"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, June 9, 2016

തിരിച്ചറിയപ്പെടാതെയും ഉപയോഗശൂന്യമായും പോകുന്ന മാണിക്യങ്ങൾ... (മത്താ. 5, 13-20)

തിരിച്ചറിയപ്പെടാതെയും ഉപയോഗശൂന്യമായും പോകുന്ന മാണിക്യങ്ങൾ... (മത്താ. 5, 13-20)

നാമിന്ന് അനുഭവിക്കുന്നത് മനുഷ്യൻെറ ബുദ്ധി-ഓർമ്മശക്തികളുടെ ഉപയോഗിക്കപ്പെട്ട പത്തുശതമാനത്തിൻെറ ഫലം മാത്രമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതിനർത്ഥം ഇനിയും മനുഷ്യൻെറ മൂല്യം ലൌകീകാർത്ഥത്തിൽ പോലും പൂർണ്ണമായും തിരിച്ചറിയപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നല്ലേ? മരണത്തെപ്പോലും ജയിച്ചവനും ശരീരത്തെയും ആത്മാവിനെയും നശിപ്പിക്കാനും പടുത്തുയർത്തുവാനും കഴിവുള്ളവൻ നമ്മെയിന്ന് ഓർമ്മപ്പെടുത്തുന്നു, നാം ഈ ലോകത്തിൻെറ ഉപ്പും വിളക്കുമാണെന്ന്. എന്തേയിന്ന് ഇത്രയേറെ അന്തകാര പ്രവർത്തികൾ ഈ ലോകത്തിൽ? എന്തേയിന്ന് ഈ ലോകജീവിതം കയ്പുള്ളതായി മാറുന്നു? വിളക്കും ഉപ്പുമാകേണ്ട ക്രൈസ്തവ ജീവിതങ്ങൾ ഇനിയും തിരിച്ചറിയപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തിട്ടില്ല എന്നതാണ്. പുറമെയുള്ളവനെ ഭയപ്പെടാതെ അകമെയുള്ള ക്രിസ്തുചൈതന്യത്തിൽ ആശ്രയിച്ച് സൂര്യധർമ്മങ്ങളിലൊന്നിൽ പങ്കുപറ്റുന്ന കൊച്ചു കൊച്ചു മിന്നാമിനുങ്ങുകളെ പോലെയാകാൻ കൃപ യാചിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.  

No comments:

Post a Comment