"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, June 25, 2016

"പിന്നെ, അവനെയൊക്കെ നമുക്ക് അറിഞ്ഞുകൂടേ,.... കുടയും കുരിശും പിടിച്ചതുകൊണ്ടായില്ല..." (യോഹ. 7, 14-24)

"പിന്നെ, അവനെയൊക്കെ നമുക്ക് അറിഞ്ഞുകൂടേ,.... കുടയും കുരിശും പിടിച്ചതുകൊണ്ടായില്ല..." (വായനഭാഗം - യോഹ. 7, 14-24)

ജനസമൂഹത്തിൻെറ മുമ്പിൽ എല്ലാ സമയവും നിറഞ്ഞുനില്ക്കുന്ന ചിലരെയെങ്കിലും നോക്കി, ഒരുപക്ഷേ, അറിയാതെ പലരും പറഞ്ഞുപോകുന്ന, പലരും പറഞ്ഞതായി കേൾക്കുന്ന, ഒരു സാധാരണ കമൻറാണ്, "പിന്നെ, അവനെയൊക്കെ നമുക്ക് അറിഞ്ഞുകൂടേ,.... കുടയും പൊൻകുരിശും പിടിച്ചതുകൊണ്ടായില്ല" യെന്നത്. നമ്മെക്കുറിച്ചും ഇതുപോലെ പലതും പലയിടത്തുവെച്ചും പലരും പറഞ്ഞിട്ടുണ്ടാകാം. ഈ വിധികളെക്കുറിച്ചും കമൻറുകളെക്കുറിച്ചും യേശു തമ്പുരാന് ഇന്നു നമ്മോട് പറയുള്ളതെന്ന് ഇന്നത്തെ വായനഭാഗത്തുണ്ട്, "പുറമേ കാണുന്നതിന് അനുസരിച്ച് വിധിക്കാതെ, നീതിയായി വിധിക്കുവിനെന്ന്." (യോഹ. 7,24) ഈ വചനത്തിൻെറ ആദ്യഭാഗം മാനുഷികതയെയും രണ്ടാം ഭാഗം ദൈവികതെയെയും ഓർമ്മപ്പെടുത്തുന്നു. മാനുഷികതയിൽ നാം ബാഹ്യമായത് മാത്രം കാണാനും വിധിക്കാനും പ്രാപ്തരാക്കപ്പെടുമ്പോൾ, ദൈവീകതയിൽ നാം കരുണയിലും സ്നേഹത്തിലും ബലപ്പെടുകയും മാത്രമല്ല, വിധി പറയാനുള്ള അവകാശം, ഹൃദയങ്ങളെ പരിശോധിച്ചറിയാൻ കഴിയുന്ന തമ്പുരാൻേറത് മാത്രമെന്ന് തിരിച്ചറിഞ്ഞ് ജീവിക്കുവാൻ പ്രാപ്തരാകുകയും ചെയ്യുന്നു. കൂടെ നമുക്ക് ഓർക്കാം ആ സുന്ദരമായ വചനം, "തെറ്റു ചെയ്യുക എന്നത് മാനുഷികമാണ്, ക്ഷമിക്കുക എന്നത് ദൈവീകവും." 

No comments:

Post a Comment