"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, June 3, 2016

കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നൊഴുകിയ വെള്ളവും രക്തവും... (യോഹ. 19, 30-37)

കുത്തിതുറക്കപ്പെട്ട ഹൃദയത്തിൽ നിന്നൊഴുകിയ വെള്ളവും രക്തവും... (യോഹ. 19, 30-37)

പഴയകാല ഓർമ്മകളിലൊന്ന് ഇങ്ങനെയാണ്, അമ്മയെ ഉപദ്രവിച്ചതിനോ, ഏതെങ്കിലും കുറ്റം ചെയ്തതിനോ, അമ്മയിൽ നിന്ന് ഈർക്കിൽ കൊണ്ട് അടിവാങ്ങുന്ന നേരം അമ്മയെ വട്ടം പിടിച്ച് കരയാറുണ്ടായിരുന്നു, എങ്ങോട്ടും ഓടാതെ. പിന്നീടെപ്പോഴോ അതു മറ്റു കുട്ടികൾ ആവർത്തിക്കുന്നതു കാണുമ്പോൾ മനസ്സിൽ പറയുമായിരുന്നു, അവന് അമ്മയെ വിട്ട് എവിടേക്കെങ്കിലും ഓടിക്കൂടെയെന്ന്. സാധിക്കുമോ, അവനത്? ഒരിക്കലുമില്ല, കാരണം അമ്മയുടെ സ്നേഹം മറ്റാരിൽ നിന്നും കിട്ടില്ലെന്ന് അവനറിയാം. തിരുഹൃദയ തിരുനാളിൽ, അമ്മയെ വട്ടം പിടിക്കുന്നതിനേക്കാളും ഉറപ്പോടെ അള്ളിപ്പിടിക്കാൻ ഇതാ, ഒരു ഹൃദയം. നശിപ്പിക്കാൻ കുത്തിതുറക്കുന്നവന് ജീവൻറെ നിലനില്പിനാവശ്യമായ രക്തവും ജലവും ആവോളം നല്കിയ സ്നേഹത്തിൻറെ ഒരിക്കലും വറ്റാത്ത ഉറവയായ ഹൃദയം. ഈ ഹൃദയമല്ലാതെ മറ്റാരാണ് നമുക്ക് എന്നും അഭയമാകുക?... "യേശുവിൻ മാധുര്യമേറും ഹൃദയമേ.... "        

No comments:

Post a Comment