വേണം നമുക്കും ചില വേർതിരിവുകൾ... (മത്താ 25, 31-40)
വേർതിരിവെന്നോ, വിവേചനമെന്നോ കേൾക്കുമ്പോഴേ, നെറ്റി ചുറ്റിചുളിക്കുന്നവരുടെ എണ്ണം ഇന്നത്തെ സമൂഹത്തിൽ ഏറിവരികയാണ്. ഒരർത്ഥത്തിൽ അത് മാനവവളർച്ചയുടെ അടയാളമാണ്. മത-രാഷ്ട്രീയ-സാംസ്ക്കാരിക വേർതിരിവുകളില്ലാത്ത, വർണ്ണ-വർഗ്ഗ വിവേചനമില്ലാത്ത സമൂഹമെന്നത് ഒരു പരിധിവരെ ന്യായീകരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ, ചില വേർതിരിവുകൾ ഒഴിവാക്കാനാകില്ല ജീവിതത്തിൽ എന്ന് ഇന്നത്തെ തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇത്തരം വേർതിരിവുകൾ ഇല്ലായെങ്കിൽ വിധിയാളൻെറ വരവിനെന്തു പ്രസക്തി? വിധിയാളനുണ്ടെങ്കിൽ വേർതിരിവുമുണ്ട്. നന്മതിന്മകളുടെയും സത്യ-അസത്യങ്ങളുടുയും വേർതിരിവുകളില്ലാത്ത വിവേചനമില്ലാത്ത ഇന്നിൻെറ കൂടിചേരലുകൾ വിധിയാളൻെറ വരവിന് ആക്കം കൂട്ടുന്നു. അതുകൊണ്ട്, നമുക്കും ചില വേർതിരിവുകൾ സൂക്ഷിക്കാം ജീവിതത്തിൽ. വിധിയാളൻ നമ്മെ തൻെറ വലത്തുവശത്തു കാണാൻ ഇടവരുത്തും വിധം.
വേർതിരിവെന്നോ, വിവേചനമെന്നോ കേൾക്കുമ്പോഴേ, നെറ്റി ചുറ്റിചുളിക്കുന്നവരുടെ എണ്ണം ഇന്നത്തെ സമൂഹത്തിൽ ഏറിവരികയാണ്. ഒരർത്ഥത്തിൽ അത് മാനവവളർച്ചയുടെ അടയാളമാണ്. മത-രാഷ്ട്രീയ-സാംസ്ക്കാരിക വേർതിരിവുകളില്ലാത്ത, വർണ്ണ-വർഗ്ഗ വിവേചനമില്ലാത്ത സമൂഹമെന്നത് ഒരു പരിധിവരെ ന്യായീകരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ, ചില വേർതിരിവുകൾ ഒഴിവാക്കാനാകില്ല ജീവിതത്തിൽ എന്ന് ഇന്നത്തെ തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇത്തരം വേർതിരിവുകൾ ഇല്ലായെങ്കിൽ വിധിയാളൻെറ വരവിനെന്തു പ്രസക്തി? വിധിയാളനുണ്ടെങ്കിൽ വേർതിരിവുമുണ്ട്. നന്മതിന്മകളുടെയും സത്യ-അസത്യങ്ങളുടുയും വേർതിരിവുകളില്ലാത്ത വിവേചനമില്ലാത്ത ഇന്നിൻെറ കൂടിചേരലുകൾ വിധിയാളൻെറ വരവിന് ആക്കം കൂട്ടുന്നു. അതുകൊണ്ട്, നമുക്കും ചില വേർതിരിവുകൾ സൂക്ഷിക്കാം ജീവിതത്തിൽ. വിധിയാളൻ നമ്മെ തൻെറ വലത്തുവശത്തു കാണാൻ ഇടവരുത്തും വിധം.
No comments:
Post a Comment