"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Friday, June 10, 2016

ജനസമ്പർക്കത്തിൻെറ നേർക്കാഴ്ചകൾ... (മർക്കോ. 5, 21-24)

ജനസമ്പർക്കത്തിൻെറ നേർക്കാഴ്ചകൾ... (മർക്കോ. 5, 21-24)

ഇടനിലക്കാരില്ലാതെ ഏല്പ്പിക്കപ്പെട്ട ജനത്തിൻെറ ഓരോ പ്രശ്നത്തിലും ഇടപെടുകയും പോംവഴികൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ജനപ്രിയ നായകർക്ക് പത്രമാധ്യമങ്ങളിലും മറ്റും ഇന്നും ഏറെ ഇടമുണ്ട്. മാവേലിയുടെ വരവു കണക്കെയുള്ള അപൂർവ്വ ജനസമ്പർക്ക പരിപാടിക്കോ, അതിൻെറ ആഘോഷങ്ങൾക്കോ, ആരവങ്ങൾക്കോ നേരെ ഒറ്റപ്പെട്ട വിമർശനങ്ങൾ ഉണ്ടാകാമെങ്കിലും, ആർജ്ജവമുള്ള ജനസമ്പർക്കം ദൈവീക പ്രവർത്തിയോട് അടുത്തു നിൽക്കുന്നു. ജായ്റൂസിൻെറ അഭ്യർത്ഥനയും യേശുവിൻെറ പ്രതികരണവും ക്രമീകരിക്കപ്പെട്ട ഒരു പദ്ധതിയായിരുന്നില്ല, അനുദിന ജീവിത ശൈലിയുടെ സ്വാഭാവിക പ്രകാശനമായിരുന്നു. അതുകൊണ്ടു തന്നെ, ലോകത്തെ പാദപീഠമാക്കിയവന് തലചായ്ക്കാൻ ഇടമില്ലാതെ പോയി എന്നത് മറിച്ചും വായിക്കാൻ പലപ്പോഴും എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. ജനഹൃദയങ്ങളെ സ്നേഹം കൊണ്ടു കീഴടക്കിയവന് ഈ ലോകത്ത് തലചായ്ക്കാൻ ഇടം ആവശ്യമായി വന്നില്ല, കാരണം അവൻ വസിച്ചത് മാനവ ഹൃദങ്ങളിലാണ്. ഉള്ളും ഉള്ളതും കൊടുക്കുന്നവർക്കുള്ള ഇടം ഈ ലോകത്തിലെ നൈമിഷിക കൂടാരങ്ങളിലല്ല, പകരം നിത്യതയുടെ സ്നേഹകൂടാരങ്ങളായ ജനഹൃയങ്ങളിലാണ്. അല്ലാത്തവനോ, അന്നത്തെ വീതവും വാങ്ങി അറപ്പുരകൾ പൊളിച്ചു പണിതുകൊണ്ടേയിരിക്കാം, വിഡ്ഢീയെന്ന് സ്വർഗ്ഗീയ സിംഹാസനത്താൽ നാമകരണം ചെയ്യപ്പെടുകയുമാകാം.       

No comments:

Post a Comment