"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, June 19, 2016

അവർക്കതല്ല, അതിനപ്പുറവും കിട്ടും; കയ്യിലിരിപ്പ് അതല്ലേ! (ലൂക്കാ 12,57-13,5)

അവർക്കതല്ല, അതിനപ്പുറവും കിട്ടും; കയ്യിലിരിപ്പ് അതല്ലേ! (ലൂക്കാ 12,57-13,5)

അപരൻെറ ജീവിതത്തിലെ ദുരന്തങ്ങൾക്കും കഷ്ടതകൾക്കും നേരെ ഇരു കണ്ണുകളും സദാ തുറന്നിരിക്കുന്ന കുറേ പേരെങ്കിലും വാ തുറക്കുന്നത് ഇതു പറയാനാൻ മാത്രമാണ്, "അവർക്കതല്ല, അതിനപ്പുറവും കിട്ടും; കയ്യിലിരിപ്പ് അതല്ലേ!" എന്നാൽ, പാപാന്ധകാരത്തിലായിരുന്ന മാനവനെ വിമോചിപ്പിക്കുവാനായി കഷ്ടതകൾ ഏറ്റെടുക്കുവാനും കുരിശിലേറുവാനും വന്നവൻ ഇന്ന് നമ്മോട് പറയുന്നത് മറിച്ചാണ്. ഇവയൊക്കെ മനുഷ്യജീവിതത്തിൻെറ നൈമിഷികതയെയോ, അനിശ്ചിതത്തെയോ ഓർമ്മപ്പെടുത്തുന്നതിനൊപ്പം, ദൈവീകകാരുണ്യത്തിൻെറ ഇടപെടലുകളോ, അനുതാപത്തിനായുള്ള നിനക്കുള്ള മുന്നറിയിപ്പുകളോ ആണെന്നു കൂടിയാണ്. എങ്കിൽ, ദുരന്ത നിമിഷങ്ങളിൽ നാം അപരനെതിരെ വാ തുറക്കുന്നതിനു മുമ്പേ ഹൃദയം തുറന്ന് അനുതപിക്കാനും സദാ ഒരുക്കമുള്ളവരാകാനും അപരൻെറ ദുരന്തങ്ങളിൽ ജോബിനെപ്പോലെ അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അതുവഴി നാമോരുത്തരും അനുഗ്രഹത്തിൻെറ ജീവിക്കുന്ന അടയാളമായി തീരുവാനും അവിടുന്നു ആഗ്രഹിക്കുന്നു. ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടതായി കാണുന്ന തിന്മകളെയും ദുരന്തങ്ങളെയും കുറിച്ച് വി. പൌലോസ് പറയുന്നത് അവ നമുക്കൊരു പാഠമായിത്തീരാനും കൂടിയാണ് എഴുതപ്പട്ടതെന്നാണ്. ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment