"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, June 8, 2016

വേണം നമുക്കും ചില വേർതിരിവുകൾ... (മത്താ 25, 31-40)

വേണം നമുക്കും ചില വേർതിരിവുകൾ... (മത്താ 25, 31-40)

വേർതിരിവെന്നോ, വിവേചനമെന്നോ കേൾക്കുമ്പോഴേ, നെറ്റി ചുറ്റിചുളിക്കുന്നവരുടെ എണ്ണം ഇന്നത്തെ സമൂഹത്തിൽ ഏറിവരികയാണ്. ഒരർത്ഥത്തിൽ അത് മാനവവളർച്ചയുടെ അടയാളമാണ്. മത-രാഷ്ട്രീയ-സാംസ്ക്കാരിക വേർതിരിവുകളില്ലാത്ത, വർണ്ണ-വർഗ്ഗ വിവേചനമില്ലാത്ത സമൂഹമെന്നത് ഒരു പരിധിവരെ ന്യായീകരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ, ചില വേർതിരിവുകൾ ഒഴിവാക്കാനാകില്ല ജീവിതത്തിൽ എന്ന് ഇന്നത്തെ തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇത്തരം വേർതിരിവുകൾ ഇല്ലായെങ്കിൽ വിധിയാളൻെറ വരവിനെന്തു പ്രസക്തി? വിധിയാളനുണ്ടെങ്കിൽ വേർതിരിവുമുണ്ട്. നന്മതിന്മകളുടെയും സത്യ-അസത്യങ്ങളുടുയും വേർതിരിവുകളില്ലാത്ത വിവേചനമില്ലാത്ത ഇന്നിൻെറ കൂടിചേരലുകൾ വിധിയാളൻെറ വരവിന് ആക്കം കൂട്ടുന്നു. അതുകൊണ്ട്, നമുക്കും ചില വേർതിരിവുകൾ സൂക്ഷിക്കാം ജീവിതത്തിൽ. വിധിയാളൻ നമ്മെ തൻെറ വലത്തുവശത്തു കാണാൻ ഇടവരുത്തും വിധം.       

No comments:

Post a Comment