"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, June 21, 2016

"പത്തെമ്പത് വയസ്സായച്ചോ, വയ്യാ, ഇനി ഇതൊന്നും ഓർക്കാനും പഠിക്കാനും സാധിക്കില്ല... " (മർക്കോ. 4, 21-25)

"പത്തെമ്പത് വയസ്സായച്ചോ, വയ്യാ, ഇനി ഇതൊന്നും ഓർക്കാനും പഠിക്കാനും സാധിക്കില്ല... " (മർക്കോ. 4, 21-25)

മരുമകൾ ബൈബിൾ ക്ലാസ്സിൽ പങ്കെടുത്ത് വീട്ടിൽ എത്തിയപ്പോൾ അമ്മായിയമ്മയോട്, ബൈബിൾ ഉദ്ധരണികൾ അനായാസം പങ്കുവെക്കാനുള്ള, ക്ലാസ്സെടുത്ത അച്ചൻെറ കഴിവിനെ, പ്രകീർത്തിച്ചു സംസാരിച്ചു. പിന്നീടൊരിക്കൽ, വീടു സന്ദർശനത്തിനായി അതേ അച്ചൻ എത്തിയപ്പോൾ അമ്മാമ ഇത്തിരി മനപ്രയാസത്തോടെ അച്ചനോട് പറഞ്ഞു, "പത്തെമ്പത് വയസ്സായച്ചോ, വയ്യാ, ഇനി ഈ ബൈബിൾ വാക്യങ്ങളൊന്നും അച്ചനെപോലെ ഓർക്കാനും പഠിക്കാനും സാധിക്കില്ല... " സംസാരം മുന്നോട്ട് പോകെ മൂത്തമകനെയും മരുമകളെയും കുറിച്ച് ആരാഞ്ഞപ്പോൾ, അമ്മാമ ആ നീണ്ടകഥ അച്ചനോട് വിവരിക്കാൻ തുടങ്ങി, കല്ല്യാണം കഴിഞ്ഞനാൾ മുതൽ അന്നുവരെയുള്ള അവരുടെ കുറ്റങ്ങളും കുറവുകളും ഒന്നൊന്ന് അക്കമിട്ട് നിരത്തി, വള്ളീം പുള്ളീം തെറ്റാതെ തന്നെ. അച്ചൻ അത്ഭുതപ്പെട്ടു, ഈ അമ്മാമക്ക് എന്ത് ഓർമ്മക്കുറവ്! ഈശോ തമ്പുരാൻ ഇന്ന് നമ്മെയും ഓർമ്മപ്പെടുത്തുന്നു, "ഉള്ളവനു നല്കപ്പെടും, ഇല്ലാത്തവനിൽ നിന്ന് ഉള്ളതു പോലും എടുക്കപ്പെടു" മെന്ന്. നമുക്ക് ഓർമ്മശക്തിയില്ലാത്തതല്ല പലപ്പോഴും പ്രശ്നം, അവ ഉപയോഗിക്കേണ്ട രീതിയിൽ, ഉപയോഗിക്കേണ്ട സമയത്ത്, ഉപയോഗിക്കേണ്ടവക്ക്, ഉപയോഗിക്കുന്നില്ല എന്നതാണ്. തമ്പുരാൻ നല്കിയ വിവിധങ്ങളായ കഴിവുകളെ നന്മക്ക് ഉപയോഗപ്പെടുത്തി നന്മയുടെ നിക്ഷേപം കരുതുന്നവരാകാം നമുക്കോരുത്തർക്കും ഇന്നുമുതൽ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!  

No comments:

Post a Comment