"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, June 30, 2016

"തിന്നൂല്ലാ, തിറ്റിക്കൂല്ലാ അവൻ... എന്തു ജന്മാത് ദൈവേ!" (മത്താ. 23,13-22)

"തിന്നൂല്ലാ, തിറ്റിക്കൂല്ലാ അവൻ... എന്തു ജന്മാത് ദൈവേ!" (മത്താ. 23,13-22)

ജീവിതത്തിൻെറ പല ഘട്ടങ്ങളിൽ നാം കണ്ടുമുട്ടിയ ജന്മങ്ങളോ, സഹജന്മങ്ങളോ, നമ്മെ മറ്റുള്ളവർ തിരിച്ചറിഞ്ഞ അപൂർവ്വം ചില നിമിങ്ങളോ, ഇത്തരത്തിലുള്ള ആത്മഗതങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ടാകാം, "തിന്നൂല്ലാ, തിറ്റിക്കൂല്ലാ അവൻ... എന്തു ജന്മാത് ദൈവേ!" (മത്താ. 23,13-22) വഴികാട്ടികളാകുന്നതിനു പകരം വഴിമുടക്കികളാകുമ്പോൾ, നമ്മെക്കുറിച്ച് ഇന്നും ഇത് ആവർത്തിക്കപ്പെടാം. യേശുവിൻെറ കാലത്തും ഇത്തരത്തിലുള്ളവർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവൻ തീർത്തും പറഞ്ഞത്, "നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ല, പ്രവേശിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നുമില്ല.... നിങ്ങൾക്കു ദുരിത" മെന്ന്. (മത്താ. 23, 13-14) സുപ്രധാനങ്ങളായ തീരുമാനങ്ങൾ എടുക്കപ്പെടേണ്ട ചില യോഗങ്ങളിൽ, സുഹൃദ് സംഭാഷണങ്ങളിൽ, സ്വന്തം കുടുംബത്തിലെ അത്താഴമേശയിൽ,  ഇത്തരക്കാരുടെ സാന്നിധ്യം ഓർക്കപ്പെടാതെ തരമില്ല. നിയമങ്ങളും പാരമ്പര്യ-പൈതൃകങ്ങളും ആചാരാനുഷ്ടാനങ്ങളുമൊക്കെ സംരക്ഷിക്കപ്പെടണമെന്നതിൽ തർക്കമില്ലെന്നിരിക്കെ തന്നെ, എൻെറ നിലപാടുകളും ജീവിതസാക്ഷ്യങ്ങളും സമൂഹനന്മക്കും വളർച്ചക്കും ഒരിക്കലും വിഘാതമാകില്ലെന്ന് ഉറപ്പുവരുത്തേണ്ട കടമയെനിക്കുണ്ടെന്നറിയുക. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, എല്ലാം നിയമാനുസൃതമാണെങ്കിലും നന്മയല്ലാത്തതിനെ, പടുത്തയർത്തപ്പെടാത്തതിനെ വിവേചിച്ചറിയാനും ഉപേക്ഷിക്കാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം.   

No comments:

Post a Comment