"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, July 2, 2016

“നീയില്ലാതെ ഞങ്ങൾക്കിത് നടത്താൻ പറ്റുമോയെന്ന് നോക്കട്ടേ!” (മത്താ. 19, 1-12)

"നീയില്ലാതെ ഞങ്ങൾക്കിതു നടത്താൻ പറ്റുമോയെന്ന് നോക്കട്ടെ!" (വായനഭാഗം - മത്താ. 19, 1-12)

എല്ലാ കാര്യങ്ങളും ഒരുമിച്ച് ആലോചിച്ചും പങ്കുവെച്ചും, കൂട്ടായി പ്രവർത്തിച്ചിരുന്ന പല ഉറ്റ സുഹൃത്തുക്കളും, പിന്നീട് കൊച്ചു കൊച്ചു കാരങ്ങളാൽ, വെവ്വേറെ വഴികളായി പിരിയുന്നതിനു മുമ്പേ, വെല്ലുവിളിക്കുന്നതായി കേട്ടിട്ടുണ്ട്, "നീയില്ലാതെ ഞങ്ങൾക്കിതു നടത്താൻ പറ്റുമോയെന്ന് നോക്കട്ടെ" യെന്ന്. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, 'കൂട്ടായ്മകളിലെ തർക്കങ്ങളും ഭിന്നിപ്പുകളും ഒരു പരിധിവരെ നല്ലതാണ്, സമൂഹത്തിലെ ബലവാന്മാരെ തിരിച്ചറിയാൻ സഹായിക്കുവെന്ന കാരത്താൽ.' എന്നാൽ, അവയെ ശരിയായി വിവേചിച്ചറിയുന്നില്ലായെങ്കിൽ, വ്യക്തിയുടെയും കുടുംബത്തിൻെറയും അതുവഴി സമൂഹത്തിൻെറയും നിത്യനാശത്തിനു ഇത്രയേറെ സഹായിക്കുന്ന മറ്റൊന്നില്ലായെന്നും തിരിച്ചറിയണം. പ്രത്യക്ഷത്തിൽ വളർച്ചയെന്ന് കരുതപ്പെട്ട പല വഴിപിരിയലുകളും, പിശാചിൻെറ ഇടപെടലുകളായിരുന്നു അവയോരോന്നുമെന്ന്, പിന്നീട് നമുക്ക് ബോധ്യം വന്ന പല സന്ദർഭങ്ങളും നമ്മുടെ ജീവിതത്തിലോ, ചുറ്റുവട്ടത്തോ ഉണ്ടായിട്ടുണ്ടാകാം. ക്രിസ്തുവിൻെറ ഇന്നത്തെ വചനം ഇതിനെ പൂർണ്ണമായും ബലപ്പെടുത്തുന്നതാണ്, “ദൈവം യോചിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ” ദൈവം എന്നും ആഗ്രഹിക്കുന്നത് കൂട്ടായ്മയും ഐക്യവുമാണെങ്കിൽ, പിശാചാഗ്രഹിക്കുന്നത് അനൈക്യവും വേർപിരിയലുമാണ്. ഏതെല്ലാം മേഖലകളിൽ വേർപിരിയലും കലഹങ്ങളുമുണ്ടോ, അവിടെയെല്ലാം പിശാച് പിടിമുറുക്കിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ്, ഐക്യത്തിൻെറയും കൂട്ടായ്മയുടെയും അടയാളമായി സ്വന്തം ജിവിതം സമർപ്പിച്ച്, ദൈവത്തിന് ഉത്തമസാക്ഷിയായി മാറാൻ, ഇന്നു അവിടുത്തെ അനുഗ്രഹം യാചിക്കാം.

No comments:

Post a Comment