"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, June 27, 2016

"നല്ല അഭിഷേകം ഉള്ള ധ്യാനമാ, ഇതൊന്നു കൂടിയാൽ എല്ലാം ശരിയാകും...." (മത്താ. 12, 38-42)

"നല്ല അഭിഷേകം ഉള്ള ധ്യാനമാ,  ഇതൊന്നു കൂടിയാൽ എല്ലാം ശരിയാകും...." (വായനഭാഗം - മത്താ. 12, 38-42)

ജീവിതത്തിലെ അവസാനിക്കാത്ത ക്ലേശങ്ങളുടെയും രോഗങ്ങളുടെയും മദ്ധ്യേ പലരും ആശ്വാസവാക്കുകളുമായി വരുന്നത് ഇങ്ങനെയാണ്, "അടുത്തയാഴ്ച മത്തായി അച്ചൻെറ ധ്യാനമുണ്ട്, നല്ല അഭിഷേകം ഉള്ള ധ്യാനമാ,  ഇതൊന്നു കൂടിയാൽ എല്ലാം ശരിയാകും...." (മത്താ. 12, 38-42). ദുഃഖ ദുരിതങ്ങളിൽ ആശ്വാസദൂതുമായി വരുന്ന അത്തരം സുഹൃത്തുക്കളെയോ, ധ്യാനങ്ങളെയോ വിലയിരുത്താനോ, ദുരിതങ്ങളിൽ നിന്ന് കരകയറാൻ പാടുപെടുന്നവർ, ഇത്തരം സന്ദർഭങ്ങളിൽ തമ്പുരാൻെറ കരം തേടുന്നതിനെ കുറിച്ചോ വിധിപറയാനല്ല ഇതു പറഞ്ഞത്. മറിച്ച്, ഇന്നത്തെ വായനയിൽ, അടയാളങ്ങളും അത്ഭുതങ്ങളും അന്വേഷിക്കുന്നവർക്ക് തമ്പുരാൻ എന്തുകൊണ്ട് പുറം തിരിയുന്നു എന്നു സൂചിപ്പിക്കാനാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവകൃപ അന്വേഷിക്കുന്നതും ദൈവകൃപയെ പരീക്ഷിക്കുകയോ, സംശയിക്കുകയോ ചെയ്യുന്നതും രണ്ടും രണ്ടാണ് എന്ന് സൂചിപ്പിക്കാനാണ്. നിരന്തരം ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ടുള്ള ജീവിതമാണ് വിശ്വാസജീവിതം. എന്നിലെ ദൈവീക പ്രവർത്തനങ്ങളെ തള്ളിയും പരീക്ഷിച്ചും നീങ്ങുമ്പോൾ, അവൻ ഇന്ന് എന്നോടും പറയും, "ദുഷിച്ചതും അവിശ്വസ്ഥവുമായ തലമുറ അടയാളം അന്വേഷിക്കുന്നു" വെന്ന് (മത്താ. 12,39). വിശ്വാസജീവിതത്തിൽ ശക്തിപ്പെടാനാവശ്യമായ അനുതാപത്തിനായി പ്രാർത്ഥിക്കാം.   

No comments:

Post a Comment