച്ചിരി കൂടിപ്പോയിയെന്ന് അറിയിക്കാൻ വരുന്ന വൈദികരോട്, ദിവംഗതനായ വത്സലപിതാവ് മാർ ജോസഫ് കുണ്ടുകുളം പറയുമായിരുന്നത്രേ. തീർച്ചയായും, അയയ്ക്കപ്പെടുന്നവനെ സഹായിക്കാനും തുണയ്ക്കാനും അയച്ചവനുണ്ടാകുമെന്നുള്ളത് അയയ്ക്കപ്പെട്ടവൻ്റെ ഉറപ്പും വിശ്വാസവുമാണ്. ആ കരുത്തിലാണ് അവൻ്റെ തുടർന്നുള്ള പ്രവർത്തനം മുഴുവൻ ചലനാത്മകമാകുന്നത്. ഇത്തരത്തിലൊരു വാഗ്ദാനത്തിലേക്കും അതിൻ്റെ പരിപൂർത്തിയിലേക്കുമാണ് ഇന്നത്തെ വചനഭാഗം വിരൽ ചൂണ്ടുന്നത്. അത്തരമൊരു ഉറപ്പ്, നമുക്കു ദിശാബോധം മാത്രമല്ലാ, കരുത്തും ആത്മവിശ്വാസവും മേല്ക്കുമേൽ പ്രദാനം ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയാം.<br />
<br />
ഉത്ഥാനത്തിനു ശേഷം ശിഷ്യർക്കു പ്രത്യക്ഷപ്പെട്ട അവസരത്തിൽ യേശു അവരോടു കല്പിച്ചു, "നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15) ഗലീലി മഹാതടാകത്തോടു ചുറ്റിപ്പറ്റി മാത്രമായിരുന്നു ഭൂരിഭാഗം യേശുശിഷ്യരുടെയും ലോകം വികാസം പ്രാപിച്ചിരുന്നത്. തീർത്തും മുക്കുവരായ അവരെ സംബന്ധിച്ചിടത്തോളം, ഉത്ഥിതൻ്റെ ഈ കല്പന ചുമക്കാവുന്നതിലധികം ഭാരമായിരുന്നിരിക്കണം. എന്നിരുന്നാലും, അവർ യേശുവിൻ്റെ കല്പനയനുസരിച്ച് സ്വർഗ്ഗരാജ്യത്തിൻ്റെ സന്ദേശം മറ്റുള്ളവർക്കു പകരാൻ ആവേശപൂർവ്വം മുന്നിട്ടിറങ്ങി. ഗുരുവാണ് ആവശ്യപ്പെടുന്നത്, എന്നതിനാൽ, അവർക്ക് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ആ പ്രയത്നങ്ങളെയും വിശ്വസ്ഥതയോടെയുള്ള സമർപ്പണത്തെയും തമ്പുരാൻ എന്തുമാത്രം വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ഇന്നത്തെ വചനഭാഗത്തിൻ്റെ അവസാനത്തിൽ നാം കാണുന്നു.<br />
<br />
"അവർ എല്ലായിടത്തും പോയി വചനം പ്രഘോഷിച്ചു.കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾകൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു." (മാർക്കോ. 16,20) കർത്താവ് ഭാരം തരുന്നുണ്ടെങ്കിൽ മനസ്സിലാക്കുക, അതു വഹിക്കാനുള്ള കെല്പും അവിടുന്ന് പ്രദാനം ചെയ്യുന്നുണ്ട്. അവിടുന്ന് സഹനം നല്കുന്നുണ്ടെങ്കിൽ ഓർക്കുക, അതു സഹിക്കാനുള്ള ശക്തികൂടി അവിടുന്ന് നമുക്ക് നല്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, ഒരിക്കൽ വി. പൌലോസ് അപ്പസ്തോലൻ വിളിച്ചു പറഞ്ഞത്, "വചനത്തിനുവേണ്ടി ഞാൻ ഏറെ അദ്ധ്വാനിച്ചു. എന്നാലും ഞാനല്ലാ, എന്നിലെ ദൈവകൃയാണ് അദ്ധ്വാനിച്ചത്." അതിനാൽ, പ്രിയ സ്നേഹിതരേ, തമ്പുരാനു വേണ്ടി ദൌത്യങ്ങൾ ഏറ്റെടുക്കുവാനോ, ത്യാഗങ്ങൾ സഹിക്കാനോ, അല്പം പോലും മടി കാണിക്കേണ്ടതില്ല, കാരണം അവിടുന്ന് നമ്മോടൊപ്പമുണ്ട്, ഇന്നും എപ്പോഴും. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-8699936531175656362017-04-22T23:31:00.001+05:302017-04-22T23:31:50.527+05:30മുട്ടുമടക്കേണ്ട ഇടത്തിലേക്കൊരു തോമ്മാവെളിച്ചം...<div dir="ltr" style="text-align: left;" trbidi="on">
"തോമസ് പറഞ്ഞു, എൻ്റെ കർത്താവേ, എൻ്റെ ദൈവമേ." (യോഹ. 20,28)<br />
(ഇന്നത്തെ വായനഭാഗം - യോഹ. 20,19-29)<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2LQ5p5hPFXg3rMjRu2sonT6lms7PFK_P_buRi27ntRLJnjxMTBY9jkFADeMBTmvFialyxBhmSenj3xyuomXQBmkE7q9xWtSKfdUEwKeDplCnlMii9fMui-zNVwJTSPGuEf1OKm3o6uUCq/s1600/thomas.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="121" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2LQ5p5hPFXg3rMjRu2sonT6lms7PFK_P_buRi27ntRLJnjxMTBY9jkFADeMBTmvFialyxBhmSenj3xyuomXQBmkE7q9xWtSKfdUEwKeDplCnlMii9fMui-zNVwJTSPGuEf1OKm3o6uUCq/s320/thomas.jpg" width="320" /></a>പുതുഞായറിൽ വിശ്വാസത്തിൻ്റെ പുതുക്കം നടത്തി, വി.തോമ്മായെപ്പോലെ, ഉത്ഥിതനായ മിശിഹായ്ക്ക് സാക്ഷ്യം നല്കാൻ, ഹൃദയവും മനസ്സുമൊരുക്കുന്ന ദിനാചരണത്തിലാണ് നാമോരുത്തരും. എന്നാൽ, ചിലപ്പോഴെങ്കിലും, 'നമുക്കും അവനോടുകൂടി പോയി മരിക്കാ'മെന്ന ധീരമായ ചുവടെടുത്തവനെ തീർത്തും ഭീരുവും സംശയമനസ്ക്കനുമാക്കി ചിത്രീകരിക്കുന്ന, വരികളും കുറിപ്പുകളും, ഇന്നും ചിലർ മനസ്സിൽ സൂക്ഷിക്കുന്നുവെന്നത്, ഏറെ ദുഃഖകരമായ വസ്തുതയാണെന്ന് പറയാതെ വയ്യ. "അവൻ്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എൻ്റെ വിരൽ ഇടുകയും, അവൻ്റെ പാർശ്വത്തിൽ എൻ്റെ കൈവയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ലാ"യെന്ന (യോഹ. 20,25) തോമ്മായുടെ ശാഠ്യം, കേവലം ഭയമോ, സംശയമോ, അവിശ്വാസമോ മാത്രമായി ചുരുക്കുന്നത് സത്യത്തോടു ചേരാതെ പോകാൻ സാധ്യതകളേറെയാണ്. പ്രത്യേകിച്ചും, യോഹന്നാൻ്റെ സുവിശേഷ പശ്ചാത്തലം അവഗണിച്ച് വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ.<br />
<br />
റോമാസാമ്രാജ്യത്തിൽ, ചക്രവർത്തിയാരാധന സജീവമായിരുന്ന ഡൊമീഷ്യൻ്റെ കാലത്താണ്, വി. യോഹന്നാൻ്റെ സുവിശേഷവും മറ്റു രചനകളും പൂർണ്ണമാകുന്നത്. ചക്രവർത്തിയാരാധനയുടെ ഭാഗമായി, സാമ്രാജ്യത്തിലെ മുഴുവൻ പ്രജകളും, ചക്രവർത്തിയെ 'തങ്ങളുടെ കർത്താവും ദൈവവു'മായി ഏറ്റുപറയുവാൻ കൂടെക്കൂടെ നിർബന്ധിക്കപ്പെട്ടിരുന്നുവെന്നും, അപ്രകാരം ഏറ്റുപറയാത്തവരെ, ക്രൂരമായ മതപീഢനങ്ങൾക്കു ഇരയാക്കിയിരുന്നുവെന്നും ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഭീകരമായ മതമർദ്ദനത്തിൻ്റെ ഈ പശ്ചാത്തലത്തിൽ, തോമാസ് മുന്നോട്ടുവെക്കുന്ന സംശയവും ശാഠ്യവും തുടർന്നുള്ള ഏറ്റുപറച്ചിലും, വലിയ ക്രൈസ്തവ വിശ്വാസപ്രഖ്യാപനത്തിൻ്റെ ഭാഗമായി കാണുക തീർത്തും സ്വാഭാവികമാണല്ലോ. ഒന്നാം പ്രമാണത്തെ നെഞ്ചോടു ചേർത്തുവെക്കുന്നവന്, നിത്യരക്ഷ പരമമായ ജീവിതലക്ഷ്യമാക്കി ജീവിക്കുന്നവന്, ചക്രവർത്തിയാരാധനയും അനുഷ്ഠാനങ്ങളും, നിരർത്ഥകമായി തോന്നുകയും അവ തിരസ്ക്കരിക്കുകയും ചെയ്യുക സ്വാഭാവികം മാത്രം.<br />
<br />
ഇങ്ങനെ ചിന്തിക്കുമ്പോൾ, പക്ഷെ, തോമസ്സിൻ്റേതു വെറുമൊരു തിരസ്ക്കരണ മാത്രമായിരുന്നില്ല, മറിച്ച്, തനിക്കായി കുരിശിലേറി മരിച്ച യേശുക്രിസ്തുവിനെ, തൻ്റെ ദൈവവും കർത്താവുമായി സഹശിഷ്യ സമൂഹത്തിൻ്റെ മുമ്പിലുള്ള ഏറ്റുപറയുന്ന സുവർണ്ണ അവസരം കൂടിയായിരുന്നു എന്നുവേണം കരുതാൻ. ഏതു സാഹചര്യത്തിലായാലും, ഈ ലോകത്തിൻ്റെ അധികാരികൾ മുന്നോട്ടുവെക്കുന്ന അപ്പക്കഷ്ണങ്ങൾക്കു മുമ്പിൽ മുട്ടുമടക്കാതെ, തനിക്കായി കുരിശിലേറി, തന്നെ വീണ്ടെടുത്ത യേശു ക്രിസ്തുവിൻ്റെ മുമ്പിൽ, അവൻ്റെ മാത്രം മുമ്പിൽ, മുട്ടുമടക്കാൻ ധീരത കാണിച്ചവനാണ് നമ്മുടെ പിതാവായ മാർതോമ്മാ. മാർത്തോമ്മാ പകരുന്ന ഈ വിശ്വാസവെളിച്ചം സ്വീകരിച്ച്, വിശ്വാസത്തിൻ്റെ പുതുയാത്രയിൽ, ഈ ലോകവും, ഈ ലോകത്തിൻ്റെ അധികാരശക്തികളും, മുന്നോട്ടുവെക്കുന്ന ആനുകൂല്യങ്ങളേക്കാളും സഹായങ്ങളേക്കാളും, ക്രിസ്തുവിൻ്റെ അമൂല്യരക്തത്തിൻ്റെ വിലയെയോർത്ത്, അവനെ മാത്രം ജീവിതത്തിൻ്റെ കർത്താവും ദൈവവുമായി ഏറ്റുപറയാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ഏവർക്കും പുതുഞായറിൻ്റെ ആശംസകൾ നേരുന്നു... </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-3546984821990782522017-04-18T22:26:00.000+05:302017-04-18T22:26:03.138+05:30ഉത്ഥിത ജീവിതം ക്രിസ്തുവിനോടു ചേർന്നുനില്ക്കുന്ന ജീവിതം...<div dir="ltr" style="text-align: left;" trbidi="on">
"നിങ്ങൾ എൻ്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ." (യോഹ.15,9)<br />
(ഇന്നത്തെ വായനഭാഗം - യോഹ. 15,1-10)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhM55ibNEeTYgAnMe6OkoWTJReez4Ou5_KrLQOk6zK2c7kaAJZZY7Z__9s8KX-s7tI1mBzH-0yOpaEBxJkuAyVQRLm3EKVuUi47q-grX09rk9RrnTnTBk6EKdmNXjB2FwzgrtxDLsd3Z4-_/s1600/remain+in+my+love.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhM55ibNEeTYgAnMe6OkoWTJReez4Ou5_KrLQOk6zK2c7kaAJZZY7Z__9s8KX-s7tI1mBzH-0yOpaEBxJkuAyVQRLm3EKVuUi47q-grX09rk9RrnTnTBk6EKdmNXjB2FwzgrtxDLsd3Z4-_/s320/remain+in+my+love.jpg" width="320" /></a></div>
"ക്രിസ്തു ഉയിർത്തിട്ടില്ലായെങ്കിൽ, തങ്ങളുടെ പ്രസംഗവും വിശ്വാസികളുടെ വിശ്വാസവും വ്യർത്ഥമെന്നാണ്" (1 കൊറി. 15,17), വി. പൌലോസ് അപ്പസ്തോലൻ, ക്രിസ്തുവിൻ്റെ ഉത്ഥാനത്തിലുള്ള ആഴമേറിയ തൻ്റെ വിശ്വാസത്തെ ഏറ്റുപറയാനായി, സധൈര്യം പ്രഖ്യാപിച്ചത്. അപ്പസ്തോലൻ്റെ കാഴ്ചപ്പാടിൽ ഉത്ഥാനജീവിതമെന്നു പറയുന്നത് ക്രിസ്തുവിലുള്ള ജീവിതമാണ്. ഈ സത്യത്തെ പ്രകാശിപ്പിക്കാൻ മറ്റൊരിക്കൽ ഇപ്രകാരമാണ് വിളിച്ചുപറഞ്ഞത്, "ഇനിമേൽ ഞാനല്ലാ, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്" (ഗലാ. 2,20). ഉത്ഥാനം വഴി എന്നും അവിടുത്തോടൊത്ത് ആയിരിക്കുന്നത്, ഇഹത്തിലായിരിക്കുമ്പോഴും സാധ്യമാകുമെന്ന്, നമ്മെ ഓർമ്മപ്പെടുത്തുകയും കൂടിയായിരുന്നു, അദ്ദേഹം ഈ പ്രസ്താവനയിലൂടെ. ഇങ്ങനെ സദാ അവിടുത്തോടുകൂടി ആയിരുന്ന്, ശാശ്വതമായ ഫലം പുറപ്പെടുവിക്കുവാൻ, തിരുസ്സഭാ മാതാവ് ഇന്നത്തെ വായനയിലൂടെ, നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.<br />
<br />
വെട്ടിയൊരുക്കപ്പെടലിലൂടെ കൂടുതൽ ഫലം പുറപ്പെടുവിക്കാൻ നമ്മെ ക്ഷണിക്കുന്ന തമ്പുരാൻ, കൃഷിക്കാരനായ തന്നിലെ പിതൃഹൃദയത്തെയും വാത്സല്യത്തെയും വെളിവാക്കുകയാണ്. ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നു, "താൻ സ്നേഹിക്കുന്നവന് കർത്താവു ശിക്ഷണം നല്കുന്നു. മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനുവേണ്ടിയാണ് നിങ്ങൾ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടു പെരുമാറുന്നു." (ഹെബ്രാ. 12,6-7) ഇന്നത്തെ വായനയിൽ വി. യോഹന്നാനും പറഞ്ഞുവെക്കുന്നത് ഇതു തന്നെയാണ്. സ്നേഹത്തിലുള്ള നിലനില്പ്പിനു ശിക്ഷണമാകുന്ന വെട്ടിയൊരുക്കൽ ആവശ്യമാണ്. "നിങ്ങൾ എൻ്റെ സ്നേഹത്തിൽ നിലനില്ക്കുവിൻ. ഞാൻ എൻ്റെ പിതാവിൻ്റെ കല്പനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനില്ക്കുന്നതുപോലെ, നിങ്ങൾ എൻ്റെ കല്പനകൾ പാലിച്ചാൽ എൻ്റെ സ്നേഹത്തിൽ നിലനില്ക്കും." (യോഹ. 15,10)<br />
<br />
ഉത്ഥാനത്തിൻ്റെ ജീവിതം സ്നേഹം, സമാധാനം തുടങ്ങീ പരി. ആത്മാവിലുള്ള ഫലസമൃദ്ധിയുടെയുടെ (ഗലാ. 5,22-23) ജീവിതമാണ്. ഈ ഫലസമൃദ്ധി അനുഭവിക്കണമെങ്കിൽ തീർച്ചയായും, അവിടുത്തോടു ചേർനേനുനിന്നുകൊണ്ടുള്ള, സമയാസമയങ്ങളിലെ വെട്ടിയൊരുക്കപ്പെടലുകൾ, അനിവാര്യമാണെന്ന് അറിയുക. കാപട്യത്തിൻ്റെയും അധരവ്യായാമത്തിൻ്റയും ജീവിതമല്ലാ, മറിച്ച്, ആത്മാർത്ഥതയുടെയും സത്യസന്ധതയുടെയുടേതുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. വി. യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറയുന്നു, "കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ലാ നാം സ്നേഹിക്കേണ്ടത്, പ്രവർത്തിയിലും സത്യത്തിലുമാണ്." (1 യോഹ. 3,18) പ്രിയ സഹോദരങ്ങളേ, ഈ ഉത്ഥാനകാലഘട്ടം നിലനില്ക്കുന്ന ഫലങ്ങൾ പുറപ്പെടുവിക്കുന്ന കാലമായി മാറാൻ, അവിടുത്തോടു ചേർന്നുനില്ക്കുകയും, വെട്ടിയൊരുക്കപ്പെടാൻ നമ്മെത്തന്നെ താഴ്മയോടെ തമ്പുരാന് സമർപ്പിക്കുകയും ചെയ്യാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-85533941992252430522017-04-17T22:54:00.001+05:302017-04-17T23:01:14.786+05:30ഉത്ഥിതൻ്റെ ജീവിതം പ്രകാശം പരത്തുന്ന ജീവിതം...<div dir="ltr" style="text-align: left;" trbidi="on">
"അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ടുപോകുമ്പോൾ യേശുവും അടുത്തെത്തി അവരോടൊപ്പം യാത്രചെയ്തു." (ലൂക്കാ 24,15)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWEVJFFWQX12p53qeEpb5aqNZL9fxdzPlfmsolI5NscAw5sGPhTpeDw-dgfn5VMKi2KSPF2zpGEF6ROJBj45Uh8SZYEy4o_CnPLiail2cTawxDqh5jsVy_pjzrcjfjsqMR68DgIqGMr5tt/s1600/emmaus.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWEVJFFWQX12p53qeEpb5aqNZL9fxdzPlfmsolI5NscAw5sGPhTpeDw-dgfn5VMKi2KSPF2zpGEF6ROJBj45Uh8SZYEy4o_CnPLiail2cTawxDqh5jsVy_pjzrcjfjsqMR68DgIqGMr5tt/s320/emmaus.jpg" width="274" /></a></div>
വിശ്വാസ ജീവിതത്തിൻ്റെ വെട്ടം നഷ്ടപ്പെട്ടവരുടെ അസ്വസ്ഥ ജീവിതങ്ങളെയും, അതു പുതുക്കമുള്ളതാക്കാൻ കടന്നുവരുന്ന ഉത്ഥിതനെയും കുറിച്ചാണ്, ഇന്നു നാം ധ്യാനിക്കുന്നത്. ഉയിർപ്പിൻ്റെ കാലഘട്ടം, വലിയ സന്തോഷത്തിൻ്റെയും പ്രത്യാശയുടേതുമായി മാറുന്നത്, ഉത്ഥിതൻ വ്യവസ്ഥകളില്ലാതെ, നഷ്ടപ്പെട്ടവൻ്റെയും നിരാശപ്പെട്ടവൻ്റെയും, ജീവിതങ്ങളിലേക്കു കടന്നുവരുന്നു എന്നതു കൊണ്ടാണ്. ഇന്നു നാം ധ്യാനിക്കുന്ന വായനഭാഗം, നമ്മുടെ മുന്നിൽ വെക്കുന്ന രണ്ടുശിഷ്യരുടെ മുഖഭാവങ്ങൾ, മനസ്സിലേക്കു കൊണ്ടുവരിക, ഇത്തരുണത്തിൽ നല്ലതാണ്. മ്ലാനവദനരും നിരാശരുമായവരുടെ കൂടെ, യാത്രചെയ്യാനും സംവദിക്കാനും തയ്യാറായവൻ്റെ, മുഖം പോലും തിരിച്ചറിയാനാകാത്തവിധം, അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിന്നുവെന്ന് തിരുവചനം സാക്ഷിക്കുന്നു. അത്തരത്തിൽ കണ്ണുകൾ മൂടപ്പെടുവാനുള്ള കാരണമോ, അവരുടെ വിശ്വാസവെട്ടം തീർത്തും മങ്ങിയെന്നുള്ളതും. സൂചനയായി കുറിക്കുകയാണ്, അവർ ജെറൂസലേമിൽ (വിശ്വാസത്തിൻ്റെ വിശുദ്ധ നഗരി) നിന്ന് എമ്മാവൂസിലേക്കു (തീർത്തും അറിയപ്പെടാത്ത കുഗ്രാമം) പോകുകയായിരുന്നെന്ന്. <br />
<br />
ഉത്ഥിത ജീവിതം പ്രകാശിത ജീവിതമാണ്. അതു കൂരിരുളിൽ കഴിയുന്നവർക്ക് പ്രകാശവും പ്രശോഭയും നല്കുന്നു. അവിടുന്നു തന്നെ പറഞ്ഞിട്ടുണ്ടല്ലോ, വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വയ്ക്കാറില്ല, മറിച്ച് അതു പീഠത്തിന്മേലത്രേ വയ്ക്കുക. അതുവഴി എല്ലാവർക്കും പ്രകാശം ലഭിക്കുന്നു (മത്താ. 5,15) വെന്ന്. ഇവിടെ എമ്മാവൂസിലേക്കു പോകുന്ന രണ്ടുപേരും വിശ്വാസവെട്ടം തെല്ലുമില്ലാതെയാണ് യാത്ര നടത്തുന്നത്. അതുകൊണ്ടുതന്നെ പരസ്പര തർക്കവും മ്ലാനതയും നിരാശയും മാത്രമായിരുന്നു അവർക്ക് അകമ്പടിയായി ഉണ്ടായിരുന്നത്. ഈ ജീവിതങ്ങളിലേക്കാണ്, ലോകത്തിൻ്റെ പ്രകാശമായ ഉത്ഥിതനായ യേശു ക്രിസ്തു (യോഹ. 8,12) കടന്നുവരുന്നത്. പ്രകാശത്തിൽ നിന്നകലുന്നവൻ അന്ധകാരത്തിലേക്കാണ് നടന്നടുക്കുന്നതെന്നത് തീർത്തും യാഥാർത്ഥ്യമാണ്. പ്രകാശമായവനെ സ്വീകരിക്കാതെ അന്ധകാരത്തിൽ കഴിയുന്നവൻ ഉത്ഥാനത്തിൻ്റെ ജീവിതം നയിക്കുന്നവനല്ല. അവനിൽ ക്രൈസ്തവികത ക്രമാനുകതമായി അസ്തമിക്കുന്നുവെന്ന് നാം തിരിച്ചറിയണം. യോഹന്നാൻ തൻ്റെ സുവിശേഷത്തിൽ പറയുന്നുണ്ട്, പ്രകാശം ലോകത്തിലേക്കു വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും മനുഷ്യർ പ്രകാശത്തേക്കാൾ അധികമായി അന്ധകാരത്തെ സ്നേഹിക്കുകയും ശിക്ഷാവിധി ഏറ്റുവാങ്ങുകയും ചെയ്യുന്നുവെന്ന് (യോഹ. 3,19)<br />
<br />
ഉത്ഥാന ജീവിതം നയിക്കുവാനാഗ്രഹിക്കുന്നവൻ, അതിനാൽതന്നെ, അങ്ങേ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തുകളയല്ലേ (സങ്കീ.51,11) എന്ന ദാവീദ് രാജാവിൻ്റെ മനസ്താപപ്രാർത്ഥന കണക്ക്, അങ്ങേ വിശ്വാസവെട്ടം എൻ്റെ ജീവിതത്തിൽ നിന്ന് ഒരിക്കലും എടുത്തുകളയല്ലേ എന്നു പ്രാർത്ഥിക്കട്ടെ. വിശ്വാസവെട്ടം ജീവിതത്തിൽ മങ്ങിപ്പോകാതിരിക്കാനായി, കൂടെക്കൂടെ തിരുവചനം വായിക്കാനും പഠിക്കാനും, ധ്യാനിക്കാനും പ്രാർത്ഥിക്കാനും, അങ്ങേ പരി. ആത്മാവിനെ ഞങ്ങളിലേക്ക് അയക്കണമേയെന്നും പ്രാർത്ഥിക്കട്ടെ. തിരുവചനം ധ്യാനപൂർവ്വം വായിക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുകയും നമ്മുടെ സംശയങ്ങളെ ദുരീകരിച്ച് വിശ്വാസത്തിൻ്റെ പുതുവെളിച്ചം നമുക്കു പകർന്നുതരികയും ചെയ്യുന്നവനാണെന്ന് ബോധ്യപ്പെടട്ടെ. ഉത്ഥിതനായവൻ എന്നെയും നിങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com1tag:blogger.com,1999:blog-8003451000777390959.post-10440071783815841252017-04-14T22:27:00.002+05:302017-04-14T22:27:08.047+05:30നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ....<div dir="ltr" style="text-align: left;" trbidi="on">
"നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ, അവനോടുകൂടി ജീവിക്കുമെന്നു നാം വിശ്വസിക്കുന്നു." (റോമാ. 6,8)<br />
ഇന്നത്തെ വായന റോമാ. 6,3-11<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4zLHPI6R2dfoBzegwKhg33olOz1BZAyzfJXMsTP9hAnBX-GhWKDbGnD7D22KMsaYvVrhCrmkdgsBynFKx50hK0ADl6ozf1SWcu9Ltseokrsw5o0bBiSBcGKP8DP9vymyoe3KLa6dEqHc0/s1600/faith.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4zLHPI6R2dfoBzegwKhg33olOz1BZAyzfJXMsTP9hAnBX-GhWKDbGnD7D22KMsaYvVrhCrmkdgsBynFKx50hK0ADl6ozf1SWcu9Ltseokrsw5o0bBiSBcGKP8DP9vymyoe3KLa6dEqHc0/s320/faith.jpg" width="320" /></a></div>
പീഢാനുഭവവാരത്തിൻ്റെ അവസാന ദിവസത്തേക്കു പ്രവേശിക്കുമ്പോൾ ദുഃഖവെള്ളി (Mourning Friday) എന്നെ സംബന്ധിച്ച് നല്ല വെള്ളിയായി (Good Friday) രൂപാന്തരപ്പെട്ടോ? എന്ന ഒരു വിചാരത്തിന് ഈ ധ്യാനചിന്ത സഹായിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പ്രത്യാശയിലേക്കു തീർത്തും നയിക്കാത്ത, മരണത്തെക്കുറിച്ചുള്ള ദുഃഖം, നിഷ്ഫലവും അക്രൈസ്തവുമാണെന്ന് വി. പൌലോസ് തെസലോണിക്കായിലെ തൻ്റെ സഭാമക്കളെ ഓർമ്മപ്പെടുത്തുന്നത് ക്രിസ്തുവിൻ്റെ മരണോത്ഥാനങ്ങളെ ധ്യാനിച്ചുകൊണ്ടാണെന്നത് മനസ്സിൽ സൂക്ഷിക്കാം. ഓശാനഞായറിനു ശേഷം ക്രിസ്തുകണക്കെ അനുഭവിച്ച തിക്താനുഭവങ്ങളോരോന്നും - തള്ളിപ്പറയപ്പെട്ടതിൻ്റെയും, ഒറ്റിക്കൊടുക്കപ്പെട്ടതിൻ്റെയും, തിരസ്ക്കരിക്കപ്പട്ടതിൻ്റെയും, അവമാനിക്കപ്പെട്ടതിൻ്റെയും, ക്രൂശിക്കപ്പെട്ടതിൻ്റെയും - നാം ശരിയായ ദിശയിലാണ് ചരിക്കുന്നത് എന്നതിൻ്റെ ചൂണ്ടുപലകകളാണെന്ന് തിരിച്ചറിയാം.<br />
<br />
ദുഃഖവെള്ളി, ഉത്ഥാനഞായറിലേക്കുള്ള അവസാനത്തെ ദിശാ സൂചിയാണെന്ന് മറക്കാതിരിക്കാം. ഓശാന പാടിയവർ തന്നെ തിരിച്ച് ക്രൂശിക്കാൻ മുറവിളി കൂട്ടാം, കള്ളസാക്ഷികൾ ചുറ്റിലും നിരക്കാം, അധികാരവർഗ്ഗം ആക്രോശിച്ചട്ടഹസിക്കാം. പക്ഷെ, ഇവിടം തകർന്നടിഞ്ഞാൽ യൂദാസിനെപ്പോലെ ജീവിതം ഒടുക്കാനേ തരമുള്ളൂ. ആൾക്കൂട്ടത്തിൻ്റെ ആവേശം പലപ്പോഴും സുബോധത്തിൽ നിന്നും ഏറെ അകലെയാകാനും തെറ്റായ വിധികളിലേക്ക് നയിക്കപ്പെടാനും സാധ്യതയേറെയാണ്. അവിടെ ക്രിസ്തുമനോഭാവം വീണ്ടെടുക്കാൻ നമുക്കു സാധിക്കണം. ദുഃഖവെള്ളിയല്ല ലക്ഷ്യം, മറിച്ച് ഉത്ഥാനഞായറാണെന്ന ക്രിസ്തുപാഠം മനസ്സിലുറപ്പിക്കാം. ഇവിടെയാണ് ദുഃഖവെള്ളി നല്ലവെള്ളിയാകുന്നതും നന്മയുടെ വെള്ളിയാകുന്നതും.<br />
<br />
നല്ലവെള്ളിയിലെ വിലാപം, വലിയ പ്രത്യാശയുടെ സന്തോഷമായി മാറുന്നു. വി. പൌലോസ് അപ്പസ്തോലൻ പറയുന്നു, "നാം ക്രിസ്തുവിനോടുകൂടി മരിച്ചുവെങ്കിൽ, അവനോടുകൂടി ജീവിക്കുമെന്നു നാം വിശ്വസിക്കുന്നു." (റോമാ. 6,8) അതിനാൽ, ഇന്ന് ദുഃഖശനിയല്ലാ മറിച്ച്, വലിയ പ്രത്യാശയുടെ ശനിയാണ്. കൊളോസൂസിലെ സഭയോടു പറയുന്നതുപോലെ, "നമുക്കു ദോഷകരമായി നിന്ന ലിഖിത നിയമങ്ങളെ അവൻ മായിച്ചുകളയുകയും അവയെ കുരിശിൽ തറച്ച് നിഷ്ക്കാസനം ചെയ്യുകയും ചെയ്തു. അധികാരങ്ങളെ ആധിപത്യങ്ങളെയും അവൻ നിരായുധമാക്കി. അവൻ കുരിശിൽ അവയുടെമേൽ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി." (കൊളോ. 3,14-15) ആയതിനാൽ, ഇന്നത്തെ മാമ്മോദീസാ അനുസ്മരണ തിരുക്കർമ്മങ്ങൾ നമുക്കു അർത്ഥപൂർണ്ണമാക്കാം, പിശാചിനെയും അവൻ്റെ ചെയ്തികളെയും എതിർത്തുതോല്പിച്ചുകൊണ്ടും ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ടും. ദുഃഖവെള്ളിയിൽ നിന്ന് നല്ലവെള്ളിയിലേക്കുള്ള ദൂരം, അതിനാൽ, ക്രിസ്തുവിന് എന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കുന്നതിൻ്റേതാണെന്ന് തിരിച്ചറിയാം. ദൈവം നമ്മെ ഉത്ഥാനത്തിൻ്റെ സന്തോഷം അനുഭവിക്കാൻ അനുഗ്രഹിക്കട്ടെ. </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-59606352340483809052017-04-13T21:28:00.003+05:302017-04-13T21:34:38.312+05:30അവൻ ഇപ്രകാരം മരിച്ചതുകണ്ട്.....<div dir="ltr" style="text-align: left;" trbidi="on">
"അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചതുകണ്ട് വിളിച്ചുപറഞ്ഞു, സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു." (മാർക്കോ. 15,39)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsVz6Gje7jw-4a8HbsC1LDhAGJ0fSiolPjjOgiK0OfB-k6Ykv1JzVzaNvg6m_RdUAp3d6Bg9qLQnauf1xdIZluppK4lOZYS_6vWHIgN242bp1WvRFKylEoOh4KZxV-r4UKU1OtV9ccJ5pU/s1600/centurion%2527s+confession.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="245" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsVz6Gje7jw-4a8HbsC1LDhAGJ0fSiolPjjOgiK0OfB-k6Ykv1JzVzaNvg6m_RdUAp3d6Bg9qLQnauf1xdIZluppK4lOZYS_6vWHIgN242bp1WvRFKylEoOh4KZxV-r4UKU1OtV9ccJ5pU/s320/centurion%2527s+confession.jpg" width="320" /></a></div>
എത്രയോ വലിയ സാക്ഷ്യമാണ് വിജാതീയനായ ആ ശതാധിപൻ നടത്തിയത്! "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു." (മാർക്കോ. 15,39) മർക്കോസിൻ്റെ സുവിശേഷ രചനയുടെ ലക്ഷ്യത്തിലേക്ക് ("ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ സുവിശേഷത്തിൻ്റെ ആരംഭം." [മാർക്കോ.1,1]) വായനക്കാരെ ഏറ്റവും അടുത്ത് ചേർത്തു പിടിക്കുന്ന വിശ്വാസ സാക്ഷ്യം. പക്ഷെ, ആ ഉത്തമമായ സാക്ഷ്യത്തിലേക്ക് നയിച്ച ഘടകം യേശുവിൻ്റെ സമാനതകളില്ലാത്ത പീഢാസഹനവും മരണവുമായിരുന്നെന്ന് മറക്കാതിരിക്കാം, "അവൻ ഇപ്രകാരം മരിച്ചതു കണ്ട് ശതാധിപൻ വിളിച്ചുപറഞ്ഞു,.." (മാർക്കോ. 15,39). യേശുവിനെക്കുറിച്ചുള്ള പലവ്യക്തികളുടെയും വ്യത്യസ്തങ്ങളായ സാക്ഷ്യങ്ങൾ സുവിശേഷങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്നാപകയോഹന്നാനും, യേശുവിൻ്റെ ആദ്യശിഷ്യന്മാരും, സമരിയാക്കാരി സ്ത്രീയുമൊക്കെ അതിൽ ചിലർ മാത്രമാണ്. എന്നാൽ, അതിൽനിന്നെല്ലാം വേറിട്ടു നില്ക്കുന്ന ഈ സാക്ഷ്യത്തെ കുറിച്ച് നമുക്കിന്നു ധ്യാനിക്കാം.<br />
<br />
ആ ദിവസങ്ങളിൽ, ജെറൂസലേം നഗരത്തിലേക്കിറങ്ങിയാൽ എവിടെയും കേൾക്കാനുണ്ടായിരുന്നത് യേശുക്രിസ്തുവിനെക്കുറിച്ച് മാത്രമായിരുന്നു. അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നവൻ, പുരോഹിത പ്രമാണിമാരേക്കാളും, നിയമജ്ഞരേക്കാളും ആധികാരികതയിൽ എല്ലാം പഠിപ്പിക്കുന്നവൻ, അഹങ്കാരം മൂത്ത് ദൈവദൂഷണം പറയുന്നത് ആവേശമാക്കി ജറൂസലേം ദേവാലയം പോലും തകർക്കുമെന്ന് പ്രഖ്യാപിച്ചവൻ, റോമാ ചക്രവർത്തിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നവൻ തുടങ്ങീ അനവധി ഉള്ളതും ഇല്ലാത്തതുമായ ഒട്ടനവധി കാര്യങ്ങൾ. അതിനാൽത്തന്നെ, കയ്യാമം വയ്ക്കപ്പെട്ടവനായി, പീലാത്തോസിൻ്റെ മുന്നിൽ നിറുത്തപ്പെട്ട ക്രിസ്തുവിനെ കാണാൻ, ശതാധിപന് വലിയ ആഗ്രഹവും ആവേശവുമായിരുന്നു. ഫരിസേയപ്രമാണിമാരുടെ കപട ആരോപണങ്ങൾ തിരിച്ചറിയാൻ കഴിയാതെ, അവരുടെ ആക്രോശങ്ങളിൽ പങ്കാളിയായി, യേശുവിനോടുള്ള വിരോധം അവനിൽ വളർന്നതിനാൽ. ക്രിസ്തുവിനെ പരിഹസിക്കുന്നതിലും പീഢിപ്പിക്കുന്നതിലും അവൻ മുമ്പന്തിയിൽ നിന്നു.<br />
<br />
എത്രയേറെ പീഢിപ്പിച്ചുവോ അത്രയേറെ ക്ഷമാശീലനും പ്രസന്നവദനനുമായി കുരിശെടുത്ത് മുന്നോട്ടു നീങ്ങിയവൻ, സാവധാനം ശതാധിപൻ്റെ കണ്ണുകളെയും ഹൃദയത്തെയും തുറപ്പിച്ചെന്നു വേണം കരുതാൻ. കാൽവരിയിലെ കുരിശിൽ കിടന്നുള്ള, ശാന്തഗംഭീരമായ ആ സപ്തമൊഴികൾക്കും ശരീരഭാഷക്കും മലയിലെ പ്രസംഗത്തോളവും അന്ത്യത്താഴവേളയിലെ അരുമശിഷ്യരോടു നടത്തിയ പ്രഭാഷണത്തോളവും കരുത്തും ചൈതന്യവുമുണ്ടായിരുന്നത്രേ. അതുവരെ, താൻ ക്രിസ്തുവിനെതിരെ ചെയ്തതെല്ലാം മറ്റുള്ളവരുടെ കാപട്യവും വെറുപ്പും നിറഞ്ഞ വാക്കുകൾ വിശ്വസിച്ചതിനാലാണല്ലോ എന്നു തിരിച്ചറിഞ്ഞവൻ, വാവിട്ടു നിലവിളിച്ചുകൊണ്ട്, പശ്ചാപത്തോടെ പ്രഖ്യാപിച്ചു, "സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു." (മാർക്കോ. 15,39) അതിന് മാനസാന്തരത്തിൻ്റെ നറുമണമുണ്ടായിരുന്നു.<br />
<br />
ക്രിസ്തുവിൻ്റെ കുരിശുമരണത്തോടുകൂടി, കുരിശ് രക്ഷയുടെയും പ്രത്യാശയുടെയും അടയാളമാണ്, ധരിക്കാനും ചരിക്കാനും. വി. പത്രോസ് പറയുന്നതുപോലെ, "ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവൻ പീഢ സഹിക്കുന്നതെങ്കിൽ, അതിൽ അവൻ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തിൽ അഭിമാനിച്ചുകൊണ്ട് അവൻ ദൈവത്തെ മഹത്വപ്പെടുത്തട്ടെ." (1 പത്രോ. 4,16) ദുഃഖവെള്ളിയിലെ ക്രിസ്തുവിൻ്റെ കുരിശിൻ്റെ ഈ ധ്യാനം, കുരിശിനെ സ്നേഹിക്കാനും, "കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ" എന്ന് തിരിച്ചറിയാനും ജീവിക്കാനും എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കട്ടെ. </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-79238098312152049852017-04-12T22:34:00.000+05:302017-04-12T22:47:00.872+05:30ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ....<div dir="ltr" style="text-align: left;" trbidi="on">
"ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല." (യോഹ. 13,8)<br />
(ഇന്നത്തെ വായനഭാഗം - യോഹ.13,1-14, മത്താ. 26, 26-30)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitFvc0-yfpa1-bNAoKlG2m49SJsy35zs83SvJhbGWCGdONJlDQIpQCpMDEsGerLW9WzAbZzcND_IDNEHieCLkyYsQ5Yq-pAT8ndkD57bRvC4iAl8Nq96hjZ2zNNma77ByJYFjMQlya9qaS/s1600/washing.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="191" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitFvc0-yfpa1-bNAoKlG2m49SJsy35zs83SvJhbGWCGdONJlDQIpQCpMDEsGerLW9WzAbZzcND_IDNEHieCLkyYsQ5Yq-pAT8ndkD57bRvC4iAl8Nq96hjZ2zNNma77ByJYFjMQlya9qaS/s320/washing.jpg" width="320" /></a></div>
ഉന്നതമായതും മഹത്വപൂർണ്ണമായതും അടുത്തേക്കു വരുമ്പോൾ ആരുടെയും മനസ്സിലേക്കു വരാവുന്ന ഒരു മാനുഷിക ചിന്തയാണ്, എനിക്കിതിന് എന്തു യോഗ്യതയുണ്ടെന്നത്. യേശുവിൻ്റെ ജ്ഞാനസ്നാനവേളയിൽ സ്നാപകയോഹന്നാനും (മത്താ. 3,14), മറിയത്തിൻ്റെ സന്ദർശന വേളയിൽ എലിസബത്തും (ലൂക്കാ 1,43), അത്ഭുതകരമായ മീൻപിടുത്തത്തിനൊടുവിൽ ശിമയോൻ പത്രോസുമൊക്കെ (ലൂക്കാ 5,8) പ്രകടിപ്പിക്കുന്നത് സമാനമായ ചിന്തയാകാനേ തരമുള്ളൂ. കേവലം ശിഷ്യൻ മാത്രമായ തൻ്റെ കാലു കഴുകാൻ കുനിയുന്ന ഗുരുവായ യേശുവിനോട് അരുതെന്ന് ഉച്ചത്തിലും കാർക്കശ്യത്തിലും പറയാൻ പ്രേരിപ്പിക്കുന്നതും മേല്പറഞ്ഞ ഘടകം തന്നെയാകാനാണ് സാധ്യത. എന്നാൽ, ശിഷ്യൻ്റെ പ്രത്യുത്തരത്തേക്കാളും ഗുരുവിൻ്റെ മറുപടിയുടെ ആഴം കണ്ടെത്താനാണ് നാം ഇന്നത്തെ ധ്യാനത്തിൽ ശ്രദ്ധിക്കുക.<br />
<br />
"ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ലാ" (യോഹ. 13,8) യെന്ന് യേശു പത്രോസിനോടു പറഞ്ഞപ്പോൾ, കരുണാമയനായ ഗുരു എന്താണ് അർത്ഥമാക്കിയിട്ടുണ്ടാകുക. ഒരു കൂട്ടർ പറയും, അതു പത്രോസിനെ തൻ്റെ എല്ലാ പാപക്കറകളിൽ നിന്ന് കഴുകി ശുദ്ധീകരിക്കുന്നതിനെ ഓർമ്മപ്പെടുത്തുന്നതാണെന്ന്. മറ്റുള്ളവർ പറയും, തൻ്റെ ശുശ്രൂഷാ ജീവിതശൈലിയിലുള്ള പത്രോസിൻ്റെ ഭാഗഭാഗിത്വത്തെ ഓർമ്മപ്പെടുത്താനാണെന്ന്. വി. യോഹന്നാൻ്റെ സുവിശേഷം എഴുതപ്പെട്ട ചരിത്രപശ്ചാത്തലവും, പരി.കുർബ്ബാന സ്ഥാപനത്തോടു ചേർന്ന്, മറ്റൊരു സുവിശേഷത്തിലും ഇല്ലാത്തവിധം പ്രാധാന്യത്തോടെ ശിഷ്യരുടെ പാദം കഴുകൽ യോഹന്നാൻ ചിത്രീകരിക്കുന്നതും കണക്കിലെടുക്കുമ്പോൾ, രണ്ടാമതു പറഞ്ഞ വ്യാഖ്യാനത്തോടു ചേരാനാണ് എനിക്കു കൂടുതലിഷ്ടം.<br />
<br />
ക്രിസ്തുവിൻ്റെ പീഢാസഹനവും കുരിശുമരണവും ഉത്ഥാനവും മർമ്മപ്രധാനമായി മാറിയ ക്രൈസ്തവജീവിത ശൈലിക്കു കാലാന്തരത്തിൽ മാറ്റം സംഭവിച്ചുവെന്നത് ആദിമക്രൈസ്തവ സഭാ ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യോഹന്നാൻ്റെ സുവിശേഷവും ലേഖനങ്ങളും വെളിപാടു പുസ്തകവും ഒരുപോലെ ഏറ്റുപറയുന്ന ഒന്ന്, സഭാ സമൂഹങ്ങളിൽ ഉടലെടുത്ത ഭിന്നതയും അബദ്ധപഠനങ്ങൾക്കു പിറകെ പോകലും അധികാരികൾക്കു വിധേയത്വമില്ലാതിരിക്കലുമൊക്കെ തന്നെയാണ്. കൂടാതെ, വി.പൌലോസും സമാനമായ ആശയങ്ങൾ കൊറീന്തോസിലെ സഭയിൽ നടത്തിരുന്ന അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചു (1 കൊറി. 11,17-22) പറയുമ്പോൾ പങ്കുവെക്കുന്നുണ്ട്. അതുകൊണ്ട്, ഗുരുമൊഴിയുടെ അർത്ഥം ക്രിസ്തുശിഷ്യനോടു എന്നും ചേർന്നു നിൽക്കേണ്ട ശുശ്രൂഷ മനോഭാവത്തെ ഓർമ്മപ്പെടുത്തുന്നതിനു വേണ്ടിയാണെന്ന് കരുതാൻ ന്യായങ്ങളുണ്ട്. ഗുരുവിനോടുള്ള പങ്കാളിത്തം, അതിനാൽത്തന്നെ അവൻ്റെ ശുശ്രൂഷാ മനോഭവത്തിലുള്ള പങ്കാളിത്തം കൂടിയാണ്.<br />
<br />
പ്രിയ സഹോദരാ/സഹോദരീ, ഈ പെസഹാ ആചരണം, തീർത്തും ആചാരാനുഷ്ഠാനങ്ങൾ മാത്രമായി തരംതാഴാതെ, യേശുക്രിസ്തുവിൽ പ്രകടമായ ശുശ്രൂഷാ/സേവന മനോഭാവങ്ങളിലുള്ള പങ്കാളിത്തമാക്കി രൂപാന്തരപ്പെടുത്താൻ, തമ്പുരാൻ എന്നെയും നിങ്ങളെയും, സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പൌരോഹിത്യ സ്ഥാപനം കൂടി അനുസ്മരിക്കുന്ന ഈ ദിവസം, എല്ലാ വൈദിക ശുശ്രൂഷകരും എളിമയുടെയും സേവനത്തിൻ്റെയും മാതൃകകളായി മാറുവാനും നമുക്കു പ്രാർത്ഥിക്കാം.<br />
<br />
വി.ജോൺ മരിയ വിയാനിയേ, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമെ.<br />
വൈദികരുടെ രാജ്ഞിയായ പരി. മറിയമേ, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ. </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-68494711786756333932017-04-11T21:24:00.002+05:302017-04-11T21:24:22.737+05:30ഉയർത്തപ്പെടലിലൂടെ രക്ഷ...<div dir="ltr" style="text-align: left;" trbidi="on">
"ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കു ആകർഷിക്കും." (യോഹ. 12,32)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdYRGOAKq7yVHQ3JnFkfmJ16FJDdVjFgJGJktos02zYmi7IrEIG8USKE0-FrBxLIFvUOaijWTfJEkPFOXx676lfxUpV89j9-SBlky0Ps5-XbzrKjOFbbICT2KmbiLZvwoyFv8iH65pD1Nc/s1600/bronz+serpant.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="220" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdYRGOAKq7yVHQ3JnFkfmJ16FJDdVjFgJGJktos02zYmi7IrEIG8USKE0-FrBxLIFvUOaijWTfJEkPFOXx676lfxUpV89j9-SBlky0Ps5-XbzrKjOFbbICT2KmbiLZvwoyFv8iH65pD1Nc/s320/bronz+serpant.jpg" width="320" /></a></div>
ഉയരാനും ഉയർന്നുപ്രശോഭിക്കാനും അവസരങ്ങളും സാഹചര്യങ്ങളും തേടിയുള്ള ഓട്ടത്തിലാണു ആധുനിക 4G മനുഷ്യൻ. അതിനൊക്കെ അവനു അവൻ്റേതായ ന്യായീകരണങ്ങൾ ധാരാളമുണ്ടുതാനും. ഉയർന്നു നിന്നില്ലെങ്കിൽ ആരുടെയും കണ്ണിൽപ്പെട്ടില്ലെങ്കിലോ? കണ്ണിൽപ്പെടാതെ പോയാൽ, പിന്നെ എങ്ങനെയാണ് തന്നെയും തൻ്റെ കഴിവുകളെയും മറ്റുള്ളവർ തിരിച്ചറിയുക? താനും തൻ്റെ കഴിവുകളുമാണ് ഈ ലോകത്തിലെ പ്രശ്നങ്ങൾക്കു പരിഹാരമെന്ന കണക്കാണല്ലോ, അവൻ്റെ ഒട്ടുമിക്ക ആലോചനകളും പദ്ധതി ആസൂത്രണങ്ങളും. അത്തരക്കാരുടെ ചിന്തയിൽ തീർച്ചയായും തമ്പുരാൻ്റെ "തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും, തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടു"മെന്ന (ലൂക്കാ 18,14) വാക്കുകൾ ഇച്ചിരി കടന്നകയ്യാനാകാനേ തരമുള്ളൂ,<br />
<br />
തന്നെത്തന്നെ ഉയർത്തിയതിനാൽ, പാതാളം വരെ താഴ്ത്തപ്പെട്ടതിൻ്റെ ഉദാഹരണങ്ങളേറെ തനിക്കു ചുറ്റുമുണ്ടെങ്കിലും, മനുഷ്യൻ വീണ്ടും ഉയരാനും വലിയവനാകാനുമുള്ള പ്രലോഭനത്തിൽപ്പെട്ട്, നട്ടം തിരിയുകയാണിന്ന്. തൻ്റെ വളർച്ചക്കും ഉയർച്ചക്കും തടസ്സമായതിനെയെല്ലാം കായേനെപ്പോലെ, സ്വന്തം സഹോദരനാണെങ്കിൽപ്പോലും, അരിഞ്ഞുവീഴ്ത്താനും (ഉല്പ. 4,8) വരെ അവൻ പരുവപ്പെട്ടിരിക്കുന്നു. എന്നാൽ, തന്നെത്തന്നെ കുരിശിലെ ശപിക്കപ്പെട്ട മരണത്തോളം താഴ്ത്തി, സ്വർഗ്ഗത്തോളം ഉയർത്തപ്പെട്ടവൻ, ഈ പീഢാനുഭവ ആഴ്ചയിൽ, നമ്മുടെ ഏതുവിധേനയും ഉയർന്നുനില്ക്കാനും വലിയ ആളാകാനുമുള്ള നമ്മുടെ മോഹങ്ങൾക്കുനേരെ, വീണ്ടും മിഴിപ്പൊത്തി കരയുകയാണ്. തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു, "നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തിൽ എൻ്റെ ആത്മാവു കരയും." (ജെറ. 13,17)<br />
<br />
സ്വർഗ്ഗം ഗേഹമായവന് ഇനി എവിടേക്കാണ് ഉയരാനുള്ളത്? സ്വർഗ്ഗത്തോളം ഉയർന്നുനില്ക്കുന്നവൻ്റെ മഹത്വം ഇനി അവൻ്റെ താഴ്ചയിലാണ്. അനുസരണയോടുകൂടിയ ആ താഴ്ന്നുകൊടുക്കലിൻ്റെ മുമ്പിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകൾ മടക്കാൻ കാരണമായെന്ന് (ഫിലി. 2,10) വി. പൌലോസ് അപ്പസ്തോലൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ ആശയത്തെ പൂർണ്ണമായി ഉൾക്കൊണ്ട, "ഇത്ര ചെറുതാകാൻ എത്ര വളരേണം" എന്ന ഈരടി എത്ര പെട്ടെന്നാണ് മനുഷ്യഹൃദയങ്ങളെ കീഴടക്കിയത്. ഈ പീഢാനുഭവ ആഴ്ചയിൽ, ക്രിസ്തുവിൻ്റെ ജീവിതശൈലി സ്വന്തമാക്കിക്കൊണ്ട് അനേകർ എൻ്റേയും നിങ്ങളുടെയും ജീവിതത്തിലൂടെ അവനിലേക്കു ആകർഷിക്കപ്പെടാൻ നമുക്കു നമ്മെത്തന്നെ സമർപ്പിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-55732058339167188592017-04-10T23:03:00.001+05:302017-04-10T23:08:27.379+05:30എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ....<div dir="ltr" style="text-align: left;" trbidi="on">
"എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ." (യോഹ. 12, 26)<br />
(ഇന്നത്തെ വായനഭാഗം - യോഹ. 12, 20-26)<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgi7QWBtw7NF6gGWyeL-xl0pnhLVPNXEF5eihnxOuf6l0HBQzWBAM4E6xiUzUl5_gkrJNHTN2j7AM1co1cU_bOeqrfoAsOTqkQMWc41Z3xsD_Ic9d-dWn2uyt5sjXrVleGcutHeRrX0XsrC/s1600/wheat.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgi7QWBtw7NF6gGWyeL-xl0pnhLVPNXEF5eihnxOuf6l0HBQzWBAM4E6xiUzUl5_gkrJNHTN2j7AM1co1cU_bOeqrfoAsOTqkQMWc41Z3xsD_Ic9d-dWn2uyt5sjXrVleGcutHeRrX0XsrC/s1600/wheat.jpg" /></a><br />
അറിവ്, യേശുവിനെക്കുറിച്ചും അവനെ അയച്ചവനെ കുറിച്ചുമുള്ള അറിവ്, നിത്യജീവനാണെന്ന് വെളിപ്പെടുത്തിയ യോഹന്നാൻ്റെ സുവിശേഷം പലപ്പോഴും, സത്യാന്വേഷകർക്ക് ഏറെ പ്രിയപ്പെട്ട വഴികാട്ടിയാണ്. നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്? (യോഹ. 18,4; 20,15) അല്ലെങ്കിൽ എന്താണ് അന്വേഷിക്കുന്നത്? (യോഹ. 1,38) എന്ന ചോദ്യങ്ങൾക്കൊപ്പം അവയുടെ ഉത്തരങ്ങളും ഏറെ വ്യക്തതയിൽ പ്രകാശിപ്പിക്കുന്ന സുവിശേഷമാണിത്. ഇന്നത്തെ വചനഭാഗവും അത്തരത്തിലുള്ള ഒരു ചോദ്യം ഉൾക്കൊള്ളുന്നു. "പ്രഭോ, ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു." (യോഹ. 12, 21) യോഹന്നാൻ്റെ സുവിശേഷമനുസരിച്ച് "കാണുക" എന്ന ക്രിയ പലപ്പോഴും വിശ്വാസവും അറിവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതുകൊണ്ട് ഇവിടെ തന്നെ കാണാൻ ആഗ്രഹിക്കുന്നവർക്ക് തന്നിൽ പൂർണ്ണമായി വിശ്വസിക്കുവാനും അറിയാനുമുള്ള അനുഗമിക്കുവാനുമുള്ള മാർഗ്ഗം കൂടി യേശു വെളിപ്പെടുത്തുന്നതായി കാണാം.<br />
<br />
യേശുവിനെ കണ്ടവരെല്ലാം തന്നെ, അവനെ മറ്റുള്ളവർക്ക് സാക്ഷ്യപ്പെടുത്തി സായൂജ്യമടയുന്ന മിഴിവുള്ള ഒത്തിരി ചിത്രങ്ങൾ തൻ്റെ സുവിശേഷത്തിൽ യോഹന്നാൻ വരച്ചുചേർത്തിട്ടുണ്ട്. ആദ്യശിഷ്യന്മാരും സമരിയാക്കാരി സ്ത്രീയും സുവിശേഷ ഗ്രന്ഥകാരൻ തന്നെയും അവരിൽ ഏതാനും ചിലർ മാത്രമാണ്. തൻ്റെ ലേഖനത്തിന് പ്രാരംഭമൊഴി കുറിക്കാൻ തുടങ്ങിയപ്പോൾ യോഹന്നാൻ്റെ മനസ്സിലേക്കു വന്ന ആദ്യ വാക്യങ്ങൾ തീവ്രമായ യേശുഅനുഭവത്തിൻ്റെ കുത്തൊഴുക്കായിരുന്നു. "ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ട് സ്പർശിച്ചതുമായ ജീവൻ്റെ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു." (1യോഹ. 1,1) അതിനർത്ഥം ശരിയായ കാഴ്ചകൾ സാക്ഷ്യത്തിലേക്കും ശിഷ്യത്വത്തിലേക്കും നയിക്കുന്നുവെന്നല്ലേ?<br />
<br />
തന്നെ കാണാൻ വന്നവർക്കുള്ള ഉത്തരമായി ഗോതമ്പുമണിയുടെ ഉപമ പങ്കുവെച്ചുകൊണ്ട് ക്രിസ്തു പറയുകയാണ്, "എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ." (യോഹ. 12, 26) മറ്റുവാക്കുകളിൽ പറഞ്ഞാൽ, യേശുവിനെ ശുശ്രൂഷിക്കാനും അനുഗമിക്കാനും ആഗ്രഹിക്കുന്നവൻ ആദ്യം അവിടുത്തെ നന്നായി കാണട്ടെ, അറിയട്ടെ, അനുഭവിക്കട്ടെ, അവൻ ആരാണെന്നും അവൻ്റെ വഴികളെന്തായിരുന്നെന്നും. യോഹന്നാൻ തൻ്റെ ലേഖനത്തിൽ പറഞ്ഞുവെക്കുന്നുണ്ടല്ലോ, "അവനിൽ വസിക്കുന്നെന്നു പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു." (1 യോഹ,2,6) ക്രിസ്തുവിനെ കാണാനുള്ള ആഗ്രഹത്തോടൊപ്പം അവനെ, എനിക്കായി മരിക്കാനാൻ കുരിശിലേറുന്നവനെ, അനുഗമിക്കാനുള്ള കൃപയ്ക്കായ് പീഢാനുഭവ വാരത്തിലെ ഈ രണ്ടാം ദിവസം നമുക്കു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-5134358178255570962017-04-09T22:37:00.000+05:302017-04-09T22:37:38.723+05:30ജനം മുഴുവൻ നശിക്കാതിരിക്കാനായി....<div dir="ltr" style="text-align: left;" trbidi="on">
"ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല." (യോഹ. 11, 50)<br />
(ഇന്നത്തെ വായന - യോഹ. 11,47-57)<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIrGoeOFSjSq-inIgI2i-eTeBtwMeWx7csyHiDU6hmsJ692C1v98IUIS_oB2mb9S1VzpxQSBVTfiqNog1yCrbE7yagIFGjYziQvwil46821M6p9_HQzpwjqFepB9uSz2rkMJJDT01NT9lM/s1600/annas.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="247" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhIrGoeOFSjSq-inIgI2i-eTeBtwMeWx7csyHiDU6hmsJ692C1v98IUIS_oB2mb9S1VzpxQSBVTfiqNog1yCrbE7yagIFGjYziQvwil46821M6p9_HQzpwjqFepB9uSz2rkMJJDT01NT9lM/s320/annas.jpg" width="320" /></a>ഓശാനവിളികളുടെ ആരവവും ആവേശവുമെല്ലാം പെട്ടെന്ന് കെട്ടടങ്ങിയതു പോലെ... ജെറൂസലേം നഗരവീഥികളുടെ 'ലുക്കു'തന്നെ ആകെ മാറിയിരിക്കുന്നു. ഇന്നലെവരെ ജനനിബിഢമായിരുന്നവൾ ഒന്നു ഇരുട്ടി വെളുക്കുമ്പോഴേക്കും തീർത്തും ഏകാകിനി ആയതുപോലെ... പാതി വാടിയും കരിഞ്ഞും പാതയോരത്തു അശ്രദ്ധമായി കിടക്കുന്ന ഒലിവിൻ ചില്ലകളും സൈത്തിൻ കൊമ്പുകളും പിന്നെ കുറെ ശിരോവസ്ത്രം കണക്കുള്ള തുണിക്കഷണങ്ങളും മൂകസാക്ഷികളായി പാറിനടക്കുന്നു. ഇവ കൂടാതെ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതു അവിടെയുമിവിടെയും കേൾക്കുന്ന കുറെ അടക്കം പറച്ചിലുകളും ഗൂഢാലോചനകളും മാത്രം. അതിലൊന്ന് കയ്യാഫാസിൻ്റേതായിരുന്നു, "ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല." (യോഹ. 11, 50)<br />
<br />
ഒരുവെടിക്കു രണ്ടുപക്ഷിയെന്നതായിരുന്നു പ്രധാനാചാര്യനായിരുന്ന കയ്യാഫാസിൻ്റെ ഉന്നം. ഒന്ന്, തങ്ങളുടെ നിത്യ എതിരാളിയായ യേശുവിൻ്റെ മരണം. രണ്ട്, അതുവഴി ജനങ്ങളുടെയിടയിൽ തങ്ങൾക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന സ്വാധീനം വീണ്ടെടുക്കുക. പ്രത്യക്ഷത്തിൽ ആ രാഷ്ട്രീയക്കളി വൻവിജയമായിരുന്നു, താല്ക്കാലികമായിട്ടെങ്കിലും. കാരണം, യേശുവിന് ഓശാന വിളിച്ചവർത്തന്നെ "അവനെ കുരിശിൽ തറയ്ക്കുക," "അവനെ കുരിശിൽ തറയ്ക്കുക" എന്നു ഇരട്ടി ആവേശത്തോടെ വിളിച്ചു പറഞ്ഞല്ലോ. എന്നാൽ, പാപിയുടെ വളർച്ച കണക്ക് അതിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ എന്നതിന് ചരിത്രം സാക്ഷി.<br />
<br />
നന്മയുടെയും സത്യത്തിൻ്റെയും രക്ഷയുടെയും ഓശാനവിളികൾക്കുനേരെ ഇന്നും ഗൂഢാലോചനകൾ നാലുപാടും ഉയരുന്നുണ്ട്, തമസ്ക്കരിക്കാനും എന്നന്നേക്കുമായി നശിപ്പിക്കാനുമായി. അവിടെ ക്രിസ്തുവിനെപ്പോലെ തിന്മയെ നന്മകൊണ്ട് ജയിക്കുവാനുള്ള മനോഭാവവും മനോധൈര്യവും സ്വീകരിക്കാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. പീഢാനുഭവ വാരത്തിൻ്റെ ഈ ആദ്യദിവസം തമ്പുരാൻ നമ്മെ ഇരട്ടി ശക്തി നല്കി അനുഗ്രഹിക്കട്ടെ, തിന്മയെ ഭയപ്പെടാതിരിക്കാനും നന്മയെ മുറുകെപ്പിടിക്കുവാനും,<br />
<br /></div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-10691172064914712812017-04-08T22:08:00.000+05:302017-04-09T07:46:56.995+05:30ഓശാന.. ഓശാന... കർത്താവിനോശാന... മിശിഹാ കർത്താവിനോശാന... <div dir="ltr" style="text-align: left;" trbidi="on">
<br />
"ദാവീദിൻ്റെ പുത്രന് ഓശാന. കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. ഉന്നതങ്ങളിൽ ഓശാന." (മത്താ. 21,9)<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDL5a2eMzPKzScnekA9E4hc7ZTdrTyjqZc1JNiTmwJOhybtnR0VSCOyLBnKlfWJggrTMVHCJXX-79FFVvMgJ43XWjBec_LmBhHr8kbzRuU1Z7tr62_90Dh04rhSJLNL7-OTZkPFoDaWyFR/s1600/palm+sunday.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiDL5a2eMzPKzScnekA9E4hc7ZTdrTyjqZc1JNiTmwJOhybtnR0VSCOyLBnKlfWJggrTMVHCJXX-79FFVvMgJ43XWjBec_LmBhHr8kbzRuU1Z7tr62_90Dh04rhSJLNL7-OTZkPFoDaWyFR/s1600/palm+sunday.jpg" /></a><br />
നൂറ്റാണ്ടുകളുടെ നിഷ്ഠൂരമായ അടിമത്വം ഇസ്രായേലിന് സമ്മാനിച്ചത് ഒരിക്കലും അസ്തമിക്കാത്ത പ്രതീക്ഷയായിരുന്നു. അവർ ക്ഷമയോടെ കാത്തിരുന്നു, തങ്ങളെ രക്ഷിക്കുവാൻ ഒരു മിശിഹാ വരുമെന്ന്. തങ്ങളെ അവൻ സകല ബന്ധനങ്ങളിലും നിന്ന് വീണ്ടെടുത്ത് ദാവീദിൻ്റെ ഭരണകാലത്തിനു തുല്യമായ സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന്. യേശു മിശിഹായുടെ വരവോടെ അവരുടെ പ്രാർത്ഥനൾക്ക് അന്തിമ ഉത്തരം ലഭിച്ചതായി അവർ കരുതി. അന്ധനു കാഴ്ച ശക്തി നല്കുന്ന, ബധിരനു കേൾവി ശക്തി നല്കുന്ന, ആയിരങ്ങളെ തീറ്റിപ്പോറ്റുന്ന, പാപികൾക്കു മോചനം നല്കുന്ന ക്രിസ്തുവിൽ കണ്ടു, അവരുടെ നൂറ്റാണ്ടുകളായുള്ള ആ മഹത്തായ പ്രതീക്ഷയെ...<br />
<br />
ഈ പശ്ചാത്തലത്തിൽ, ഓശാന വിളികളുടെ ആരവം എങ്ങും മുഴങ്ങേണ്ടതു തീർത്തും ന്യായമാണ്. സൈത്തിൻ കൊമ്പുകളും ഒലിവിൻ ചില്ലകളും മേൽവസ്ത്രങ്ങളുടെ വിരിപ്പും അകമ്പടിയേകിക്കൊണ്ടുതന്നെ. എന്നാൽ, ഈ ഓശാന വിളികൾക്കു എവിടെയോ വെച്ച് മങ്ങലേറ്റുവെന്ന് ഓർമ്മപ്പെടുത്തുന്നതാണ് വി. മത്തായി തന്നെ രേഖപ്പെടുത്തുന്ന ക്രിസ്തുവചനങ്ങൾ, "കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതനാണ് എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല." (മത്താ. 23, 39) അതിനർത്ഥം ആദ്യം പാടിയ ഓശാനഗീതിക്കെവിടെയോ, ഭംഗംവന്നു എന്നർത്ഥം. ദേവാലയ ശുദ്ധീകരണവും, അത്തിവൃക്ഷത്തെ ശപിക്കലും, മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമയുമൊക്കെ അതിലേക്കുള്ള സൂചനകളാകാനേ തരമുള്ളൂ. "ആത്മാർത്ഥതയും വിശ്വസ്ഥതയുമാണ് അധർമ്മത്തിനു പരിഹാരമെന്നു" (സുഭാ. 16,6) നമ്മെ ഓർമ്മപ്പെടുത്തുന്ന തിരുവചനഭാഗം മനസ്സിൽ സൂക്ഷിച്ചുകൊണ്ടു നമുക്കു തുടരാം.<br />
<br />
ഈ ഞായറിലെ ഓശാന വിളി, ആയതിനാൽ പ്രിയ സ്നേഹിതാ, അർത്ഥപൂർണ്ണമാകട്ടെ. ക്രിസ്തുവിനു ഓശാനപാടുന്നത് പ്രഥമത നമ്മുടെ പാപബന്ധനങ്ങളിൽ നിന്ന് വിടുതൽ ലഭിക്കാനാണ്. പീലാത്തോസിൻ്റെ മുമ്പിലെ യേശുവിൻ്റെ ശരീരഭാഷ അതിനാൽത്തന്നെ വളരെ വ്യക്തമാണ്, അവൻ്റെ രാജ്യം ഐഹികമല്ല. അവൻ്റെ പോരാട്ടം മാംസ രക്തങ്ങളോടുമല്ല. കഴുതപ്പുറത്തേറി ജെറൂസലേം നഗരത്തിൽ വന്നവൻ, കാൽവരിയിലേക്കു കുരിശുമായി നീങ്ങുന്നത് എൻ്റെയും നിങ്ങളുടെയും പാപത്തിൽ നിന്ന് മോചനം നല്കുന്നതിനു വേണ്ടിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയാം. അല്ലാ, അതിനാണല്ലോ അവൻ ജനിച്ചതും. വചനം പറയുന്നു, "നീ അവനു യേശു എന്നു പേരിടണം. എന്തെന്നാൽ, അവൻ തൻ്റെ ജനത്തെ തങ്ങളുടെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കും." (മത്താ. 1, 21)<br />
<br />
രക്ഷിക്കാനാകാത്ത വിധം ഇനിയും കരം കുറുകിപ്പോകാത്തവൻ്റെ മുമ്പിൽ അഭിമാനത്തോടെ ഈ ഞായറിൽ ഏറ്റുപാടാം, ഓശാന... ഓശാന... കർത്താവിനോശാന...മിശിഹാ കർത്താവിനോശാന...<br />
<br />
<br /></div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-70029079849966895162016-10-18T16:59:00.000+05:302016-10-18T21:29:57.596+05:30പിടിച്ചതിലും വലുതു അളയിലെന്നതുപോലെ... (ലൂക്കാ 11, 37-42)<div dir="ltr" style="text-align: left;" trbidi="on">
"ഭക്ഷണത്തിനു മുമ്പു അവൻ കഴുകി ശുദ്ധിവരുത്താത്തതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു." (ലൂക്കാ 11,38)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5Fp6G1ow602_uO8WuL-MkXRbVzIFC2we1ytiSVF-rQmQt-legxcFMxB_ooTtjJ1gTw5-QZgIbJTpS0CDqeqjyM6d6LS_fB04h1icOB0nzMuo9O-4CqIFNbrhamnbh5hAM1GQr8oQ8Mjj6/s1600/jesus1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5Fp6G1ow602_uO8WuL-MkXRbVzIFC2we1ytiSVF-rQmQt-legxcFMxB_ooTtjJ1gTw5-QZgIbJTpS0CDqeqjyM6d6LS_fB04h1icOB0nzMuo9O-4CqIFNbrhamnbh5hAM1GQr8oQ8Mjj6/s1600/jesus1.jpg" /></a></div>
ഒന്നു മാറിനിന്നു വ്യത്യസ്ത ജീവിതങ്ങളെ നോക്കിക്കാണുമ്പോൾ, ചിരിക്കാനും ചിന്തിക്കാനും ഉള്ള വക അവിടെ ഏറെയുണ്ടാകും; ചിലതു നാളുകളോളം ഓർത്തിരിക്കും, ജീവിതത്തിൻ്റെ അളവുകോലായി. മറ്റുചിലതു തീർച്ചയായും മറക്കാനും പരിശ്രമിക്കും. അതിലൊന്നു കുറിക്കാൻ പരിശ്രമിക്കുകയാണ് ഇവിടെ. ജീവിതം പലപ്പോഴും അങ്ങനെയാ, എല്ലാം അറിയാമെന്നു കരുതി ഒന്നു നിഗളിക്കാമെന്നു കരുതുമ്പോഴേക്കും, കഴുത്തിൽ കുരുക്കു വീണതുപോലെ. അല്ലെങ്കിൽ, നടുനിവർന്നു നിന്നു മറ്റുള്ളവരുടെ മുമ്പിൽ ഒന്നു ആളാകാമെന്നു കരുതുമ്പോഴേക്കും, ശിരസ്സിൽ ഒരു അടി കിട്ടിയതുപോലെ. ഇത്തരം ജീവിതാനുഭവങ്ങളിലൂടെ ചിലപ്പോൾ നാമോരോരുത്തരും കടന്നുപോയിട്ടുണ്ടാകാം. അപ്പോഴൊക്കെ ജീവിതത്തെ പഴിക്കുകയോ, കൂടെയുള്ളവരെ കുറ്റപ്പെടുത്തുകയോ ചെയ്തിരിക്കാം. കാരണം, ജീവിതത്തിലെ എന്നെന്നും ഓർമ്മിക്കാനും മറ്റുള്ളവർ ഓർക്കാനുമുള്ള ഒരു സുവർണ്ണാവസരമാണു നഷ്ടമായത്.<br />
<br />
ഈ അടുത്ത നാളുകളിൽ ഏതാനും സിനിമകളുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു, തൃശ്ശൂരും പരിസരവും. കിട്ടിയ അവസരം മുതലാക്കി, ഇഷ്ടതാരങ്ങൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത്, അതു വാട്സാപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയും, സുഹൃത്തുക്കളുമായി പങ്കുവെക്കാൻ, സമയവും ജോലിയുമൊക്കെ മാറ്റിവെച്ച ആരാധകരേറെ. അതിലൊരവസരം നഷ്ടപ്പെട്ടതിൻ്റെ വേദന പങ്കുവെക്കുകയായിരുന്നു, കഴിഞ്ഞ ദിവസം അനൂപ് എന്ന സുഹൃത്ത്. തിളങ്ങാനുള്ള ഒരവസരം നഷ്ടപ്പെട്ടതിൻ്റെ ദുഃഖവും നിരാശയും ആവോളം അവൻ്റെ സംസാരത്തിൽ നിറഞ്ഞിരുന്നു. അതു തികച്ചും യുവത്വത്തിൻ്റെ ചാപല്യമായി കരുതി തള്ളുന്നതിനുമുമ്പേ, നമ്മുടേതായ ജീവിത സാഹചര്യങ്ങളിൽ, ഇത്തരത്തിൽ നമുക്കുണ്ടായ ചില സംഭവങ്ങളെയും ഓർത്തെടുക്കുകയും തിരിച്ചറിയുകയും ചെയ്യുക, തീർത്തും നല്ലതാണെന്നു കരുതുന്നു. ഇന്നത്തെ ധ്യാനവിഷയം അത്തരത്തിലൊരു ചിന്ത നല്കുന്നതായി തോന്നുന്നു.<br />
<br />
അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചും, ദൈവരാജ്യ സന്ദേശങ്ങൾ പ്രസംഗിച്ചും അനേകായിരങ്ങളാൽ ആകർഷിക്കപ്പെട്ട ക്രിസ്തുവെന്ന ഗുരുവിനെ അന്നു വീട്ടിലേക്കു ക്ഷണിച്ചു സമൃദ്ധമായവിരുന്നു നല്കുമ്പോൾ, ഒറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളു ആ ധനാഢ്യനായ ഫരിസേയന്, താനും അവൻ്റെ ഇഷ്ടപ്പെട്ടവനാണെന്നു നാലാളുകൾ അറിയണം. കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണത്തിരുന്ന ഗുരുവിനെ, അക്കാര്യം ഓർമ്മപ്പെടുത്തുമ്പോഴും ഒറ്റക്കാര്യമേ മനസ്സിലുണ്ടായുള്ളൂ, താൻ മറ്റാരേക്കാരേക്കാളും നിയമങ്ങളെല്ലാം കൃത്യമായ പാലിക്കുന്നവനാണെന്ന് അറിയപ്പെടണം. അതുകൊണ്ടാണവൻ അത്ഭുതപ്പെട്ടത്; "ഭക്ഷണത്തിനു മുമ്പു അവൻ (യേശു) കഴുകി ശുദ്ധി വരുത്താത്തതിനെപ്പറ്റി ആ ഫരിസേയൻ അത്ഭുതപ്പെട്ടു." (ലൂക്കാ 11,38) പിടിച്ചതിലും വലുതു അളയിലെന്ന കണക്കായിപ്പോയി ഫരിസേയൻ്റെ പിന്നീടുള്ള സ്ഥിതി. അതു അവൻ ഒരിക്കലും പിന്നീട് ഓർക്കാൻ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അത്രമാത്രം ഗുരുവിനാൽ പരസ്യമായി കുറ്റം ചാർത്തപ്പെട്ടു. ഇന്നതു സംഭവിക്കാൻ ഇടയില്ലെങ്കിലും, (ഇന്നു അല്പം അപഹാസ്യനായാലും കിട്ടിയ ഫുഡ്ഡടിച്ചും സംഭാവന സ്വീകരിച്ചും കടന്നുപോകുന്ന ഗുരുക്കന്മാരുടെ എണ്ണം പ്രായോഗിക ദൈവശാസ്ത്രത്തിൽ കൂടിവരികയാണല്ലോ!) ഒന്നു മനസ്സിൽ കുറിക്കുക നല്ലതാണ്, "തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും." (ലൂക്കാ 14,11) അതുപോലെത്തന്നെ, വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ഓരോരുത്തരും താഴ്മയോടെ, മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതാനുള്ള." (ഫിലി. 2,3) കൃപയ്ക്കായി പ്രാർത്ഥിക്കാം. അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ! </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-50145533618435551342016-10-17T22:47:00.000+05:302016-10-17T22:54:36.765+05:30ഫലശൂന്യതയിൽ നിരാശപ്പെടുന്നവർക്കായ്... (ലൂക്കാ 10,1-9)<div dir="ltr" style="text-align: left;" trbidi="on">
"നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ആ വീടിനു സമാധാനം എന്നു ആദ്യമേ ആശംസിക്കണം. സമാധാനത്തിൻ്റെ പുത്രൻ അവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്കു തിരിച്ചുപോരും." (ലൂക്കാ 10,5-6)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilAwH6So46bc8R8NvQEJEyzu9KAr9WazPY1guYj5tOWyve_VSHJwKkupCOmx4XO1vDyLZySX5HZG9NzRPy22lWAU2k87e_IBgTSo9_H6LL7DRTsV9XsTvk71nVqjqBmYkJT6aSrFBQWv3E/s1600/mamma.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilAwH6So46bc8R8NvQEJEyzu9KAr9WazPY1guYj5tOWyve_VSHJwKkupCOmx4XO1vDyLZySX5HZG9NzRPy22lWAU2k87e_IBgTSo9_H6LL7DRTsV9XsTvk71nVqjqBmYkJT6aSrFBQWv3E/s320/mamma.jpg" width="320" /></a></div>
മക്കളെക്കുറിച്ച് നന്മയായതു കേൾക്കാനിടവരുന്നതിനേക്കാൾ വലിയൊരു സന്തോഷവും ആനന്ദവും മാതാപിതാക്കളുടെ ജീവിതത്തിൽ ഉണ്ടാകാനിടയില്ല. അതുപോലെ, ശിഷ്യരെക്കുറിച്ച് ഗുരുഭൂതരുടെ ജീവിതത്തിലും. അപ്രകാരം കേൾക്കുന്നതു വലിയ അഭിമാനത്തോടെയും സന്തോഷത്തോടെയും അവർ മറ്റുള്ളവരുമായി എളുപ്പം പങ്കുവെക്കാറുമുണ്ട്. തങ്ങളുടെ ത്യാഗങ്ങളൊന്നും തന്നെ വൃഥാവിലായില്ലല്ലോ തമ്പുരാനേ, എന്ന സംതൃപ്തിയാണ്, ആ ആഹ്ളാദത്തിനു നിദാനമായി ഭവിക്കുന്നത്. ഓരോ ത്യാഗപ്രവർത്തിയും അപ്രകാരം ഫലമണിയണമെന്ന് ആഗ്രഹിക്കാത്തവരായി നമ്മിൽ ആരെങ്കിലുമുണ്ടാകുമെന്നു ഈയുള്ളവൻ കരുതുകയോ, അപ്രകാരം കേൾക്കുകയോ ഇതുവരെ ഉണ്ടായിട്ടില്ല. <br />
<br />
തീർച്ചയായും ഇതിനൊരു മറുപുറക്കാഴ്ചയുണ്ട്, സഹിച്ച കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും അനുസരിച്ചു ഫലമില്ലാതാകുമ്പോൾ, നിരാശപ്പെടുകയോ, നൊമ്പരപ്പെടുകയോ ചെയ്യാത്തവരും നമ്മിൽ വളരെ ചുരുക്കമായിരിക്കും. കർഷകനെ സംബന്ധിച്ചു അവൻ്റെ വിളകളും, മാതാപിതാക്കളെ സംബന്ധിച്ച് അവരുടെ മക്കളും, ഗുരുക്കളെ സംബന്ധിച്ച് തങ്ങളുടെ ശിഷ്യരും ഇപ്രകാരം എണ്ണമറ്റ ഉത്ക്കണ്ഠകൾക്കും കണ്ണീർവാർക്കലുകൾക്കും ചിലപ്പോഴെങ്കിലും കാരണമായി തീരുന്നത് നമുക്കറിവുള്ളതാണല്ലോ. അതുകൊണ്ടാണു ചില മാതാപിതാക്കളെങ്കിലും വന്നു ഇപ്രകാരം സങ്കടം പറയുന്നത്, "എന്തുമാത്രം പാടുപ്പെട്ടു വളർത്തിയതാ അവനെ എൻ്റച്ചോ, എന്നിട്ടിപ്പോൾ അവനു എന്നോടു മിണ്ടാൻ പോലും നേരമോ താല്പര്യമോ ഇല്ലാ"യെന്ന്. ത്യാഗം സഹിക്കുന്നവരൊക്കെത്തന്നെ, ഫലങ്ങളെക്കുറിച്ച് ചിന്തിക്കുക സ്വാഭാവികം മാത്രം. എന്നാൽ ഇക്കാര്യത്തിൽ, എപ്രകാരമായിരിക്കണം ഒരു ക്രൈസ്തവൻ്റെ നിലപാടെന്നത് വ്യക്തമാക്കുകയാണ്, ഇന്നത്തെ ധ്യാനവിഷയം.<br />
<br />
തിരുവചനത്തിൽ യേശുതമ്പുരാൻ നമ്മെ ഓർമ്മപ്പെടുത്തുന്നു, "നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ആ വീടിനു സമാധാനം എന്നു ആദ്യമേ ആശംസിക്കണം. സമാധാനത്തിൻ്റെ പുത്രൻ അവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്കു തിരിച്ചുപോരും." (ലൂക്കാ 10,5-6) നമ്മുടെ ജീവിതത്തിൽ തമ്പുരാൻ നമുക്കു നല്കിയ ദാനങ്ങൾ നാം പങ്കുവെക്കുന്നു, അവ സ്വീകരിക്കാനും ഉൾക്കൊള്ളാനും അപരനു സാധിക്കണമെങ്കിൽ, അവനിൽ കൃപാസ്വീകരണത്തിനുത്തക്ക ഒരുക്കമുണ്ടാകണമെന്ന്; സമാധാനം സ്വീകരിക്കണമെങ്കിൽ സമാധാനത്തിൻ്റെ പുത്രൻ അവനിൽ ഉണ്ടാകണം, അനുരജ്ഞനം സ്വീകരിക്കണമെങ്കിൽ അവനിൽ അനുരജ്ഞനത്തിൻ്റെ പുത്രൻ ഉണ്ടാകണം. അതു അവനിൽ ഫലം പുറപ്പെടുവിക്കാതെ നിന്നിലേക്കു തിരിച്ചുപോരുന്നെങ്കിൽ, നീ നിരാശപ്പെടുകയോ നൊമ്പരപ്പെടുകയോ വേണ്ടെന്ന്, പകരം അവൻ ഒരുക്കത്തിൻ്റെ ആത്മാവിനാൽ നിറയാൻവേണ്ടി പ്രാർത്ഥിക്കുകയാണു വേണ്ടതെമെന്ന്. വി. പൌലോസ് പറയുന്നതുപോലെ, "ഞാൻ നട്ടു. അപ്പോളോസ് നനച്ചു. എന്നാൽ ദൈവമാണു വളർത്തിയതു." (1 കൊറീ. 3,6) നാം പ്രവർത്തിച്ചതെല്ലാം കർത്താവിൻ്റെ കൃപയുടെ ഫലമായിരിക്കെ, നമുക്കഭിമാനിക്കാൻ പ്രത്യേകിച്ച് വകയൊന്നുമില്ലെന്ന്. നമ്മുടെ കർമ്മരംഗങ്ങളിലെല്ലാം ഈ ക്രൈസ്തവമനോഭാവത്തിൽ ജീവിക്കാനുള്ള കൃപയ്ക്കായ് നമുക്കു പ്രാർത്ഥിക്കാം. അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ!</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-3005572726813281892016-10-16T19:33:00.001+05:302016-10-16T19:39:02.691+05:30"ശ്രദ്ധിക്കുക, ഈ പ്രദേശം 24 മണിക്കൂറും CCTV നിരീക്ഷണത്തിലാണ്" (മത്താ. 18,10-14) <div dir="ltr" style="text-align: left;" trbidi="on">
"ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്നു ഞാൻ പറയുന്നു." (മത്താ. 18,10-11)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj79Z_G44Tz4VRClDYW7JMf15vps7OTLirLbltzJSQlDo2HWjZ1r0RKyaC6z79KYxVqS4Cl6mmCgjAtPKhdwTe04TZipru3Y-qijVCv-dquBKLCoDICRi9Q3eW8xT2-oEo3fOdv7oyHCndR/s1600/cctv.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="187" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj79Z_G44Tz4VRClDYW7JMf15vps7OTLirLbltzJSQlDo2HWjZ1r0RKyaC6z79KYxVqS4Cl6mmCgjAtPKhdwTe04TZipru3Y-qijVCv-dquBKLCoDICRi9Q3eW8xT2-oEo3fOdv7oyHCndR/s320/cctv.jpg" width="320" /></a></div>
ഈ കാലഘട്ടത്തിൽ, എങ്ങും എവിടെയും പ്രതീക്ഷിക്കാവുന്ന, ദർശിക്കാവുന്ന ഒരു ശ്രദ്ധാക്കുറിപ്പായി മാറിക്കഴിഞ്ഞിരിക്കുന്നു, "ശ്രദ്ധിക്കുക, ഈ പ്രദേശം 24 മണിക്കൂറും CCTV നിരീക്ഷണത്തിലാണ്" അല്ലെങ്കിൽ, "താങ്കൾ CCTV നിരീക്ഷണത്തിലാണ്" എന്നത്. പൊതുസ്ഥാപനങ്ങളിലും, വഴികളിലും ഇടങ്ങളിലുമൊക്കെ കുറിപ്പോടുകൂടെയും അല്ലാതെയും, അവ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നത് ഏവർക്കും അറിയാവുന്ന വസ്തുതയായി മാറിക്കഴിഞ്ഞിരിക്കുന്നു, ഇന്ന്. അഖിലേന്ത്യാതലത്തിലെ വിവിധ ഇൻ്റർവ്യൂകളും പരീക്ഷകളും ഇന്നു CCTV നിരീക്ഷണത്തിലാണു നടക്കുന്നതുപോലും. അതീവ സുരക്ഷാ പ്രധാനങ്ങളായ ഇടങ്ങളാണെങ്കിൽ പറയുകയുംവേണ്ടാ. ഇന്നു ദേവാലങ്ങളും വിദ്യാലയങ്ങളും പൊതു വാഹനങ്ങളും തുടങ്ങീ, എവിടെയൊക്കെ മനുഷ്യർ ഒരുമിച്ചുകൂടുന്നുവോ, അവിടെയെല്ലാം അവരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയെപ്രതി സ്ഥാപിക്കപ്പെട്ടവയാണവയെല്ലാം.<br />
<br />
കുറെയൊക്കെ, കുറ്റകൃത്യങ്ങളെ കുറക്കാനും, കുറ്റകൃത്യങ്ങൾക്കു കാരണക്കാരായവരെ കണ്ടുപിടിക്കാനും അവ ഏറെ സഹായിച്ചിട്ടുണ്ടെന്നത് വാസ്തവമാണുതാനും. എന്നാൽ, ഇതേ സംവിധാനത്തിൻ്റെ തന്നെ ദുരുപയോഗവും, ഇതിനെ മറികടന്നുള്ള പ്രവർത്തനങ്ങളും നടക്കുന്നുവെന്ന വസ്തുത മറക്കാനും സാധിക്കുകയില്ല. ദൃശ്യംപോലുള്ള സിനിമകൾ അവയുടെ അത്തരം പ്രവർത്തനങ്ങളെയും ഇതിനകം ജനങ്ങളിൽ എത്തിച്ചിട്ടുണ്ടല്ലോ. രഹസ്യകാമറകൾ വഴി പുറത്തുവന്ന നന്മയുടെയും തിന്മയുടെയും കഥകൾ എണ്ണമറ്റതും. ചുരുക്കം പറഞ്ഞാൽ, മൊബൈൽ ഫോൺ പോലെതന്നെ, ഇന്നു CCTV യും മനുഷ്യജീവിതത്തിൻ്റെ ഭാഗമായി തീർന്നിരിക്കുന്നുവെന്ന്. എന്നാൽ. ഈ CCTV ഓരോ മനുഷ്യനുവേണ്ടിയും, അവൻ്റെ സുരക്ഷയെയും, നേരായ വഴിയിലുള്ള നടപ്പിനെയും പ്രതി, തമ്പുരാൻ വളരെ പണ്ടുതന്നെ സ്ഥാപിച്ചു കഴിഞ്ഞിരുന്നുവെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് ഇന്നത്തെ ധ്യാനവിഷയം.<br />
<br />
തിരുവചനത്തിൽ യേശുമിശിഹാ നമ്മെ ഓർമ്മിപ്പിക്കുന്നു, "ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്നു ഞാൻ പറയുന്നു." (മത്താ. 18,10-11) പൊതുസ്ഥലങ്ങളിലെ CCTV കളുടെ നിരീക്ഷണഫലങ്ങൾ വിവിധ രീതികളിലൂടെ അറിയുന്ന മനുഷ്യൻ, പലപ്രകാരത്തിലും ശ്രദ്ധാലുവാകുന്നതുപോലെ, പക്ഷേ, ദൈവത്തിൻ്റെ CCTV യെക്കുറിച്ച് ബോധവാനാകുന്നില്ലെന്നതു എത്രയോ ഖേദകരമാണ്. പഴയനിയമവും പുതിയനിയമവും ഒരുപോലെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഇക്കാര്യം, ഇനിയും നാം ഗൌരവമായിട്ടെടുത്തിരുന്നെങ്കിൽ! തോബിത്തിൻ്റെ പുസ്തകത്തിൽ, തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ടു റഫായേൽ മാലാഖാ തോബിത്തിനോടു പറഞ്ഞു, "നീ മൃതരെ സംസ്ക്കരിച്ചപ്പോൾ ഞാൻ നിന്നോടൊത്തുണ്ടായിരുന്നു. ഭക്ഷണമേശയിൽ നിന്നു എഴുന്നേറ്റുചെന്നു മൃദേഹം സംസ്ക്കരിക്കാൻ മടിക്കാതിരുന്ന നിൻ്റെ പ്രവൃത്തി എനിക്ക് അജ്ഞാതമായിരുന്നില്ല, ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു." (തോബി. 12,12-13) നമ്മുടെ പ്രവർത്തികളെ നിരന്തരം നിരീക്ഷിക്കാനും വഴിനടത്താനും, ദൈവതിരുമുമ്പിൽ നമ്മുടെ പ്രവർത്തികളോരോന്നും റിപ്പോർട്ടു ചെയ്യുവാനും ഈ ഭൂമിയിൽ തന്നെ പ്രതിഫലം നമുക്കു പകർന്നുതരാനും നിയോഗിക്കപ്പെട്ടവരാണ്, അവിടുത്തെ CCTV കളായ ദൈവദൂതർ. വിശുദ്ധാത്മാക്കൾ നിരന്തര ദൈവസാന്നിദ്ധ്യ സ്മരണയിൽ ജീവിച്ചുവെന്നതു, തീർച്ചയായും ഈയർത്ഥത്തിലും നമുക്കു മനസ്സിലാക്കാം. അത്തരത്തിലൊരു ജീവിതത്തിനു ദൈവകൃപയാചിക്കാം. അവിടുന്നു നമ്മെ അനുഗ്രഹിക്കട്ടെ!</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-79745214619297347312016-10-15T19:42:00.003+05:302016-10-15T19:51:19.191+05:30വീണ്ടുമൊരു മിഷൻ ഞായർ ആചരിക്കുമ്പോൾ (മത്താ. 28, 16-20)<div dir="ltr" style="text-align: left;" trbidi="on">
"ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും." (മത്താ. 28,20)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3S3tUl1lzTZ4J3ZXcIDDY6weRXQjlrVjstJDJX5F7kafTC_jhGsEnSFQMZr1tANPsUIeFzVwTNc6OAoikNJHsYENNcTBJw3bQp_8UNjBa-NVB-PlcXXqs01-mEZhOqupHbREb1wRD1Htv/s1600/mission+sunday+3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3S3tUl1lzTZ4J3ZXcIDDY6weRXQjlrVjstJDJX5F7kafTC_jhGsEnSFQMZr1tANPsUIeFzVwTNc6OAoikNJHsYENNcTBJw3bQp_8UNjBa-NVB-PlcXXqs01-mEZhOqupHbREb1wRD1Htv/s320/mission+sunday+3.jpg" width="320" /></a></div>
മിഷൻ ഞായർ ആചരണത്തെക്കുറിച്ചുള്ള ആശയങ്ങളും സങ്കല്പങ്ങളും, വിവിധങ്ങളായ പ്രവർത്തനങ്ങളുടെ വർണ്ണാഭമായ ഓർമ്മചിത്രങ്ങളും, വ്യക്തികൾക്കും സമൂഹങ്ങൾക്കും അനുസരിച്ച് വ്യത്യസ്തങ്ങളാകാനേ തരമുള്ളൂ. ചിലർ മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി, ധനശേഖരണം നടത്തി സഹായിച്ചതിൻ്റെയും, അവർക്കായ് പ്രത്യേകം നിയോഗം വെച്ചു പ്രാർത്ഥിച്ചതിൻ്റെയും കഥകൾ പങ്കുവെക്കുമ്പോൾ, മറ്റുചിലരാകട്ടെ, മിഷൻ പ്രവർത്തന രംഗങ്ങൾ സന്ദർശിച്ചതിൻ്റെയും, മിഷനറിമാരെ പരിചയപ്പെട്ടതിൻ്റെയും, അവരെ പലരീതിയിൽ സഹായിച്ചതിൻ്റെയും കഥകളും ചേർത്തുവെക്കുന്നു. ഇത്തരത്തിലുള്ള ചെറുതും വലുതുമായ പ്രവർത്തനങ്ങൾ, മിഷൻ പ്രവർത്തനങ്ങളെ തെല്ലൊന്നുമല്ല വളർത്തിയിട്ടുള്ളതെന്ന് ആരും സമ്മതിക്കുന്ന വസ്തുതയാണ്. ബാഹ്യമായ രീതിയിൽ മിഷനെ ഇപ്രകാരം സഹായിച്ചു സംതൃപ്തിയടഞ്ഞാൽ മാത്രം നമ്മുടെ കടമ തീരുന്നുവോ? അതോ തമ്പുരാൻ നമ്മിൽ നിന്നു ആഗ്രഹിക്കുന്നതിലേക്കു അല്പം കൂടി വളരാൻ നാമെന്തെങ്കിലും ചെയ്യാനുണ്ടോ? മിഷനുവേണ്ടിയുള്ള നമ്മുടെ സമർപ്പണം ഇനിയും പൂർണ്ണമാണോ?<br />
<br />
മിഷനുവേണ്ടിയുള്ള സമർപ്പണത്തിൻ്റെ പൂർണ്ണതയിലേക്കു നമ്മെ അല്പംകൂടി നയിക്കാൻ, ഒരുപക്ഷെ, ഈ പഴയകഥ സഹായകമായേക്കാം. പള്ളിയുടെ വരാന്തയിലും മുറ്റത്തുമായി, വിവിധ കൂട്ടായ്മകളുടെ പേരിൽ എത്തിയിരിക്കുന്ന, കാർഷിക ഉത്പന്നങ്ങളും മറ്റുമൊക്കെ കണ്ടു മനസ്സു നിറഞ്ഞിട്ടാണ്, അന്നു ടോണി വേദപാഠക്ലാസ്സിൽ എത്തിയത്. ക്ലാസ്സിൽ സിസ്റ്റർ മിഷനെക്കുറിച്ച് പഠിപ്പിക്കുന്നതിനിടയിൽ, കുട്ടികളുടെ മിഷനുവേണ്ടിയുള്ള സമർപ്പണ മനോഭാവത്തെ അറിയാനായി ചോദിച്ചു, മിഷനെ സഹായിക്കാൻ താല്പര്യമുള്ളവരെത്രയെന്ന്. എല്ലാവരും തന്നെ കൈകൾപൊക്കി. അവർക്കൊരു ലോട്ടറിയടിച്ചാൽ മിഷനെ സഹായിക്കാൻ ഒരുക്കമാണോയെന്നതായിരുന്നു, രണ്ടാമത്തെ ചോദ്യം. ഉത്തരം, നൂറുശതമാനം പേരും തയ്യാർ. അടുത്തത്, അവരുടെ കയ്യിൽ ആയിരം രൂപയുണ്ടായിരുന്നെങ്കിൽ അതു മിഷന് സമർപ്പിക്കാൻ തയ്യാറുണ്ടോയെന്ന്. എല്ലാവരും ഉറച്ച സ്വരത്തിൽ ആമ്മേൻ ചൊല്ലി. അവസാനത്തെ ചോദ്യമായി നല്കിയതു, അവരുടെ പക്കൽ അപ്പോൾ ഒരു രൂപാ ഉണ്ടെങ്കിൽ, അതു മിഷനായി സമർപ്പിക്കുമോ എന്നതായിരുന്നു. അവരിൽ ഒരാൾമാത്രം കരമുയർത്താതെ കീശ കൈകൊണ്ടു പൊത്തിപ്പിടിച്ച്, മുഖംതാഴ്ത്തി വശത്തേക്കു തിരിഞ്ഞിരിക്കുകയായിരുന്നു, ടോണി. കാരണമന്വേഷിച്ച സിസ്റ്റർക്കു കാര്യം മനസ്സിലായി, ആ സമയത്തു അവൻ്റെ കൈവശം മാത്രമേ അഞ്ചുരൂപ ഉണ്ടായിരുന്നുള്ളുവെന്ന്.<br />
<br />
മിഷനെക്കുറിച്ചുള്ള മറ്റൊരു ചിന്തയിലേക്കുകൂടി നമ്മെ നയിക്കുന്നതാണ് ഇന്നത്തെ ധ്യാനവിഷയം. തിരുവചനത്തിൽ നാം വായിക്കുന്നു, "ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും." (മത്താ. 28,20) മിഷൻ ഞായർ ആചരണം എന്നതു വെറും നമുക്കുള്ള ഭൌതിക വസ്തുക്കളുടേയോ മറ്റോ, ഒരംശം മിഷനുമായി പങ്കുവെക്കുന്നതിൽ മാത്രം അവസാനിക്കരുതെന്ന്. അതു പൂർണ്ണമാകുന്നതു നമ്മുടെ ക്രിസ്തു അനുഭവം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴാണെന്നു തിരിച്ചറിയണമെന്ന്. അതിനു ദൈവശാസ്ത്രത്തിൻ്റെയോ, ബൈബിളിലുള്ള ആഴമായ അറിവിൻ്റെയോ അകമ്പടിയൊന്നും അവിടുന്ന് ആഗ്രഹിക്കുന്നില്ല. മറിച്ച്, ലോകം മുഴുവൻ്റെയും പാപങ്ങൾക്കുവേണ്ടി മരിച്ചവനായ യേശുമിശിഹാ, ഇന്നും എൻ്റെയും നിൻ്റെയും രക്ഷയ്ക്കായി കാത്തിരിക്കുന്നുവെന്ന, നമ്മുടെ വ്യക്തിപരമായ ക്രിസ്തുഅനുഭവം സന്തോഷത്തോടെ അപരനെ അറിയിച്ചാൽ മാത്രം മതിയെന്ന്. ആയതിനാൽ, ഈ മിഷൻ ഞായറിൽ നമ്മുടെ ജീവിത കാലത്ത് നമുക്കുചുറ്റും, നാമുമായി ഇടപഴകുന്നവരോടു പ്രത്യേകിച്ചും, ഈ സദ്വാർത്ത പങ്കുവെച്ച് അവിടുത്തെ ഉത്തമ മിഷനറിമാരാകാനുള്ള പ്രതിജ്ഞയെടുക്കാം. നവസാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ, അല്പസമയം ക്രിസ്തുഅനുഭവവും തിരുവചനവും പങ്കുവെക്കാൻ മാറ്റിവെക്കുക ഇതിനോടു ചേരുന്ന ഒന്നാണ്. വാഗ്ദാനങ്ങളിൽ വിശ്വസ്ഥനായവൻ, ലോകാന്ത്യം വരെ കൂടെയുണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്തവൻ, നമ്മെ തീർച്ചയായും അനുഗ്രഹിക്കും!</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-40837287194937428632016-10-14T22:02:00.002+05:302016-10-14T22:32:13.869+05:30ആർക്കാണിടം, ഇടയനോ കൂലിക്കാരനോ? (യോഹ. 10,1-15)<div dir="ltr" style="text-align: left;" trbidi="on">
"മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകുവാനും, അതു സമൃദ്ധമായി ഉണ്ടാകാനുമാണ്." (യോഹ. 10,10)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_FtWt8-ixjGRYoGMyNe8mS4uRCe9_sU1YYdEt5LuYidaHMvHD3x7FfcR5ZDbHId4_GVVw31TKS0TRPNv3N_6OwVtiQCn8dSH3w6Vn6oY1Kj7iS5EDTSznPpkDZ1N4Qv-5PplSHCSSZpT1/s1600/good+shepherd.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="237" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_FtWt8-ixjGRYoGMyNe8mS4uRCe9_sU1YYdEt5LuYidaHMvHD3x7FfcR5ZDbHId4_GVVw31TKS0TRPNv3N_6OwVtiQCn8dSH3w6Vn6oY1Kj7iS5EDTSznPpkDZ1N4Qv-5PplSHCSSZpT1/s320/good+shepherd.jpg" width="320" /></a></div>
പഴയകാലങ്ങളെ അപേക്ഷിച്ച്, മനുഷ്യബന്ധങ്ങളൊക്കെ ഇന്നു, വളരെ ഇഴയടുപ്പമുള്ളതുപോലെ തോന്നുന്നുവെന്ന്, ചിലരെങ്കിലും പറയുന്നത് കേൾക്കാൻ ഈയുള്ളവന് ഇടവന്നിട്ടുണ്ട്. ഔപചാരികതകൾ കുറഞ്ഞ്, വളരെ സ്വാഭാവികമായും സ്വതന്ത്രമായും, കുട്ടികളും മുതിർന്നവരും, സ്ത്രീകളും പുരുഷന്മാരും, പരസ്പരം അടുത്തിടപഴകുന്ന വിവിധ അവസരങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് വാചാലമാകുന്നവരും, നമുക്കു ചുറ്റും ഒട്ടും കുറവല്ല തന്നെ. ഓഫീസുകളിലും കോളേജുകളിലും സ്കൂളുകളിലും എന്നുവേണ്ട, എവിടെയും ഈ അനുഭവം സാക്ഷ്യപ്പെടുത്തുന്ന വ്യക്തികളുടെ എണ്ണം പ്രതിദിനം കൂടിവരുന്നു. തുല്യനീതിയെകുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും ഒക്കെയുള്ള അവബോധം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൻ്റെ അടയാളം കൂടിയാകാം ഇതെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കൂടാതെ, ഇതിൽ ആഗോളവത്ക്കരണത്തിനും നവസാമൂഹ്യമാധ്യമങ്ങൾക്കും ഉള്ള കാതലായ പങ്കിനെ കാര്യമായിത്തന്നെ ചർച്ചചെയ്യുന്നവരെയും അവിടെയുമിവിടെയും കാണാനും കേൾക്കാനും ഇടവന്നിട്ടുമുണ്ട്.<br />
<br />
ഇതിനു മറുപുറമായി, വേറെ ചില കാഴ്ചകളും മനുഷ്യബന്ധങ്ങളിൽ ഇടം നേടുന്നുവെന്നത് കണ്ടില്ലെന്നു നടിക്കാനുമാവില്ല. അതു ഇഴയടുപ്പങ്ങളിൽ തന്നെ വന്നുപോകുന്ന ചില ദുരന്തക്കാഴ്ചകളാണ്. അവിശ്വസ്ഥതയുടെയും സത്യസന്ധതയില്ലായ്മയുടെയും, ചതിയുടെയും വഞ്ചനയുടെയും, തള്ളിപ്പറയലുകളുടെയും ഒറ്റിക്കൊടുക്കലുകളുടെയും ദുർഗന്ധം പേറുന്ന പിന്നാമ്പുറ വർത്തമാനങ്ങൾക്കെല്ലാം തന്നെ, അടിവരയിടുന്ന ജീവിത യാഥാർത്ഥ്യങ്ങളോരോന്നും, മറനീക്കി അനുദിനമെന്ന കണക്ക് പുറത്തുവരുന്നു. ഭാര്യാഭർത്താക്കന്മാർക്കിടയിലും കാമുകീകാമുകന്മാർക്കിടയിലും, കുടുംബ ബന്ധങ്ങൾക്കിടയിലും, മൂന്നാമതൊരു വ്യക്തിയുടെ സാന്നിദ്ധ്യവും പ്രവേശനവും വഴി, നഷ്ടപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന പവിത്ര ബന്ധങ്ങളും ഇന്നു ചുരുക്കമല്ല. മനുഷ്യബന്ധങ്ങളുടെ ഏതു നിർവ്വചനങ്ങൾക്കിടയിലേക്കും ഈ ചാഴിക്കേടു ദിനംപ്രതി പടരുന്നുവെന്നത് ഒരു ദുഃഖസത്യം മാത്രമായി അവശേഷിക്കുന്നു. ഈ ദുരന്തങ്ങളുടെ കാരണങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഇന്നത്തെ ധ്യാനവിഷയം.<br />
<br />
ക്രിസ്തുവിൻ്റെ വ്യക്തിത്വത്തിൻ്റെ വ്യതിരിക്തതയെ ആവോളം വിളിച്ചോതുന്ന സുന്ദരമായ രണ്ടു ഉപമകളാണ് പശ്ചാത്തലം; ആടുകൾക്കുള്ള വാതിലിൻ്റെയും നല്ലിടയൻ്റെയും ഉപമകൾ. അതിൽ ഒറ്റക്കാര്യം മാത്രമിന്നു ധ്യാനവിഷയമാക്കുന്നു. തിരുവചനത്തിൽ യേശു നമ്മെ ഓർമ്മപ്പെടുത്തുന്നു, "മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകുവാനും, അതു സമൃദ്ധമായി ഉണ്ടാകാനുമാണ്." (യോഹ. 10,10) ആകർഷണീയതകൾക്കും മമതകൾക്കും മോഹങ്ങൾക്കുമപ്പുറം, ജീവൻ അതിൻ്റെ സമൃദ്ധിയിൽ നല്കുവാൻ, തന്നെത്തന്നെ സമർപ്പിക്കുന്ന ഇടയൻ്റെ സ്വരം, മനുഷ്യബന്ധങ്ങളിൽ തിരിച്ചറിയാൻ കഴിയാതെ പോയാൽ, അകപ്പെടുന്നത് കൂലിക്കാരൻ്റെ കൈകളിലാണ്; മോഷ്ടിക്കുകയും നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നവൻ്റെ കരങ്ങളിൽ. നമുക്കു ചുറ്റും ഒത്തിരി ജീവിതങ്ങളിന്ന്, പ്രത്യേകിച്ചു യുവത്വം, ഇടയകരങ്ങളിലെന്നതിനേക്കാൾ, കൂലിക്കാരുടെ കരങ്ങളിലായതിനു പുറകിൽ, വിവേചനയില്ലാതെ, ലോകത്തിൻ്റെ മോഹങ്ങൾ തേടിയുള്ള യാത്രയാണെന്നു കണ്ടെത്താൻ പ്രയാസമില്ല തന്നെ. ആയതിനാൽ, സ്വജീവിതത്തിൽ എന്നും ഇടയധർമ്മം നിർവ്വഹിക്കുന്നവരും, അതുപോലെതന്നെ, നല്ലിടയർക്കു ചെവികൊടുക്കുന്നവരുമാകാൻ ദൈവകൃപ യാചിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-39623474255570997852016-10-13T17:18:00.001+05:302016-10-13T17:27:51.696+05:30ഉത്തരം തേടുന്നവരും, ഉത്തരത്തിന്മേലാക്കാൻ തത്രപ്പെടുന്നവരും (ലൂക്കാ 20, 27-40) <div dir="ltr" style="text-align: left;" trbidi="on">
"അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ." (മർക്കോ. 20,38) (വായനഭാഗം - ലൂക്കാ 20, 27-40)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIG74O5Pqhz1LYBnFPQkgtHB7uQRKCYTIyzDfcb1gVf8kXb_N1fRRaPxAIfpyG8xipNJb6PSjE34QL8L0ER_ysBx1fQGUYXkJNy5DiKPxQrpsAPYhoBAX8AH_FvWHWGf3J10cpUngFQMcR/s1600/jesus.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIG74O5Pqhz1LYBnFPQkgtHB7uQRKCYTIyzDfcb1gVf8kXb_N1fRRaPxAIfpyG8xipNJb6PSjE34QL8L0ER_ysBx1fQGUYXkJNy5DiKPxQrpsAPYhoBAX8AH_FvWHWGf3J10cpUngFQMcR/s320/jesus.jpg" width="212" /></a></div>
ചിലർ അങ്ങനെയാണ്, അവർ ചോദ്യങ്ങളുമായി സദാ പുറകിലുണ്ടാകും. അവർക്ക് എല്ലാറ്റിൻ്റെയും "എ റ്റു ഇസഡ്" എല്ലാം അറിയണം. അതിനായി ഏതു മാർഗ്ഗവും ഉപയോഗിക്കാൻ അവർ തയ്യാറാണ്. കാരണമന്വേഷിച്ചാൽ, പ്രത്യേകിച്ച് ഉദ്ദേശമൊന്നുമില്ല, ഒന്നു അറിഞ്ഞിരിക്കാൻ അത്ര തന്നെ. വേറൊരു കൂട്ടരുണ്ട്, അവർ യഥാർത്ഥ അന്വേഷകരാണ്, ഉത്തരങ്ങളിലൂടെ പൂർണ്ണ സത്യത്തിൽ എത്തിച്ചേരാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവർ. ഇനിയും ഒരു കൂട്ടർ ചോദ്യങ്ങളുമായി വരുന്നതു ഉത്തരത്തിനു വേണ്ടിയല്ല, പകരം ഉത്തരം മുട്ടിക്കാനോ, ഉത്തരത്തിന്മേൽ കയറ്റാനോ വരുന്നവർ. ഇത്തരക്കാരിൽ ചിലരെയെങ്കിലും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ, ഒന്നുകിൽ നാം കണ്ടുമുട്ടിയിട്ടുണ്ടാകാം, അല്ലെങ്കിൽ ഇതിൻ്റെയൊക്കെ ഏതെങ്കിലും ഒരംശം, എപ്പോഴെങ്കിലും നമ്മിൽതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. ഇങ്ങനെയുള്ളവരെ കണ്ടുമുട്ടുന്നതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ്, അവരെ എപ്രകാരം നേരിടുന്നുവെന്നത്. (ഒരു മാതിരി സന്തോഷ് പണ്ഡിറ്റിനെ കയ്യിൽ കിട്ടിയാലെന്നപോലെയുള്ള പ്രോഗ്രാമുകൾ ആകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് പറയേണ്ടതില്ലല്ലോ.) പ്രതിദിനമുള്ള ചുരുക്കം ചാനൽ ചർച്ചകൾ ചിലപ്പോഴെങ്കിലും അത്തരത്തിലുള്ള ചിന്തയിലേക്കു നയിച്ചിട്ടുണ്ടുമുണ്ടാകാം.<br />
<br />
ഇന്നത്തെ ധ്യാനവിഷയം തീർത്തുപറഞ്ഞാൽ, അപ്രകാരമുള്ള ഒരു അസ്സൽ ചോദ്യോത്തര വേളയാണ്. തിരുവചനഭാഗം ഉൾക്കൊള്ളുന്ന, ലൂക്കായുടെ സുവിശേഷം ഇരുപതാം അദ്ധ്യായം മുഴുവൻ, ചോദ്യകർത്താക്കളുടെ ഒരു ഘോഷയാത്ര തന്നെയാണ് നാം കാണുന്നത്. പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും ജനപ്രമാണികളുമാണ് വേദി ആദ്യം കയ്യടക്കുന്നത്, തുടർന്ന് അവരയക്കുന്ന നീതിമാന്മാരെന്നു ഭാവിക്കുന്ന ചാരന്മാർ, അതു കഴിഞ്ഞ് പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായ വിഭാഗത്തിലെ ചിലർ. ഇവരാരുംതന്നെ യഥാർത്ഥത്തിൽ ഉത്തരം തേടിവന്നവരല്ലാ, മറിച്ച് യേശുക്രിസ്തുവിനെ ഉത്തരത്തിൽ കുടുക്കാൻ വന്നവരായിരുന്നു. ക്രിസ്തുവിൻ്റെ നലംതികഞ്ഞ മറുപടികളിൽ പക്ഷേ, അവർക്ക് നിരാശരായായും നിശ്ശബ്ദരായും, മടങ്ങിപ്പോകേണ്ടി വരുന്നതായി നാം കാണുന്നു. ക്രസ്തു നല്കിയ മറുപടികളിൽ ഒന്നുമാത്രം, നാമിന്നു ധ്യാനിക്കുന്നു.<br />
<br />
തിരുവചനത്തിൽ നാം വായിക്കുന്നു, "അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ." (മർക്കോ. 20,38) കുടുക്കാൻ വരുന്നവർക്കു മുമ്പിൽ, ഊരാകുടുക്കെറിയുന്ന ഗുരു, തന്നെ പരിഹസിക്കാൻ വന്നവരെ തീർത്തും പരിഹാസ്യരാക്കി യാത്രയാക്കുന്നു. അവിടുന്നിലും അവിടുത്തേക്കും അവിടുത്തോടുകൂടിയും ജീവിക്കുന്നവർ മാത്രമേ ഉള്ളൂ, മരിച്ചവർ ഇല്ല. അതിനാലാണ്, നാം ഈ ലോകത്തിൽ നിന്നു വേർപ്പെട്ടവർക്കുവേണ്ടിയും, വേർപ്പെട്ടവരോടും പ്രാർത്ഥിക്കുന്നത്. സഹന-സമര-വിജയ സഭകളുടെ ഐക്യത്തിനും കാരണം മറ്റൊന്നല്ലെന്നും ഇതു തീർത്തും വെളിപ്പെടുത്തി തരുന്നു. ഉയിർപ്പും മരണാന്തരജീവിതവും പുണ്യവാന്മാരുടെ ഐക്യവും ഒക്കെ ഉൾച്ചേരുന്ന ഈ വിശ്വാസരഹസ്യ വിചാരത്തോടൊപ്പം നമുക്കു ധ്യാനിക്കാം, അപരനെ ചതിച്ചും കുടുക്കിയും വഞ്ചിച്ചും മരണമേറ്റെടുത്തവരുടെ ദൈവമല്ലാ അവിടുന്ന്, മറിച്ച്, സഹോരൻ്റെ നന്മ ആഗ്രഹിച്ചും, നന്മ ചെയ്തും ജീവിക്കുന്നവരുടെ (അപ്രകാരം ജീവിക്കുന്നവർക്ക് രണ്ടാം മരണമില്ല തന്നെ) ദൈവമാണവിടുന്ന്. ഈ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാനുള്ള കൃപയ്ക്കായ് ഇന്നു പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-59823857772964910832016-10-12T17:16:00.000+05:302016-10-12T17:38:02.107+05:30"അന്തോണി മാപ്ലാരുടെ മോനല്ലേ, ഓർമ്മയുണ്ടോ അന്ന്..." (ലൂക്കാ 9, 28-36)<div dir="ltr" style="text-align: left;" trbidi="on">
"അന്തോണി മാപ്ലാര്ടെ മോനല്ലേ, ഓർമ്മയുണ്ടോ അന്ന്..." (വായനഭാഗം - ലൂക്കാ 9, 28-36)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrDlsk7OX63iyZiojgU7xqSVpXa3LJPKYgT7KtJmUf-t4TuZih6HbMp5rJDU1WKnXay-HS_vnLoumJQdfh6jK97Rcbbt4_fqU9kGrVwvgjJzeWMhr3W4qIegjj_rKJalEshYo2Nn8wKy1s/s1600/kali1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrDlsk7OX63iyZiojgU7xqSVpXa3LJPKYgT7KtJmUf-t4TuZih6HbMp5rJDU1WKnXay-HS_vnLoumJQdfh6jK97Rcbbt4_fqU9kGrVwvgjJzeWMhr3W4qIegjj_rKJalEshYo2Nn8wKy1s/s320/kali1.jpg" width="320" /></a></div>
പിന്നിട്ട വഴികളെ ഒരിക്കലും മറക്കരുതെന്ന് ഓർക്കുന്നവരെയും ഓർമ്മിപ്പിക്കുന്നവരെയും, നമ്മുടെ ജീവിതത്തിൽ ഇതിനകം പരിചയപ്പെട്ടിട്ടുണ്ടാകാം. സ്വജീവിതത്തിലേക്കു വരുമ്പോഴാകട്ടെ, അവയിൽ ചിലതു സുഖകരവും മറ്റുചിലതു തീർത്തും മറക്കാൻ ഇഷ്ടപ്പെടുന്നവയുമാകാം. ഒരു ഓർമ്മപ്പെടുത്തലിനെ ഞാനിന്നും വ്യക്തമായും ഓർക്കുന്നു. പത്തൊമ്പതു വർഷങ്ങൾക്കു മുമ്പേ, തിരുപ്പട്ടം സ്വീകരിച്ച ജനുവരി ഒന്നാം തിയ്യതി ഉച്ചതിരിഞ്ഞ് നാലേമുക്കാൽ സമയം, തിരുപ്പട്ട സ്വീകരണവും പ്രഥമദിവ്യ ബലിയർപ്പണവും, തുടർന്നുള്ള അനുമോദനങ്ങളുമൊക്കെ കഴിഞ്ഞ്, വീട്ടിലേക്കു പോകുന്ന വഴിയിലെ തിരിവിൽ രണ്ടുപേർ ഇരുന്നു കുശലം പറയുകയായിരുന്നു. എന്നെ കണ്ടയുടനെ അവരിൽ ഒരാൾ, വായിലെ മുറുക്കാൻ തുപ്പിക്കളഞ്ഞ് ചെറുസംശയത്തോടെ ചോദിച്ചു, "അന്തോണി മാപ്ലാരുടെ മോനല്ലേ? ഓർമ്മയുണ്ടോ അന്ന് പാടത്ത് വെച്ച്..." അവരത് പൂർത്തിയാക്കുന്നതിനുമുമ്പേ ഞാൻ തലയാട്ടി, സമ്മതം കണക്ക്. കാരണം, അവർ എൻ്റെ അയൽപക്കത്തെ കാളികുട്ടിയമ്മയായിരുന്നു. അവർക്ക് കുഞ്ഞുനാളിലെ എൻ്റെ കുരുത്തക്കേടുകൾ കുറേയൊക്കെ നന്നായി അറിയാം. തുടർന്നുള്ള വീട്ടിലേക്കുള്ള യാത്രയിൽ, ഒറ്റ ചിന്തയേ ഉണ്ടായുള്ളൂ, കൂടെ വേറെ ആരും ഇല്ലാഞ്ഞത് നന്നായി.<br />
<br />
മഹത്വത്തിൻ്റെ വഴിയിലെ ഓർമ്മപ്പെടുത്തലിൻ്റെ ഓർമ്മകൾ പലരൂപത്തിലും ഭാവത്തിലുമാകാം. അധികാരങ്ങളിലും സ്ഥാനമാനങ്ങളിലും എത്തിപ്പെടുമ്പോഴോ, അല്ലെങ്കിൽ, സമ്പത്തു കുമിഞ്ഞു കൂടുമ്പോഴോ ഒക്കെ, വന്ന വഴികളെയും ബന്ധങ്ങളെയും മറക്കുന്നതിനെ, നമ്മുടെ മനസ്സിലേക്ക് കൊണ്ടുവന്ന ഒത്തിരി സംഭവങ്ങളും സാഹചര്യങ്ങളും അനുഭവങ്ങളായും ഉണ്ടാകാം. അത്തരം കഥകൾക്ക് കലാ-സാഹിത്യ രൂപങ്ങളും ആവോളം വർണ്ണമിഴിവേകിയിട്ടുണ്ടല്ലോ. അവിടെയൊക്കെ വിലയിരുത്തലിൻ്റെ അളവുകോലുമായി ചിലപ്പോൾ, നാം മാറിനില്ക്കുകയോ അല്ലെങ്കിൽ, സ്വജീവിതത്തിലെങ്കിൽ, തിരിച്ചറിവിലേക്കു വരികയോ ചെയ്തിട്ടുണ്ടാകാം. പക്ഷെ, ഇതിൽ നിന്നും വ്യത്യസ്തമായൊരു ചിന്തയാണ് ഇന്നത്തെ തിരുവചനത്തിൽ നാം ധ്യാനിക്കുന്നത്. ക്രൈസ്തവജീവിതത്തിൻ്റെ മഹത്വവഴിയിൽ, കഴിഞ്ഞതിനെ കുറിച്ചുമാത്രമല്ല, വരാൻ പോകുന്നതിനെ കുറിച്ചും നല്ല ചിന്തവേണമെന്ന്; വന്നവഴിയെ കുറിച്ചുമാത്രമല്ലാ, തുടരാനിരിക്കുന്ന വഴിയെകുറിച്ചും.<br />
<br />
തിരുവചനത്തിൽ നാം വായിക്കുന്നു, "അപ്പോൾ രണ്ടുപേർ -മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു. അവർ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജെറുസലെമിൽ പൂർത്തിയാകേണ്ട അവൻ്റെ കടന്നുപോകലിനെ കുറിച്ചാണ് അവർ സംസാരിച്ചത്." (ലൂക്കാ 9,30-31) മഹത്വമുള്ളവർ, മഹത്വത്തിലായിരിക്കെ ചിന്തിക്കുന്നത് എന്തെന്ന് അവധാനപൂർവ്വം മനസ്സിലാക്കാം. ഇന്നിൻ്റെ മഹത്വം പൂർണ്ണമാകുന്നതിനും ശുദ്ധമാകുന്നതിനും, ഓരോ ക്രൈസ്തവനും, വന്നവഴികളെ ഓർക്കുന്നവൻ മാത്രമാകാതെ പൂർത്തിയാക്കാനുള്ളവയെ കുറിച്ചും ശരിയായ അവബോധമുള്ളവനുമാകണം. ഇതു നഷ്ടമാകുമ്പോൾ, പത്രോസിനെപോലെ പറയാൻ നാമും പ്രലോഭിപ്പിക്കപ്പെടും, "ഗുരോ, ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്നു നിനക്ക്, ഒന്ന് മോശക്ക്, ഒന്ന് ഏലിയാക്ക്." (വാ. 33) തൻ്റെ യാത്ര പൂർത്തിയായെന്ന കണക്കൊരു തോന്നൽ പത്രോസിന്; ഇനി താഴേക്കു പോയില്ലെങ്കിലും കുഴപ്പമില്ലെന്ന്. ഈ പ്രലോഭനത്തെ അതിജീവിക്കാനും, വി.പൌലോസ് അപ്പസ്തോലനെപ്പോലെ, ഇപ്രകാരം ഏറ്റുപറഞ്ഞ് ജീവിതം പൂർത്തിയാക്കാനും, നമുക്കും സാധിക്കട്ടെ, "ഞാൻതന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരതുന്നില്ല. എന്നാൽ, ഒരു കാര്യം ഞാൻ ചെയ്യുന്നു. എൻ്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി മുന്നേറുന്നു." (ഫിലി. 4,13) പ്രസ്തുത ദൈവകൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-84485441778567751492016-10-11T16:59:00.000+05:302016-10-11T17:02:44.917+05:30"ധ്യാനം കൂടുന്നതിനു മുമ്പ് ഇവനിത്ര കുഴപ്പമുണ്ടായിരുന്നില്ലല്ലോ, ദൈവമേ!" (ലൂക്കാ 11,24-26)<div dir="ltr" style="text-align: left;" trbidi="on">
"ധ്യാനം കൂടുന്നതിനു മുമ്പ് ഇവനിത്ര കുഴപ്പമുണ്ടായിരുന്നില്ലല്ലോ, ദൈവമേ!" (വായനഭാഗം - ലൂക്കാ 11,24-26)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisTO6iBIqDMMTUAsxaCFDvRS0cLK1qIKORD16fycrRmlfKAeQg7DXEuIu-xExmvHdZOpVHQFOmo8EdjrdX-H43KrfsqvhIw7PFgv6cSqndjXW4RpHd6hwwDK4b0OqBa9gKfHvl3_gXKAp8/s1600/drunkard.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisTO6iBIqDMMTUAsxaCFDvRS0cLK1qIKORD16fycrRmlfKAeQg7DXEuIu-xExmvHdZOpVHQFOmo8EdjrdX-H43KrfsqvhIw7PFgv6cSqndjXW4RpHd6hwwDK4b0OqBa9gKfHvl3_gXKAp8/s320/drunkard.jpg" width="320" /></a></div>
ഊഷ്മാവ് അല്ലെങ്കിൽ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം അളക്കുന്നതിനുള്ള ഉപകരണമാണ്, താപമാപിനി അഥവാ തെർമോമീറ്റർ. മൊബൈൽ ഫോണുകൾ വ്യാപകമാകുന്നതിനു മുമ്പുള്ള കാലം, തണുപ്പുള്ള രാജ്യങ്ങളിൽ ചിലരെങ്കിലും, അതു ഭവനങ്ങളുടെ കട്ടിലപ്പടിയിലോ മറ്റോ, തൂക്കിയിടുന്നതു കണ്ടിട്ടുണ്ട്. ഇതുപോലെ, ചുറ്റുമുള്ളവരുടെ ആദ്ധ്യാത്മികവും ഭൌതികവുമായ വളർച്ചാ വ്യതിയാനങ്ങളെ അളക്കുന്ന മധ്യകേരളത്തിലെ അറിയപ്പെടുന്ന മറ്റൊരു ഉപകരണമാണ് "ചാക്കോമീറ്റർ." നാട്ടിലെ എല്ലാവരെയും കുറിച്ചും തൻ്റേതായ വിലയിരുത്തലുകളും വിമർശനങ്ങളുമായി, പകൽ മുഴുവനും ചായക്കടയിലും വഴിയോരത്തും ചാക്കോയുണ്ടാകും, നിറസാന്നിദ്ധ്യമായി. ചാക്കോയ്ക്ക് അറിയാത്ത വ്യക്തികളോ, വിഷയങ്ങളോ, നാടുകളോ ഇല്ല. എന്തിനെക്കുറിച്ചും ചാക്കോയ്ക്ക് വ്യക്തമായ അഭിപ്രായങ്ങളുമുണ്ട്. ഇക്കാര്യത്തിൽ ചാക്കോയെ മാത്രം കുറ്റപ്പെടുത്തിട്ടോ, ഒറ്റപ്പെടുത്തിയിട്ടോ കാര്യമുണ്ടെന്നു തോന്നുന്നില്ല, നമ്മിലൊക്കെ ഇത്തരത്തിലുള്ള കൊച്ചു കൊച്ചു "ചാക്കോ മീറ്ററുകൾ" നാമറിയാതെ ഒളിച്ചിരിപ്പുണ്ടാകാം.<br />
<br />
ചില "മീറ്റർ റീഡിംഗുകൾ" നൂറു ശതമാനം ശരിയെന്ന കണക്ക് നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങളുമുണ്ടാകാം. അത്തരത്തിൽ ഒന്നാണ്, സൈമനെ കുറിച്ചുള്ളത്. വിളിച്ചാൽ എന്തു പണിക്കും പോകും, കൈ നിറയെ കാശും കിട്ടും. പക്ഷെ, അടുത്ത ദിവസത്തെ വണ്ടിക്കൂലിക്കു വരെ ബാക്കി വെക്കാതെ എല്ലാ പണവും ഷാപ്പിൽ അവസാനിപ്പിക്കും. എന്നാൽ, മുമ്പ് സൈമൻ അങ്ങനെ ആയിരുന്നില്ലെന്നാ, അയൽക്കാരും ബന്ധുക്കളും പറയുന്നത്. അല്പമൊക്കെ മദ്യം കഴിച്ചിരുന്നെങ്കിലും, ഇതുപോലെ അനുദിനം മദ്യപിച്ച്, തെരുവിൽ കിടന്നും വഴക്കുണ്ടാക്കിയും ഉള്ള ഒരു ജീവിതമായിരുന്നില്ലത്രേ. അങ്ങനെയിരിക്കെ ഒരു ധ്യാനം കൂടി, ആളങ്ങുമാറി, അനുദിനം ജോലിക്കുപോകാനും, കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാനും തുടങ്ങി. പുതുജീവിതം പക്ഷെ, രണ്ടുമാസം പോലും നീണ്ടുനിന്നില്ല, വഴിയോരത്തെ ബോധമില്ലാതെയുള്ള കിടപ്പും വീട്ടിലെ ബഹളങ്ങളും കേട്ട്, അവനെക്കുറിച്ച് ആളുകൾ അടക്കം പറയാൻ തുടങ്ങി, "ധ്യാനം കൂടുന്നതിനു മുമ്പ് ഇവനിത്ര കുഴപ്പമുണ്ടായിരുന്നില്ലല്ലോ, ദൈവമേ!" ഇപ്രകാരം ജീവിതത്തിലെ കുഴപ്പങ്ങൾ ആദ്യത്തേതിനേക്കാൾ വഷളാകുന്നതിലെ കാരണം പങ്കുവെക്കുകയാണ്, ഇന്നത്തെ ധ്യാനവിഷയം.<br />
<br />
വിട്ടുപോയ അശുദ്ധാത്മാവ് തിരിച്ചുവന്ന്, എങ്ങനെ ഒരു ജീവിതത്തെ കൂടുതൽ മോശമാക്കുന്നു, എന്നതിൻ്റെ കാരണമായി യേശുമിശിഹാ പറയുന്നത്, ലക്ഷ്യമില്ലാതെയും ശ്രദ്ധയില്ലാതെയുമുള്ള ജീവിതത്തിലെ സജ്ജീകരണവും ശുചീകരണവുമാണ്. തിരുവചനത്തിൽ നാം വായിക്കുന്നു, "തിരിച്ചു വരുമ്പോൾ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുന്നു. അപ്പോൾ അവൻ പോയി തന്നേക്കാൾ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മക്കളെ ക്കൂടി കൊണ്ടുവന്ന്, അവിടെ പ്രവേശിച്ച് വാസമുറപ്പിക്കുന്നു. അങ്ങനെ ആ മനുഷ്യൻ്റെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമായിത്തീരുന്നു." (ലൂക്കാ 11,25-26) വൃത്തിയാക്കുന്നതു കൂടാതെ, വൃത്തിയായി സൂക്ഷിക്കുന്നതിലെ നിരന്തര ജാഗ്രതയും ആവശ്യമെന്നർത്ഥം. ആൾത്താമസമില്ലാത്ത ഭവനം എളുപ്പം വൃത്തികേടാകുകയും നശിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നതും ഇക്കാരണത്താലാണ്. ദൈർഘ്യമേറിയ വിശ്വാസ പരിശീലനമൊക്കെ കഴിഞ്ഞ് അന്യനാടുകളിൽ എത്തുന്ന ചിലരെങ്കിലും വീണുപോകുന്നതിനും കാരണവും മറ്റൊന്നല്ല. കത്തോലിക്കാ വിശ്വാസത്തിൽ ആഴപ്പെട്ടവർ അബദ്ധപഠനങ്ങളുടെ കെണിയിൽ പെടുന്നതിനുള്ള കാരണവും വ്യത്യസ്തമാകാൻ തരമില്ലല്ലോ. ആയതിനാൽ, സൈമൻ്റേതുപോലുള്ള ജീവിതങ്ങളെ ഓർത്തുള്ള സഹതാപത്തേക്കാൾ, നവീകരണമെന്നത് നിരന്തര ജാഗ്രതയുടെ ഫലമാണെന്നതു തിരിച്ചറിയാനും ജീവിക്കാനുമുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-52857944494398177142016-10-10T17:18:00.000+05:302016-10-10T17:25:19.861+05:30വീണ്ടും ചില വിജയങ്ങളുടെ എതിർസാക്ഷ്യങ്ങൾ (ലൂക്കാ 11, 14-23)<div dir="ltr" style="text-align: left;" trbidi="on">
വീണ്ടും ചില വിജയങ്ങളുടെ എതിർസാക്ഷ്യങ്ങൾ (വായനഭാഗം - ലൂക്കാ 11, 14-23)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaLaE0vKRjNmIlyr1mD3aE6MRdB-zs2Te0CZrLcgIG4kr0VkqOHc3gt2EUKZUFylBC_J62NFa1HUdUKKmELL4KJ2kQE7qwTN-c-n-8Mm6KbLYMP0T80MkTn7VSPt46kmxmgvUnWAUmj01A/s1600/enemy1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaLaE0vKRjNmIlyr1mD3aE6MRdB-zs2Te0CZrLcgIG4kr0VkqOHc3gt2EUKZUFylBC_J62NFa1HUdUKKmELL4KJ2kQE7qwTN-c-n-8Mm6KbLYMP0T80MkTn7VSPt46kmxmgvUnWAUmj01A/s320/enemy1.jpg" width="320" /></a></div>
നമുക്കു ചുറ്റും എവിടെയുമിന്ന്, ജീവിതത്തിലെ തിളക്കം തിട്ടപ്പെടുത്തി മറ്റുള്ളവരെ തിടുക്കത്തിൽ അറിയിക്കാൻ, തത്രപ്പെടുന്നവരാണ് അധികവും. അതുകൊണ്ടുതന്നെ, വിജയകഥകളും വികസന സംരംഭങ്ങളും ആധുനിക മാധ്യമങ്ങളുടെ താളുകളെ വർണ്ണസമ്പന്നമാക്കാറുണ്ട്. പൂർണ്ണ തിളക്കമില്ലെങ്കിൽ തന്നെ, തിളക്കമുള്ളതിനെ വെച്ച് കളിക്കളത്തിൽ ഇറങ്ങുന്ന കുറെപേരെ എങ്കിലും നമുക്കറിയാമായിരിക്കാം. നിരക്ഷരതയെയും ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ചിന്തിക്കുകയും, അതിനെ നേരിടുന്നതിനാവശ്യമായ, ഘട്ടം ഘട്ടമായുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയും, ചെയ്യുന്നതിനേക്കാൾ ലാഭകരവും എളുപ്പവും, വേഗമേറിയതും തിളക്കമുളവാക്കുന്നതും, "ഡിജിറ്റൽ ഇന്ത്യ"യെ പരിപോഷിപ്പിക്കലാണെന്ന്, കരുതുന്ന നേതാക്കളുടെ എണ്ണം കൂടിവരുന്നതുപോലെ. ഗംഗാനദിയുടെ പരിശുദ്ധിയെ പ്രഘോഷിക്കുവാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് കോടികൾ ചിലവഴിച്ച് തിളക്കം ഘോഷിക്കുന്നവർ, അവളെ അശുദ്ധമാക്കുന്ന വിവിധ പരിപാടികളും കർമ്മങ്ങളും പ്രസ്തുത തടങ്ങളിൽ നിന്ന്, ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും മടികാണിക്കുന്നുവത്രേ. അതുപോലെതന്നെ , ഇനിയെങ്കിലും ഇപ്രകാരം നദികൾ അശുദ്ധമാകാതിരിക്കാനിക്കാനുള്ള വഴികളെക്കുറിച്ച് ആലോചിക്കാനോ, സംസാരിക്കാനോ മുതിരാത്തത്, വോട്ടുബാങ്കിലെ തിളക്കം കുറയാതിരിക്കാനാണെന്ന് കരുതുന്നവരും ഉണ്ട്.<br />
<br />
രാജ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ രാഷ്ട്രീയക്കാരുടെ കാപട്യവും എന്നതുപോലെ തന്നെ, മറ്റു മേഖലകളിലും ഇത്തരം ചിന്താഗതികൾ കടന്നുകൂടാവുന്നതാണല്ലോ. നേതൃത്വം ഒന്നിച്ചുകൂടുമ്പോൾ ചർച്ചചെയ്യപ്പെടേണ്ടവ ഇന്ന്, സാധാരണ മനുഷ്യരെ ബാധിക്കാത്തവയായി മാറിയോ എന്നു സംശയിക്കുവാൻ തുടങ്ങിയിരിക്കുന്നു. പരസ്പരമുള്ള ആരോപണ-ദുരാരോപണങ്ങളുടെ ആരോഹണ-അവരോഹണങ്ങളിൽ തീർന്നു, രാജ്യ/ലോക/നിയമ സഭയിലെ ജനങ്ങളുടെ പ്രതിനിധികളുടെ ചർച്ചകളെന്നതുപോലെ, തിരുസ്സഭയിലെ സിനഡ് ചർച്ചകളും മാറരുതെന്ന്, കഴിഞ്ഞ കുറെ ദിവസങ്ങളായി നവസാമൂഹ്യ മാധ്യമ ചർച്ചകൾ ആശങ്കപ്പെടുന്നത്, ഈയുള്ളോനും വായിക്കുവാൻ ഇടയായി. എന്നു പറഞ്ഞാൽ, ക്രൈസ്തവ സഭയും ലോകത്തിൻ്റെ ശൈലിയോടു അനുരൂപപ്പെടുന്നുവോ എന്ന ആശങ്കയും ജനങ്ങളിൽ വളരുന്നുണ്ടെന്ന്. മഹത്വത്തിൻ്റെ മറുരൂപമലയിൽ നിന്ന് താഴേക്കിറങ്ങാൻ മടികാണിച്ചവരെ മലയിറക്കത്തിനു പ്രേരിപ്പിച്ച മിശിഹാ, ഇന്നത്തെ തിരുവചനത്തിലൂടെ നമ്മോടു പറയുന്നത് ശ്രദ്ധാപൂർവ്വം ധ്യാനിക്കാം.<br />
<br />
യേശുമിശിഹാ പറയുന്നു, "എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു." (ലൂക്കാ 11,23) ക്രിസ്തുശൈലിയോടുകൂടെയല്ലാതെ, അവൻ്റെ ആത്മാവോ ചൈതന്യമോ പേറാതെ, ശേഖരിക്കുന്നവൻ അല്ലെങ്കിൽ നേടുന്നവൻ, ചിതറിച്ചുകളയുന്നു, നഷ്ടപ്പെടുത്തുന്നു എന്നർത്ഥം. നമ്മുടെ വിജയവഴികൾ ക്രിസ്തുവിന് എതിർസാക്ഷ്യങ്ങളുടേതായി മാറരുതെന്നർത്ഥം. യാക്കോബ് ശ്ലീഹാ പറയുന്നു, "ലോകത്തിൻ്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിൻ്റെ ശത്രുവാക്കുന്നു" വെന്ന്. (യാക്കോ. 4,4) ലോകത്തിൻ്റെ ശൈലികളോടു ചേർന്ന്, ഇന്നു നമ്മുടെ തിളക്കമായി നാം അവതരിപ്പിക്കുന്നവയെന്തോ, അവ യഥാർത്ഥത്തിൽ നമ്മുക്ക് ഗുണമാണോ നഷ്ടമാണോ വരുത്തിവെക്കുന്നത് എന്ന് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കൂടെനില്ക്കുന്നവർ പോലും കുടുവിട്ടൊഴിയുന്ന സ്ഥിതിവിശേഷം സംജാതമാകരുതെന്നും, ലോകം മുഴുവൻ നേടി ആത്മാവു നഷ്ടപ്പെടുത്തുന്നവനെപ്പോലെ, സകലവും കെട്ടിപ്പടുക്കുവാനും വിജയികളാകാനുള്ള പരിശ്രമത്തിൽ വിശ്വാസവും വിശ്വാസികളെയും നഷ്ടപ്പെടുത്തരുതെന്നും വ്യംഗ്യം. വിജയവഴികളേക്കാൾ ക്രിസ്തുമാർഗ്ഗവും ശൈലിയും പിന്തുടരാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-60739187595656347992016-10-09T18:33:00.001+05:302016-10-09T18:42:14.861+05:30മരിയനും സമരിയനും പിന്നെ യേശുവും... (ലൂക്കാ 10, 38-42)<div dir="ltr" style="text-align: left;" trbidi="on">
മരിയനും സമരിയനും പിന്നെ യേശുവും... (വായനഭാഗം - ലൂക്കാ 10, 38-42)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2aIW5jRieDm1i_TQkKVeL23qzuJN7cqSRdP7xz3dJl1eLsj3aeEqA4tCaJm4DFAlDzpG2KWLvSvB8CtA1NvndeRskoDhC6tBYRqRy8YFC4U6Gcdxt1HujPlzrq35p2x_O9IHulQ5NJpcn/s1600/actionn.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2aIW5jRieDm1i_TQkKVeL23qzuJN7cqSRdP7xz3dJl1eLsj3aeEqA4tCaJm4DFAlDzpG2KWLvSvB8CtA1NvndeRskoDhC6tBYRqRy8YFC4U6Gcdxt1HujPlzrq35p2x_O9IHulQ5NJpcn/s320/actionn.jpg" width="320" /></a></div>
"നാടോടുമ്പോൾ നടുവെ ഓടണ"മെന്നതു പതിരില്ലാത്ത പഴഞ്ചൊല്ല്. അപ്പോൾ പിന്നെ "ഹൈപ്പർ ആക്റ്റീവിസ"ത്തിൻ്റെ "ന്യൂജെൻ" കാലത്ത്, എന്തെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ചെയ്യാതെ പിടിച്ചു നില്ക്കാൻ പറ്റില്ലെന്നത്, പുതുതലമറക്കൊപ്പം പഴയതലമുറയും തിരിച്ചറിഞ്ഞിരിക്കുന്നതു പോലെ തോന്നുന്നു. എൺപതുകളിൽ എത്തിനില്ക്കുന്ന ജീവിതങ്ങൾ പോലും ജീവിതം ആസ്വദിക്കുന്നതു, വാട്സാപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ നവസാമൂഹ്യ മാധ്യമങ്ങളിൽ സജീവമായികൊണ്ടാണ് എന്നു കേൾക്കുന്നു. തൻ്റെ പ്രോഗ്രാമുകളെ മുൻകൂട്ടി അറിയിച്ചും, യാത്രകളെ തൽസമയ സംപ്രേഷണം ചെയ്തു "ടച്ച്" നിലനിർത്തുന്നവരും ഏറെ. ചുരുക്കത്തിൽ പറഞ്ഞാൽ, വ്യക്തി ജീവിച്ചിരിപ്പില്ലെന്നോ, നിത്യരോഗിയായെന്നോ ഒക്കെ അറിയുന്നത്, പത്രദ്വാരാ ചരമകുറിപ്പുകോളം വഴിയോ മറ്റോ എന്നതിനേക്കാൾ, നവസാമൂഹ്യമാധ്യമങ്ങളിലെ പ്രതിദിന പോസ്റ്റിംഗിൻ്റെ അഭാവത്താലായതുപോലെ. കാലം പോയൊരു പോക്കേ....<br />
<br />
വിദ്യഭ്യാസ സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് സ്കൂളുകളിൽ, അധ്യാപകരുടെ സമയം ഏറെയും അപഹരിക്കുന്നതു, ക്ലാസ്സ് നോട്ട് തയ്യാറാക്കുന്നതിനേക്കാൾ അധികം, വിവിധ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനായി മാറിയിരിക്കുന്നു. പ്രസ്തത റിപ്പോർട്ടുകൾ നന്നാക്കുന്നതിനാവശ്യമായ പരിപാടികളും ആസൂത്രണങ്ങളും കഴിഞ്ഞുവരുമ്പോൾ, കുട്ടികൾക്കു വിഷയങ്ങളിൽ ലഭിക്കേണ്ട പ്രാവീണ്യം നഷ്ടപ്പെടുന്നുവോ എന്നു സംശയിക്കുന്നവർ, അകത്തും പുറത്തും, കൂടിവരുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ, കുട്ടികളും മാതാപിതാക്കളും ഒരുപോലെ, പ്രോജക്റ്റുകൾ തയ്യാറാക്കുന്ന തിരക്കിലും. എല്ലാം കഴിഞ്ഞുവരുമ്പോൾ ഒരു സന്തോഷം ഉള്ളത്, ഭൂരിഭാഗം എല്ലാവർക്കും "എ പ്ലസ്സ്" ഉണ്ടെന്നതാണ്. പക്ഷെ, കലാലയങ്ങളിലെത്തുമ്പോൾ "കുട്ടിക്കു ബോധമുണ്ട് മിണ്ടിക്കൂടാ" എന്ന സ്ഥിതിവിശേഷവും. കാലം പോയൊരു പോക്കേ...<br />
<br />
കയറൂരി വിട്ടുള്ള ഈ "ആക്റ്റീവിസം" പക്ഷെ, ശരിയായി ചിന്തിക്കാനും, ഉത്തമമായത് വിഭാവനം ചെയ്യാനും, ഏകാഗ്രതയിൽ ശ്രവിക്കാനുമുള്ള, ഓരോരുത്തൻ്റെയും നൈസർഗ്ഗിക കഴിവിനെ നശിപ്പിക്കുന്നുവോ, എന്നു ചിന്തിക്കേണ്ട സമയമായെന്നു തിരിച്ചറിയുന്നവർ നിരവധിയാണിന്ന്. എല്ലാം ത്യജിച്ച് അപരനെ സഹായിച്ച ആ നല്ല സമരിയാക്കാരനെ അഭിനന്ദിച്ച തമ്പുരാൻ തന്നെ, ഇന്നത്തെ ധ്യാവിഷയത്തിൽ ശാന്തമായി തിരുവചനം ശ്രവിക്കുന്ന മറിയത്തെ, വ്യഗ്രചിത്തയായ മർത്തായേക്കാൾ, പ്രശംസ കൊണ്ട് പൊതിയുന്നുണ്ട്. യേശു മർത്തായോടു പറഞ്ഞു, "മർത്താ, മർത്താ, നീ പലതിനെക്കുറിച്ചും ഉത്ക്കാണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ, മറിയം ആ നല്ലഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽ നിന്ന് എടുക്കപ്പെടുകയില്ല." (ലൂക്കാ 10, 41-42) അത്ഭുതങ്ങളും അടയാളങ്ങളുമായി നീങ്ങിയവൻ തന്നെയാണ്, പീലാത്തോസിൻ്റെ കൊട്ടാരത്തിൽ നിശ്ശബ്ദനായതും, പിതാവിൻ്റെ ഹിതം നിർവ്വഹിക്കുന്നതിനായി ശാന്തനായി കുരിശുമായി കാൽവരിയിലേക്കു നീങ്ങിയതും. ഈ നല്ല ഭാഗം തെരഞ്ഞെടുത്തതു കണ്ടാണത്രേ, കുരിശിനഭിമുഖമായി നിന്ന ശതാധിപൻ വിളിച്ചുപറഞ്ഞത്, "ഇവൻ സത്യമായും ദൈവപുത്രനാണെന്ന്." (മാർക്കോ. 15,39) ക്രൈസ്തവ ജീവിതം തീർച്ചയായും ഫലങ്ങൾ പുറപ്പെടുവിക്കാൻ അയക്കപ്പെടുന്ന ജീവിതം തന്നെ. എന്നാൽ, അതിനൊപ്പം അവനോടു ചേർന്നിരിക്കാനും, കൂടെയായിരിക്കുവാനുമുള്ള പ്രഥമവിളി മറക്കാതിരിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-35152157373312947242016-10-08T17:12:00.000+05:302016-10-08T17:12:36.877+05:30നീതി പുലരുംവരെ പോരാടുന്നവർക്കായ്.... (മത്താ. 20,1-16)<div dir="ltr" style="text-align: left;" trbidi="on">
നീതി പുലരുംവരെ പോരാടുന്നവർക്കായ്.... (വായനഭാഗം - മത്താ. 20,1-16)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBGrrXZegK05U7-VbVQReRHsO9iXgPIVREWNGPIpAxr6bDZQ2V-CibnkBvSojGYmM2N7e-g4mKcrgqMJbNlefuw6WHYjinGoxgffXHvDrEEY42pb6YC-zK_jNRR-d4vvaXKIxPnJ7ADXho/s1600/justice.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="180" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBGrrXZegK05U7-VbVQReRHsO9iXgPIVREWNGPIpAxr6bDZQ2V-CibnkBvSojGYmM2N7e-g4mKcrgqMJbNlefuw6WHYjinGoxgffXHvDrEEY42pb6YC-zK_jNRR-d4vvaXKIxPnJ7ADXho/s320/justice.jpg" width="320" /></a></div>
മനുഷ്യൻ എക്കാലവും ആഗ്രഹിച്ചതും പോരാടിയതും, നീതിയും സമാധാനവും സന്തോഷവും ജീവിതത്തിൽ അനുഭവിക്കുന്നതിനു വേണ്ടിയാണെന്ന്, എവിടെയോ വായിച്ചത് ഓർമ്മയിൽ വരുന്നു. തിരുവചന പഠനവഴിയിൽ ക്രിസ്തുമൂല്യങ്ങളുടെ കലവറ സുവിശേഷങ്ങളിൽ കണ്ടെത്താൻ ഇടയായപ്പോഴും കേന്ദ്രബിന്ദു മറ്റൊന്നായിരുന്നില്ല. അവിടെ, യേശു മിശിഹായുടെ മലയിലെ പ്രസംഗത്തിൽ (മത്താ. 5) പങ്കുവെക്കപ്പെട്ട അഷ്ഠസൌഭാഗ്യങ്ങളിൽ, ഊന്നിപ്പറയപ്പെട്ട മൂന്ന് പദങ്ങൾ, നീതി, സമാധാനം, ആനന്ദം എന്നിവ തന്നെയാണ്. കുരിശിൻ്റെയും സഹനങ്ങളുടെയും നിഴൽ അവക്കുമേൽ കൂടപ്പിറപ്പായി ഉണ്ടെങ്കിലും, അതു ദൈവരാജ്യ അനുഭവം ആവോളം പകർന്നു തരുന്നുണ്ട്. കാരണം, നീതിയുള്ളിടത്തേ സമാധാനമുള്ളൂ, നീതിയും സമാധാനവും ഉള്ളിടത്തേ ശരിയായ സന്തോഷമുള്ളൂ, എന്നാൽ, ഇവ മൂന്നും ഉള്ളിടത്തേ സ്വർഗ്ഗരാജ്യ അനുഭവമുള്ളൂ. ഇക്കാര്യം വി. പൌലോസ് അപ്പസ്തോലനും റോമാ ലേഖനത്തിൽ സുന്ദരമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, "ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ലാ, പ്രത്യുത, നീതീയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. ഇപ്രകാരം ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നവൻ ദൈത്തിനു സ്വീകാര്യനും മനുഷ്യർക്കു സുസമ്മതനുമാണ്." (റോമ. 14, 17-18)<br />
<br />
അപ്പോൾ, നീതിക്കും സമാധാനത്തിനും സന്തോഷത്തിനുമൊക്കെ വേണ്ടി പ്രവർത്തിക്കുന്നവർ, തീർച്ചയായും ദൈവത്തിൻ്റെയും മനുഷ്യരുടെയും മുമ്പിൽ സുസമ്മതരും സ്വീകാര്യരുമാകണമല്ലോ. എന്നാൽ, അനുദിനം നമുക്കു ചുറ്റും കാണുന്നതും കേൾക്കുന്നതും, മറിച്ചുള്ളതിനും ഉറച്ച സാക്ഷ്യം നല്കുന്നുണ്ട്. നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ, പലപ്പോഴും അധികാരികളാലും കരുത്താലും അടിച്ചമർത്തപ്പെടുകയോ, തമസ്ക്കരിക്കപ്പെടുകയോ, ഇനിയും ചിലപ്പോൾ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നതായി കാണുന്നു. തൽഫലമായി, സമൂഹത്തിൽ ശരിയായ സന്തോഷം അപ്രത്യക്ഷമാകുകയും, എന്നും അസ്വസ്ഥതകളും അസമാധാനവും നിലനില്ക്കുന്നു, ദൈരാജ്യ അനുഭവം നഷ്ടമാകുന്നു. ഇപ്രകാരമുള്ള പോരാട്ടങ്ങളിലെ, കതിരും പതിരും തിരിച്ചറിയൽ ഏറെ പ്രധാന്യമുള്ളത്, എന്നതും മനസ്സിൽ സൂക്ഷിച്ച് നമുക്ക് ഇന്നത്തെ ധ്യാനവിഷയത്തിലേക്ക് പ്രവേശിക്കാം.<br />
<br />
അനീതിക്കെതിരെയുള്ള ഒരുതരം ശബ്ദമുയർത്തലും മുറുമുറുപ്പും നിഷേധവുമൊക്കെ നാമിവിടെയും കാണുന്നുണ്ട്. ക്രിസ്തുവിൻ്റെ അഷ്ഠസൌഭാഗ്യങ്ങളും, നമുക്കു ചുറ്റും നടക്കുന്ന വിവിധ പോരാട്ടങ്ങളും, മനസ്സിൽ സജീവമാക്കി നമുക്കെങ്ങനെ ഈ തിരുവചനം മനസ്സിലാക്കാം, "എൻ്റെ വസ്തുവകകൾ എനിക്കിഷ്ടമുള്ളതുപോലെ ചെയ്യാൻ പാടില്ലെന്നോ? ഞാൻ നല്ലവനായതു കൊണ്ട് നീ എന്തിനു അസൂയപ്പെടുന്നു?" (മത്താ. 20,15-16) അഹന്തയും ധാർഷ്ട്യവും ഇതിൽ കാണുന്നവരെ പരിചയപ്പെട്ടേക്കാം. പക്ഷേ അതു യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയാണെന്ന് തിരിച്ചറിയാം. നീതി എന്നു പറയുന്നത് എനിക്കുള്ള അവകാശത്തെ സംബന്ധിച്ചെന്നതുപോലെ അപരൻ്റേതും, എന്നു മനസ്സിലാക്കാതെ പോകുന്നുവോ? ഉടമസ്ഥനുമായുള്ള ഉടമ്പടി പാലിക്കേണ്ടതും സംരക്ഷിക്കേണ്ടതും എൻ്റെ നീതിയുടെ ഭാഗമല്ലേ? ഉടമസ്ഥൻ ഉടമ്പടിനീതിയിൽ നിലനിന്നുകൊണ്ടു തന്നെ, അപരനോടും അല്പം കരുണ കാണിക്കുന്നെങ്കിൽ അതു എന്നോടുള്ള അനീതിയാകുന്നതെങ്ങനെ? ഇന്നും പലപോരാട്ടങ്ങളും, അസൂയയുടെയും സ്വാർത്ഥതയുടെയും, വെറുപ്പിൻ്റെയും കുടിപ്പകയുടെയും ഭാഗമായി മാറുന്നുവോ, എന്നു സംശയിക്കാൻ കാരണങ്ങൾ ഏറിവരുന്നു. ഈ ജീർണ്ണതയെ തിരസ്ക്കരിച്ച് ശരിയായ അഷ്ടസൌഭാഗ്യ വഴിയെ ചരിക്കാം. ജീവിതത്തിൽ സ്വീകരിച്ച ദാനങ്ങളോടുള്ള നന്ദിയും കടപ്പാടും മറക്കുന്നിടത്ത്, സൂക്ഷിക്കാൻ വെറുപ്പും വിദ്വേഷവും അസൂയയും മാത്രമേ ഉണ്ടാകൂ. അതു വഴി സ്വർഗ്ഗരാജ്യ അനുഭവം നഷ്ടമാക്കുകയും ചെയ്തേക്കാം. ദൈവകൃപയ്ക്കായ് പ്രാർത്ഥിക്കാം. അവിടുന്ന് നമ്മെ അനുഗ്രഹിക്കട്ടെ!</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-44929785289466823702016-10-07T18:08:00.001+05:302016-10-07T18:08:17.315+05:30"അവൻ ആളു മിടുക്കനാ, മൂന്ന് എം. എ ആണ് കഴിഞ്ഞിരിക്കുന്നത്." (ലൂക്കാ 10,17-21)<div dir="ltr" style="text-align: left;" trbidi="on">
"അവൻ ആളു മിടുക്കനാ, മൂന്ന് എം. എ ആണ് കഴിഞ്ഞിരിക്കുന്നത്." (വായനഭാഗം - ലൂക്കാ 10,17-21)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeNNZ9dhaCkkbLY7QVQAXOyVbYR0Eku1wGNEPc05rTnVbQuNF6Oz9NwzeJfYaQkwin9YqB3mgWHIK7RlEuSHvr7WhIzTHlLXTbynx0j8bOlkLrYk0lIzLW8842Pfu4te1Xra0dbxw2JuOM/s1600/convocation.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="211" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeNNZ9dhaCkkbLY7QVQAXOyVbYR0Eku1wGNEPc05rTnVbQuNF6Oz9NwzeJfYaQkwin9YqB3mgWHIK7RlEuSHvr7WhIzTHlLXTbynx0j8bOlkLrYk0lIzLW8842Pfu4te1Xra0dbxw2JuOM/s320/convocation.jpg" width="320" /></a></div>
ലക്ഷ്യം കൈവരിക്കാനായി, യോഗ്യതകളുടെ മാനദണ്ഡങ്ങൾ തിരക്കി, അതിനാവശ്യമായതെല്ലാം, ഏതുവിധേനയും നേടിയെടുക്കാനും ഒപ്പിച്ചെടുക്കാനും ,നെട്ടോട്ടം ഓടുന്ന തിരക്കിലാണ് ഡിജിറ്റൽ തലമുറയായ ന്യൂജെൻ. കോഴ്സ് സർട്ടിഫിക്കറ്റുകളും, ടൈറ്റിലുകളും ഡെസിഗ്നേഷനുകളും ഇല്ലെന്നു വരികിൽ, ഏതൊരുവൻ്റെയും സ്ഥാനം കളത്തിനു പുറത്തു തന്നെയന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു, അവർ. (രാജ്യസഭയിലോ, ലോകസഭയിലോ, നിയമസഭകളിലോ എത്തിപ്പെടുന്നതിനെ കുറിച്ചല്ല ഈ പറയുന്നത്. അവിടെ ഇപ്പോഴും പത്താം ക്ലാസ്സുപോലുമില്ലാതെ, എല്ലാം "കാര്യക്ഷമമായി" കൈകാര്യം ചെയ്യപ്പെടുന്നുണ്ടല്ലോ) പിന്നെ ആകെ ഒരു ആശ്വാസമുള്ളത്, അത്തരത്തിലുള്ള സർട്ടിഫിക്കറ്റുകളോ മറ്റോ ആവശ്യത്തിനു സ്വന്തമാക്കാൻ, പണമോ സ്വാധീനമോ ഒക്കെ, ധാരാളം മതിയാകുമെന്നുള്ളതാണ്. തലയിലൊന്നും ഇല്ലെന്നുവരികിലും, സമർപ്പിക്കപ്പെട്ട "മെയ്ഡ് ഇൻ കുന്ദംകുളം" സർട്ടിഫിക്കറ്റുകളുടെ ഗാരൻ്റിയിൽ മാത്രം കടന്നു കൂടുന്നവരും കുറവല്ലത്രേ.<br />
<br />
മറ്റൊന്ന്, പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ലെങ്കിലും ചിലർ, കോയിൻ കളൿഷൻ ചെയ്യുന്നതുപോലെ, വിവിധ കോഴ്സുകൾ ചെയ്തു സർട്ടിഫിക്കറ്റ് കൈക്കലാക്കി, അക്കാര്യം പത്താളുകളോടു പറഞ്ഞു നടന്നു സന്തോഷം കണ്ടെത്തുന്നവരും ഉണ്ട്; ചെറുക്കൻ ട്രിപ്പിൾ എം.എ ആണ്, മോള് ഡബിൾ എം.എ ആണ് എന്ന കണക്ക്. സ്റ്റാറ്റസ് സിമ്പൽ ആയി കോഴ്സുകൾ പൂർത്തിയാക്കുന്നവരും കുറവല്ല. പത്താം ക്ലാസ്സുകഴിഞ്ഞ് ബിസിനസ്സിറങ്ങി പത്തു കാശായപ്പോൾ, പെണ്ണുകെട്ടാൻ നേരം ഭാര്യയുടെ വിദ്യഭ്യാസ യോഗ്യത ഉയർന്നുതന്നെ വേണമെന്നു ചിന്തിക്കുന്നവരുണ്ട്; തനിക്കൊരു മറയായും വീടിനൊരു അലങ്കാരമായും. ലഭ്യമായ മനുഷ്യവിഭവ ശേഷിയെ ശരിക്കും വിലയിരുത്തുന്നവർ പറയുന്നത്, പൂർത്തിയാക്കപ്പെട്ട കോഴ്സുകളുടെ അമ്പതു ശതമാനത്തിലധികം സമൂഹത്തിന് പ്രയോജനകരമാകാതെ പോകുന്നു എന്നതാണ്. കോഴ്സുകൾക്കും സർട്ടിഫിക്കറ്റുകൾക്കും വേണ്ടിയുള്ള പരക്കം പാച്ചിൽ ഒരുവശത്ത്, പലരീതിയിൽ അവയുടെ വില കളയുന്നവർ മറുവശത്തും. ഇന്നത്തെ ധ്യാനവിഷയം, അധികാരത്തിൻ്റെയും ശക്തിയുടെയും ഏതാണ്ട് ഇത്തരത്തിലൊരു ഫലശൂന്യതയെക്കുറിച്ച് പങ്കുവെക്കുന്നത് ശ്രദ്ധിക്കാം.<br />
<br />
ദൌത്യ നിർവ്വഹണത്തിനാവശ്യമായ എല്ലാ അധികാരവും ശക്തിയും നല്കിയനുഗ്രഹിച്ചവൻ, അയക്കപ്പെട്ടവരുടെ വിജയകഥകൾ കേട്ടുകൊണ്ടിരിക്കെ അവരെ ഓർമ്മപ്പെടുത്തുകയാണ്, "എന്നാൽ, പിശാചുക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ സന്തോഷിക്കേണ്ട, മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ" (ലൂക്കാ 10,20) എന്ന്. എന്നു പറഞ്ഞാൽ, നല്കപ്പെട്ട അധികാരത്തിൻ്റെയും ശക്തിയുടെയും പുറത്ത് കാട്ടിക്കൂട്ടുന്ന ചില പ്രവർത്തികളുടെ നീണ്ട ലിസ്റ്റല്ല, ഒരുവനെ സ്വർഗ്ഗരാജ്യത്തിന് അർഹനാക്കുന്നതെന്ന്. അതു തിരിച്ചറിയാൻ സാധിക്കാതെ പോയാൽ, ഫരിസേയരോട് ക്രിസ്തു പറഞ്ഞതുപോലെ നമ്മോടും പറയും, "നിങ്ങൾക്കു മുമ്പേ, അനേകം പേർ ദൈവരാജ്യത്തിൽ വിരുന്നിനിരിക്കു"മെന്ന്. ആയതിനാൽ, അധികാരങ്ങൾക്കും ശക്തികൾക്കുമപ്പുറം, "ഈ എളിയവന് നിങ്ങൾ ഇതു ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തതെന്ന്" അരുളിചെയ്തവൻ്റെ വാക്കു പിഞ്ചെന്ന്, അപരനെ കരുതുന്നതിലെയും ശുശ്രൂഷിക്കുന്നതിലെയും സ്വർഗ്ഗീയ ആനന്ദം അനുഭവിക്കാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ! </div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0tag:blogger.com,1999:blog-8003451000777390959.post-72581756175717068422016-10-06T19:44:00.004+05:302016-10-06T19:52:49.041+05:30"അവരുടെ പ്രസംഗം പ്രത്യേക അഭിഷേകമുള്ളതാ.." (ലൂക്കാ 21, 7-19)<div dir="ltr" style="text-align: left;" trbidi="on">
"അവരുടെ പ്രസംഗം പ്രത്യേക അഭിഷേകമുള്ളതാ.." (വായനഭാഗം - ലൂക്കാ 21, 7-19)<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqm1cYlo90YecWMSnR8DnAAZoxzMVkbmrWntRV_S6XkF3vEh0S5sfA203B2L4ex9VQ7bqSOqaHsunGGJ7RnUnjTkPQFNNLgCpAqZ2Tiqyjd8cGiVMsqTEhF2y1fCcC-2n-PMrdCxfbzbfC/s1600/charismatic.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="142" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqm1cYlo90YecWMSnR8DnAAZoxzMVkbmrWntRV_S6XkF3vEh0S5sfA203B2L4ex9VQ7bqSOqaHsunGGJ7RnUnjTkPQFNNLgCpAqZ2Tiqyjd8cGiVMsqTEhF2y1fCcC-2n-PMrdCxfbzbfC/s400/charismatic.jpg" width="400" /></a></div>
അന്നു ധ്യാനത്തിൽ പങ്കെടുത്ത് വരുന്ന വഴിയായിരുന്നു ജെന്നിമോൻ. വീട്ടിൽ പോകുന്നതിനു മുമ്പേ, പള്ളിയിൽ കയറിയത്, ധ്യാനത്തിൽ നിന്നു ലഭിച്ച പ്രത്യേക അനുഭവം തീക്ഷ്ണത നഷ്ടപ്പെടാതെ പങ്കുവെക്കുന്നതിനു വേണ്ടിയായിരുന്നു എന്നു തോന്നി. എന്തായാലും, "ആത്മാവിൽ മാന്ദ്യം കൂടാതെ തീക്ഷ്ണതയിൽ ജ്വലിച്ചുകൊണ്ടു" തന്നെയാണ് അവൻ ധ്യാനാനുഭവം പങ്കുവെച്ചത് എന്നതിൽ സംശയമില്ല. പല അനുഭവങ്ങളും പങ്കുവെച്ചതിൽ ഒന്ന്, പക്ഷേ, പ്രത്യേകം ശ്രദ്ധയർഹിക്കുന്നതാണ്. എഴുത്തും വായനയും ഇല്ലാത്ത ഒരു സാധുസ്ത്രീ, മോളിചേച്ചി, അതിശക്തമായി വചനം പ്രഘോഷിക്കുകയും പ്രഘോഷണ വേളയിൽ ഏറെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നുവെന്ന്. യേശുക്രിസ്തുവിൻ്റെ പ്രസംഗം കേട്ട്, "ഇവന് ഈ ജ്ഞാനമെല്ലാം എവിടെ നിന്ന് കിട്ടി" എന്ന് ആശ്ചര്യപ്പെട്ടതുപോലെ, ഇവരുടെ പ്രസംഗം കേട്ടവരും അത്ഭുതത്തോടെ പറഞ്ഞത്രേ, "അവരുടെ പ്രസംഗം പ്രത്യേക അഭിഷേകമുള്ളതാ."<br />
<br />
ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നുണ്ട്, "ദൈവത്തിൻ്റെ വചനം സജീവവും ഊർജ്ജസ്വലവുമാണ്. ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്." (ഹെബ്രാ. 4,12) ദൈവത്തിൻ്റെ ശക്തമായ ഈ വചനം പ്രഘോഷിക്കാൻ ദൈവം തെരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്തിരിക്കുന്നു, നമ്മെ ഓരോരുത്തരെയും. സംസാരത്തിലെ തടസ്സങ്ങളെയും പോരായ്മകളെയും കുറിച്ച് വ്യാകുലപ്പെട്ട് പിന്തിരിയാനോ, പ്രായക്കുറവിനെയോർത്ത് ആശങ്കപ്പെട്ട് പിന്മാറാനോ അല്ല, മറിച്ച്, മോശയെയും ജെറമിയായെയും ശക്തിപ്പെടുത്തിയവനിൽ ആശ്രയിച്ച്, അവിടുന്ന് നിയോഗിക്കുന്ന ഇടങ്ങളിൽ അവിടുത്തെ വചനം പ്രഘോഷിക്കാൻ. ഇത്തരത്തിലുള്ള ഒരു നിയോഗവും ശക്തിപ്പെടുത്തലും വെളിപ്പെടുത്തുന്നതാണ്, ഇന്നത്തെ ധ്യാനവിഷയവും.<br />
<br />
തിരുവചനത്തിൽ നാം വായിക്കുന്നു, "നിങ്ങളുടെ എതിരാളിലാർക്കും ചെറുത്തു നില്ക്കാനോ, എതിർക്കാനോ കഴിയാത്ത, വാൿചാതുരിയും ജ്ഞാനവും നിങ്ങൾക്കു ഞാൻ നല്കും." (ലൂക്കാ 21, 15) ഇത് കർത്താവിൻ്റെ പ്രവർത്തിയാണ്, നമ്മുടെ ആരുടെയും മേന്മയല്ലാ. മോശയെയും ജെറമിയായെയും ശക്തിപ്പെടുത്തിയ തമ്പുരാൻ തന്നെയാണ്, നമ്മുടെ ഈ കാലഘട്ടത്തിൽ, എഴുത്തും വായനയും ഇല്ലാത്ത സഹോദരി മോളിയെ ശക്തിപ്പെടുത്തുന്നതും. ദൈവം എന്നെ ഈ പ്രത്യേകശുശ്രൂഷക്ക് തെരഞ്ഞെടുത്തിട്ടുണ്ടോ? തീർച്ചയായും. വചനം പ്രഘോഷിക്കാനുള്ള ദൌത്യവും തെരഞ്ഞെടുപ്പും നമുക്കേവർക്കുമുണ്ട്. ആയിരിക്കുന്ന സാഹചര്യങ്ങൾക്കും നിയോഗങ്ങൾക്കുമനുസരിച്ച് പ്രഘോഷണ മേഖലകളും രീതികളും വ്യത്യാസപ്പെടാം, എങ്കിലും ദൌത്യം ഒന്നു തന്നെ. എഴുതാൻ താല്പര്യമുള്ളവനും, വരയ്ക്കാൻ കഴിവുള്ളവനും, കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവനും, ഒക്കെത്തന്നെ വചനശുശ്രൂഷയുടെ വിവിധ രീതികളിലേക്കും മേഖലകളിലേക്കും വിളിക്കപ്പെട്ടവർ തന്നെ. കർത്താവിൻ്റെ വിളിക്ക്, സാമുവേലിനെപ്പോലെ, "കർത്താവേ അരുൾചെയ്താലും ദാസനിതാ/ദാസിയിതാ ശ്രവിക്കുന്നു"വെന്ന് പറഞ്ഞ് നമ്മെത്തന്നെ സമർപ്പിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!</div>
dailybiblereflectionshttp://www.blogger.com/profile/05458339476083116384noreply@blogger.com0