"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Saturday, July 9, 2016

"ഇത് ആക്സിഡൻ്റല്ലാ, ഇന്ന് വഴിമുടക്കി പുണ്യാളൻ്റെ ദിവസമാണ് ചേട്ടാ... " (മർക്കോ. 2,1-12)

"ഇത് ആക്സിഡൻ്റ് മൂലല്ലാ, ഇന്ന് വഴിമുടക്കി പുണ്യാളൻ്റെ ദിവസായതു കൊണ്ടാ...  " (മർക്കോ. 2,1-12)

 ആവശ്യങ്ങളും അത്യാവശ്യങ്ങളും കൊരുക്കുന്ന ജീവിതത്തിൻ്റെ ഗതിയും വേഗതയും, പൊടുന്നനെ നിയന്ത്രിക്കപ്പെടുന്ന അനേകം സന്ദർഭങ്ങളിൽ ഒന്ന് ഭക്തിയ്ക്ക് വഴിമാറുന്ന വേളകളാണ്. ഇവക്കിടയിലൂടെ നാം ചിലപ്പോൾ പൊരുത്തപ്പെട്ടും വേറെ ചിലപ്പോൾ മുറുമുറുത്തും മുന്നേറാറുണ്ട്. ഒരിക്കൽ, കേരളത്തിലെ ഒരു പ്രധാന നഗരത്തിലൂടെ കടന്നുപോരവേ, നീണ്ട ക്യൂവിൻ്റെ കാരണം തിരക്കിയപ്പോൾ ഡ്രൈവർ പറഞ്ഞ മറുപടിയാണ്, "ഇത് ആക്സിഡൻ്റ് മൂലല്ലാട്ടാ, ഇന്ന് വഴിമുടക്കി പുണ്യാളൻ്റെ ദിവസായതു കൊണ്ടാ... ഇന്ന് ഇച്ചിരി വൈകും, വേണങ്ങേ ഒന്നു വിളിച്ചുപറഞ്ഞോ." നൊവേനകളും പ്രദക്ഷിണങ്ങളും പറയെഴുന്നള്ളിപ്പും പ്രചരണജാഥകളുമൊക്കെ ഇതിനു പലയളവിൽ സഹായിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു മഴിമുടക്കിലെക്കുറിച്ച് ഇന്നത്തെ വായനഭാഗവും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. "ജനക്കൂട്ടം നിമിത്തം അവൻ്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല. അതിനാൽ, അവൻ ഇരുന്ന സ്ഥലത്തിൻ്റെ മേല്ക്കൂര പൊളിച്ച്, തളർവാതരോഗിയെ അവർ കിടക്കയോടെ താഴോട്ടിറക്കി." ക്രിസ്തുനാഥൻ അവരുടെ വിശ്വാസത്തെ പ്രകീർത്തിക്കുന്നുണ്ട്. പക്ഷെ, ഇന്നു ഞാൻ ധ്യാനവിഷയമാക്കാൻ ആഗ്രഹിക്കുന്നത്. മറ്റു മനുഷ്യരുടെ ആവശ്യങ്ങളെയോ, നൊമ്പരങ്ങളയോ മനസ്സിലാക്കാതെയുള്ള ഭക്തിപ്രകാശനങ്ങളെ നന്നായി പുനഃപരിശോധിക്കേണ്ടതുണ്ട് എന്നതാണ്. അവർ ക്രിസ്തവിനെ കേൾക്കാനാണ് ഒത്തുകൂടിയത്, പക്ഷെ, വാതിൽക്കൽ കൂടിയിരുന്ന് വഴിമുടക്കികളായി മാറി. എനിക്കുള്ള ക്രിസ്തവിനോടുള്ള സാമിപ്യം അപരന് ക്രിസ്തുവിലേക്ക് അടുക്കുവാൻ തടസ്സമാകരുത്. നമുക്ക് വഴിമുടക്കികളാകാതെ യേശുവിലേക്ക് അടുക്കാൻ വഴിവെട്ടുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

No comments:

Post a Comment