"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, July 4, 2016

"നിന്ന് കൂവീട്ട് ഒരു കാര്യവുമില്ല, ഞാൻ പോകുന്നില്ല. എനിക്ക് വേറെ പ്രോഗ്രാമുണ്ട്...." (മത്താ. 21, 28-32)

"നിന്ന് കൂവീട്ട് ഒരു കാര്യവുമില്ല, ഞാൻ പോകുന്നില്ല. എനിക്ക് വേറെ പ്രോഗ്രാമുണ്ട്...." (മത്താ. 21, 28-32)

ജീവിതത്തിൽ പലപ്പോഴും നമ്മുടെ ആവശ്യങ്ങൾ മറ്റുള്ളവർ ശരിയായി മനസ്സിലാക്കാതെ പോകുന്നതായോ, മറ്റുള്ളവരുടെ ആവശ്യങ്ങൾ നാം പൂർണ്ണമായി മനസ്സിലാക്കാതെ വരികയോ ചെയ്ത സന്ദർഭങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ടാകാം. നമ്മുടെ അത്യാവശ്യങ്ങളെ തിരിച്ചറിയാതെ, "നിന്ന് കൂവീട്ട് ഒരു കാര്യവുമില്ല, ഞാൻ ഇന്ന് പോകുന്നില്ല. എനിക്ക് വേറെ പ്രോഗ്രാമുണ്ട്...." എന്ന കണക്ക് പ്രതികരിക്കുമ്പോൾ നാം ഏറെ വ്യസനിച്ചിട്ടുണ്ട്, ജീവിതത്തിൽ. വേറെ ചിലപ്പോൾ നമ്മെ മനസ്സിലാക്കാതെ, നമ്മുടെ ആവശ്യങ്ങളെ തിരിച്ചറിയാതെ നമ്മോട് കല്പിച്ചപ്പോൾ നാം ദ്വേഷ്യപ്പെട്ടിട്ടുമുണ്ടാകാം. അപ്പോഴൊക്കെ അപരനെ നാം കണക്കിനു വിധിച്ചിട്ടുമുണ്ടാകാം. എന്നാൽ, ഈശോ ആ വിധികളിൽ ചിലതെങ്കിലും അസ്ഥാനത്തായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്താൻ പങ്കുവെക്കുന്ന ചിന്തയാണ്, ഇന്നത്തെ ധ്യാനവിഷയം. ബാഹ്യമായി മാത്രം വിധിക്കാൻ മാത്രം കഴിയുന്ന നമ്മോട് ചോദിക്കുകയാണ്, "ഈ രണ്ടുപേരിൽ ആരാണ് പിതാവിൻെറ ഹിതം നിറവേറ്റിയതെന്ന്. പോകില്ല എന്നു തീർത്തു പറഞ്ഞെങ്കിലും പിന്നീട് പശ്ചാത്താപിച്ച് പിതൃഹിതം നിറവേറ്റിയവനോ, അതോ, പോകാം എന്നു വെറും വാക്കു പറഞ്ഞവനോ?" ശരിയായ ഉത്തരം നമ്മുടെ നാവിലുണ്ട്, എന്നാൽ, ഈശോ ഇന്ന് പറയുന്നു, ഇതു നിൻെറ ഹൃദയത്തിൽ സൂക്ഷിച്ച് നിൻെറ വിധികളെ എപ്പോഴും ദൈവീകതയോട് ചേർത്ത് നിത്യവിധിയിൽ നിന്ന് രക്ഷപ്പെടുവാൻ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment