ഇന്നു മുതൽ മരണം വരെ.... (മത്താ. 10, 16-22)
സമൂഹത്തിൻെറ അടിസ്ഥാന ഘടകമായ കുടുംബത്തിൻെറ രൂപീകരണ നിമിഷത്തിൽ സഭാതനയരായ വധൂവരന്മാർ ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ ആരംഭമാണ്, "ഇന്നു മുതൽ മരണം വരെ..." എന്നത്. മനുഷ്യൻ മനുഷ്യനോടു ദൈവ ഐക്യത്തിൽ ചെയ്യുന്ന ഈ ഉടമ്പടിയിലെന്നതു പോലെ, ഓരോ ക്രൈസ്തവനും തൻെറ രക്ഷകനും നാഥനുമായ ക്രിസ്തുവുമായി നടത്തുന്ന വ്യക്തിപരമായ ഉടമ്പടിയിലും ഈ ഏറ്റുചൊല്ലലും സാക്ഷ്യവുമുണ്ടാകണമെന്ന് ഇന്നത്തെ തിരുവചനഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. "അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷപ്രാപിക്കും." ക്രൈസ്തവ സാക്ഷ്യജീവിതം ഏതാനും കുറച്ചു നാളുകളിലേക്കായി പരിമിതപ്പെടുത്തിയിട്ടില്ലെന്നർത്ഥം. അതുകൊണ്ടാണ്, ക്രൈസ്തവ ജീവിതത്തിൽ ജന്മദിനത്തേക്കാൾ ചരമദിനത്തിന് അർത്ഥവും പ്രസക്തിയുമുണ്ടാകുകയും വിശുദ്ധരുടെ ജന്മദിനത്തേക്കാൾ അവരുടെ മരണത്തിരുനാൾ ഓർമ്മിക്കപ്പെടുകയും ആഘോഷിക്കുയും ചെയ്യുന്നത്. തിരുസ്സഭ ആരെയും ഒരിക്കലും ജീവിച്ചിരിക്കെ വിശുദ്ധരെന്നു നാമകരണം ചെയ്യാത്തതും അതുകൊണ്ടാണെന്നറിയുക. സഹനങ്ങൾക്കും ഏതു പ്രതികൂലസാഹചര്യങ്ങൾക്കും നടുവിലും വിശ്വസ്ഥതയിൽ ക്രിസ്തുവിനു സാക്ഷ്യം നൽകാനുള്ള ശക്തിക്കും ബലത്തിനുമായി കൃപ യാചിക്കാം.
സമൂഹത്തിൻെറ അടിസ്ഥാന ഘടകമായ കുടുംബത്തിൻെറ രൂപീകരണ നിമിഷത്തിൽ സഭാതനയരായ വധൂവരന്മാർ ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ ആരംഭമാണ്, "ഇന്നു മുതൽ മരണം വരെ..." എന്നത്. മനുഷ്യൻ മനുഷ്യനോടു ദൈവ ഐക്യത്തിൽ ചെയ്യുന്ന ഈ ഉടമ്പടിയിലെന്നതു പോലെ, ഓരോ ക്രൈസ്തവനും തൻെറ രക്ഷകനും നാഥനുമായ ക്രിസ്തുവുമായി നടത്തുന്ന വ്യക്തിപരമായ ഉടമ്പടിയിലും ഈ ഏറ്റുചൊല്ലലും സാക്ഷ്യവുമുണ്ടാകണമെന്ന് ഇന്നത്തെ തിരുവചനഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. "അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷപ്രാപിക്കും." ക്രൈസ്തവ സാക്ഷ്യജീവിതം ഏതാനും കുറച്ചു നാളുകളിലേക്കായി പരിമിതപ്പെടുത്തിയിട്ടില്ലെന്നർത്ഥം. അതുകൊണ്ടാണ്, ക്രൈസ്തവ ജീവിതത്തിൽ ജന്മദിനത്തേക്കാൾ ചരമദിനത്തിന് അർത്ഥവും പ്രസക്തിയുമുണ്ടാകുകയും വിശുദ്ധരുടെ ജന്മദിനത്തേക്കാൾ അവരുടെ മരണത്തിരുനാൾ ഓർമ്മിക്കപ്പെടുകയും ആഘോഷിക്കുയും ചെയ്യുന്നത്. തിരുസ്സഭ ആരെയും ഒരിക്കലും ജീവിച്ചിരിക്കെ വിശുദ്ധരെന്നു നാമകരണം ചെയ്യാത്തതും അതുകൊണ്ടാണെന്നറിയുക. സഹനങ്ങൾക്കും ഏതു പ്രതികൂലസാഹചര്യങ്ങൾക്കും നടുവിലും വിശ്വസ്ഥതയിൽ ക്രിസ്തുവിനു സാക്ഷ്യം നൽകാനുള്ള ശക്തിക്കും ബലത്തിനുമായി കൃപ യാചിക്കാം.
No comments:
Post a Comment