"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, July 10, 2016

"നീ വന്നല്ലോ അതുമതി എനിക്ക്... എത്രനാളായി ഞാൻ നിൻ്റെ വരവും കാത്തിരിക്കുന്നു!" (ലൂക്കാ. 15, 11-32)

"നീ വന്നല്ലോ അതുമതി എനിക്ക്... എത്രനാളായി ഞാൻ നിൻ്റെ വരവും കാത്തിരിക്കുന്നു!" (ലൂക്കാ. 15, 11-32)

ഓരോ വേർപിരിയലും ഒരു കാത്തിരിപ്പിൻ്റെ തുടക്കമെന്നതുപോലെ, ഓരോ നഷ്ടവും ഒരു വീണ്ടെടുപ്പിൻ്റെ ആരംഭമായി ഭവിക്കുന്നു. ചേതന-അചേതന വ്യത്യാസങ്ങളും വിശ്വാസ-ധാർമ്മിക മൂല്യങ്ങളിലെ വളർച്ചാവ്യതിയാനങ്ങളുമൊക്കെ കാത്തരിപ്പിൻ്റെയും വീണ്ടെടുപ്പിൻ്റെയും തുടക്കം ആദ്യം ആരിൽ നിന്ന് എന്ന് നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. ബുദ്ധിയുള്ളവനായതുകൊണ്ടു മാത്രം തിരിച്ചുവരവിനുള്ള തിടുക്കമോ, നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവിനാൽ മാത്രം കാത്തിരിപ്പിനുള്ള ക്ഷമയോ ആകാംക്ഷയോ ലഭിക്കണമെന്നില്ല. അത് ദൈവത്തിൻ്റെ കൃപ ഒന്നുമാത്രമാണ്. അതിനാൽ, തിരിച്ചുവരുന്നവനെ നോക്കി, "നീ തിരിച്ചുവന്നല്ലോ അതുമതി എനിക്ക്... എത്രനാളായി ഞാൻ നിൻ്റെ വരവും കാത്തിരിക്കുന്നു" വെന്ന് പറയാൻ സാധിക്കുന്നതും,  "എല്ലാം ഇട്ടെറിഞ്ഞ് സ്വന്തം കാര്യം മാത്രം നോക്കി പോയതിന് ന്യായീകരണമൊന്നുമില്ലെനിക്ക്, ഇനിയുള്ള കാലം അപ്പൻ്റെ കൂടെ കഴിഞ്ഞാൽ മതിയെന്ന് പറഞ്ഞ് അനുതപിക്കാൻ കഴിയുന്നതും" വലിയ ദൈവകൃപയാണെന്ന് തിരിച്ചറിയുക. വി. പൌലോസ് അപ്പസ്തോലൻ പറയുന്നതുപോലെ, "ശരിയായി പ്രാർത്ഥിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞുകൂടാത്ത നമ്മിൽ അവാച്യമായ നെടുവീർപ്പുകളാൽ ദൈവാത്മാവ് നമുക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു." അതുപോലെ, നഷ്ടപ്പെട്ട ബന്ധങ്ങളിലേക്കുള്ള (ദൈവ-മനുഷ്യ ബന്ധങ്ങളിലേക്കും മനുഷ്യ-മനുഷ്യ ബന്ധങ്ങളിലേക്കും) തിരിച്ചുവരവിനും അനുതാപത്തിനുമുള്ള കൃപ നല്കുന്നത് പരി. ആത്മാവാണ്. ആയതിനാൽ, ദാവീദ് രാജാവിനോട് ചേർന്ന് നമുക്കും പ്രാർത്ഥിക്കാം, "അങ്ങേ പരിശുദ്ധാത്മാവിനെ ഞങ്ങളിൽ നിന്ന് ഒരിക്കലും തിരിച്ചെടുക്കല്ലേയെന്ന്." 

No comments:

Post a Comment