"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, July 7, 2016

"നീ കൂടുതലൊന്നും വിളമ്പണ്ട... നീ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം." (യോഹ. 8, 48-59)

"നീ കൂടുതലൊന്നും വിളമ്പണ്ട... നീ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം." (വായനഭാഗം - യോഹ. 8, 48-59)

ഒരുമിച്ചുള്ള ആലോചനയിലും ചർച്ചയിലുമായിരിക്കെ, ഇഷ്ടാനിഷ്ടങ്ങളുടെ സ്വീകരണവും തിരസ്ക്കരണവും പലപ്പോഴും ചിലരെയെങ്കിലും കൊണ്ടുചെന്ന് എത്തിക്കുന്നത്, "നീ കൂടുതലൊന്നും വിളമ്പണ്ട... നീ ആരാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം" എന്ന കണക്ക് പ്രതികരണങ്ങളിലാണ്. അപരൻെറ കുറ്റങ്ങളുടെയും കുറവുകളുടെയും എണ്ണവും വണ്ണവും എൻ്റെ പോരയ്മകളെ ഇല്ലാതാക്കുന്നില്ല എന്ന് തിരിച്ചറിയാൻ പ്രയാസപ്പെടുന്നതു പോലെയുള്ള ഒന്ന്. ഒരുപക്ഷെ ഇന്നത്തെ ധ്യാനഭാഗവും നമ്മെ അത്തരത്തിലുള്ള ഒരു വിചാരത്തിലേക്ക് നയിക്കുന്നുണ്ട് എന്നു തോന്നുന്നു. ഫരിസേയപ്രമാണികൾ യേശു തമ്പുരാനിൽ ഒരുപാടു കുറ്റങ്ങളും കുറവുകളും കാണാനുള്ള വ്യഗ്രതയിൽ, തങ്ങളുടെ അകൃത്യങ്ങളും പാപങ്ങളും മനപ്പൂർവ്വം മറക്കുന്നതായി വെളിവാക്കപ്പെടുന്നുണ്ട്. എന്നാൽ, ക്രിസ്തു അവരെ ഓർമ്മപ്പെടുത്തുന്നത് അവരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി, തൻ്റെ വാക്കുകളും പ്രവർത്തികളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും, അവയുടെ ആധാരികത തൻ്റെ പിതാവിൽ നിന്നാണ് അവ തനിക്ക് ലഭിച്ചതുമെന്നാണ്. ക്രിസ്തുവിൻ്റെ അനുയായികളായ നമുക്കും ഈ സുതാര്യതയും ആധാരികതയും പിന്തുടരാൻ ദൈവാനുഗ്രഹത്താൽ പരിശ്രമിക്കാം.    

No comments:

Post a Comment