"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, June 28, 2016

"അവൾക്ക് ഭ്രാന്താ, വേറെ പണിയൊന്നും ഇല്ലല്ലോ..." (മാർക്കോ. 1,29-34)

"അവൾക്ക് ഭ്രാന്താ, വേറെ പണിയൊന്നും ഇല്ലല്ലോ..." (വായനഭാഗം - മാർക്കോ. 1,29-34)

ഏതെങ്കിലും നന്മചെയ്യുന്നവർ, എത്ര ചെറുതായാലും നന്മയായത് സ്ഥിരമായി പങ്കുവെക്കാനോ വളർത്താനോ സമയം ചിലവഴിക്കുന്നവർ, സാധാരണയായി കേൾക്കാൻ ഒരുപാടു സാധ്യതയുള്ള ഒരു കമൻറാണ്, "അവന്/അവൾക്ക് ഭ്രാന്താ, വേറെ പണിയൊന്നും ഇല്ലല്ലോ..." നന്മയാൽ നിറഞ്ഞ മനുഷ്യൻ, നന്മ ചെയ്യുന്നതിന് പ്ലാറ്റ് ഫോം തേടി നടക്കില്ല, പകരം താനായിരിക്കുന്ന ഇടത്ത്, തനിക്ക് സാധ്യമാകുന്ന നന്മ, തനിക്ക് സാധ്യമാകുന്ന രീതിയിൽ, സാധ്യമാകുന്നവർക്കൊക്കെ - മനുഷ്യർക്കോ, മൃഗങ്ങൾക്കോ, ചെടികൾക്കോ... - ചെയ്യുന്നതിന് അവസരം സദാ കണ്ടെത്തും. ഇന്നത്തെ വായനഭാഗത്ത്, യേശുവിൻെറ പ്രവർത്തി കണ്ടാൽ ഒരു പക്ഷെ, മേല്പറഞ്ഞവർ പറയുമായിരിക്കും, "യേശുവിന് വേറെ ഒരു പണിയും ഇല്ലായിരുന്നു, അല്ലേ?" എന്നാൽ, ഒരു ഭവനസന്ദർശനത്തിൻെറ "ജീസ്സസ് സ്റ്റൈൽ" നാം ഇവിടം കാണുന്നു. ഒരു സൌഖ്യത്തിൽ നിന്ന് ആരംഭിച്ച് നാടു മുഴുവനും പകരപ്പെട്ട കരുണയുടെ പ്രവാഹത്തിൻെറ ഒറിജിനൽ ചിത്രം. ആർക്കാനോ വേണ്ടിയോ, ഏതെങ്കിലും പദ്ധതിയുടെ ഭാഗമായോ നടത്തപ്പെട്ട ഭവനസന്ദർശനമായിരുന്നില്ലത്. മറിച്ച്, ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു ജീവിതത്തിൻെറ നേർക്കാഴ്ച. ഈ ജീവിതത്തിന് സജീവസാക്ഷ്യം പകർന്ന്, എണ്ണമറ്റ വിമർശനങ്ങൾക്കും കളിയാക്കലുകൾക്കു നടുവിലും ഇന്ന് അനേകം സാധാരണ മനുഷ്യർ, പ്രത്യേകിച്ച് യുവാക്കൾ, നമുക്കു ചുറ്റും വളർന്നുവരുന്നുണ്ട്, തെരുവുകളിലും, ആശുപത്രികളിലും, ജയിലുകളിലും നന്മ ചെയ്തുകൊണ്ട്. അവരുടെ നന്മയിൽ പങ്കാളിയാവാൻ, ഇന്ന് നമുക്കും സമയം കണ്ടത്താം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.   

No comments:

Post a Comment