ഇച്ചിരിയെ ഉള്ളൂ, അതിൻെറ വായിൽ നിന്ന് വരുന്നത് കേട്ടാൽ... (മത്താ. 12, 33-37)
പിഞ്ചു കുഞ്ഞുങ്ങളുടെ കൊഞ്ചികുഴഞ്ഞുള്ള വർത്തമാനം ഇഷ്ടപ്പെടാത്തവരായി നമ്മിൽ ആരും കാണില്ല. അതു കേട്ടിരിക്കെ സമയം പോകുന്നതും അറിയാറില്ല. എന്നാൽ, ചിലപ്പോഴെങ്കിലും അവരുടെ സംസാരത്തിൽ അവരറിയാതെ അവരിൽ നിന്നും വരുന്ന വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുകയോ, അലോസരപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ചിലരെങ്കിലും മനസ്സിൽ പറഞ്ഞിട്ടുണ്ടാകാം, "ഇച്ചിരിയെ ഉള്ളൂ, അതിൻെറ വായിൽ നിന്ന് വരുന്നത് കേട്ടാൽ.."എന്ന്. നമ്മെ ശരിക്കും പരിശോധിച്ചാൽ നാമും വ്യത്യസ്തരല്ലെന്ന് കാണാനാകും. ഇന്നു യേശു തമ്പുരാൻ നമ്മോട് പറയുന്നു, "നല്ല മനുഷ്യൻ തൻെറ നന്മയുടെ നിക്ഷേപത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു" വെന്ന്. ഉള്ളതേ അപരന് കൊടുക്കാൻ കഴിയൂവെന്ന് ശരിയായും മനസ്സിലാക്കുന്നവൻ, നന്മയുടെ നിക്ഷേപമൊരുക്കാൻ നിരന്തരം പരിശ്രമിക്കുകയും അതിൽ നിന്ന് അവൻ നന്മ സംസാരിക്കുകയും ചിന്തിക്കുയും കാണുകയും കേൾക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. നന്മ-തിന്മകളുടെ വിവേചനയുള്ളവനേ അതിനു സാധിക്കൂ. മൂല്യങ്ങളുടെ തിരിച്ചറിവും നല്ല മനസ്സാക്ഷി രൂപീകരണവും മറ്റേതു വിഷയങ്ങളുടെ പഠനത്തേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് മാതാപിതാക്കളും ഗുരുക്കന്മാരും മനസ്സിലാക്കട്ടെ. ആയതിനാൽ, നന്മ-തിന്മകളെ വിവേചിച്ചറിയാനുള്ള ശക്തിക്കും നന്മയുടെ നിക്ഷേപം നിരന്തരം സ്വരുക്കൂട്ടുവാനുള്ള - മനസ്സാ/വാചാ/കർമ്മണായുള്ള - ജാഗ്രതക്കും സമർപ്പണത്തിനുമായി പ്രാർത്ഥിക്കാം.
പിഞ്ചു കുഞ്ഞുങ്ങളുടെ കൊഞ്ചികുഴഞ്ഞുള്ള വർത്തമാനം ഇഷ്ടപ്പെടാത്തവരായി നമ്മിൽ ആരും കാണില്ല. അതു കേട്ടിരിക്കെ സമയം പോകുന്നതും അറിയാറില്ല. എന്നാൽ, ചിലപ്പോഴെങ്കിലും അവരുടെ സംസാരത്തിൽ അവരറിയാതെ അവരിൽ നിന്നും വരുന്ന വാക്കുകൾ നമ്മെ അത്ഭുതപ്പെടുത്തുകയോ, അലോസരപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ചിലരെങ്കിലും മനസ്സിൽ പറഞ്ഞിട്ടുണ്ടാകാം, "ഇച്ചിരിയെ ഉള്ളൂ, അതിൻെറ വായിൽ നിന്ന് വരുന്നത് കേട്ടാൽ.."എന്ന്. നമ്മെ ശരിക്കും പരിശോധിച്ചാൽ നാമും വ്യത്യസ്തരല്ലെന്ന് കാണാനാകും. ഇന്നു യേശു തമ്പുരാൻ നമ്മോട് പറയുന്നു, "നല്ല മനുഷ്യൻ തൻെറ നന്മയുടെ നിക്ഷേപത്തിൽ നിന്ന് നന്മ പുറപ്പെടുവിക്കുന്നു" വെന്ന്. ഉള്ളതേ അപരന് കൊടുക്കാൻ കഴിയൂവെന്ന് ശരിയായും മനസ്സിലാക്കുന്നവൻ, നന്മയുടെ നിക്ഷേപമൊരുക്കാൻ നിരന്തരം പരിശ്രമിക്കുകയും അതിൽ നിന്ന് അവൻ നന്മ സംസാരിക്കുകയും ചിന്തിക്കുയും കാണുകയും കേൾക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. നന്മ-തിന്മകളുടെ വിവേചനയുള്ളവനേ അതിനു സാധിക്കൂ. മൂല്യങ്ങളുടെ തിരിച്ചറിവും നല്ല മനസ്സാക്ഷി രൂപീകരണവും മറ്റേതു വിഷയങ്ങളുടെ പഠനത്തേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് മാതാപിതാക്കളും ഗുരുക്കന്മാരും മനസ്സിലാക്കട്ടെ. ആയതിനാൽ, നന്മ-തിന്മകളെ വിവേചിച്ചറിയാനുള്ള ശക്തിക്കും നന്മയുടെ നിക്ഷേപം നിരന്തരം സ്വരുക്കൂട്ടുവാനുള്ള - മനസ്സാ/വാചാ/കർമ്മണായുള്ള - ജാഗ്രതക്കും സമർപ്പണത്തിനുമായി പ്രാർത്ഥിക്കാം.
No comments:
Post a Comment