"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, July 3, 2016

"'സെൽഫി'കളില്ലാതിരുന്ന കാലത്ത്.... " (യോഹ. 20, 24-29)

"'സെൽഫി'കളില്ലാതിരുന്ന കാലത്ത്.... " (വായനഭാഗം - യോഹ. 20, 24-29)

അപരനു വേണ്ടി ത്യജിക്കുന്നതും ജീവിക്കുന്നതുമെല്ലാം മനുഷ്യനിലെ ദൈവീകതയുടെ തീവ്രഭാവമായി കരുതിയിരുന്ന കാലത്ത്, അറിവിനേക്കാൾ വിശ്വാസത്തിനും നേട്ടങ്ങളേക്കാൾ വിശ്വസ്ഥതക്കും, ഏറെ പ്രധാന്യമുണ്ടായിരുന്നു. ദൈവ-മനുഷ്യ ബന്ധങ്ങളിൽ സൂക്ഷിക്കപ്പെട്ട ഈ വിശുദ്ധ പുണ്യങ്ങൾ വഴി അന്നത്തെ മനുഷ്യർ അനുഭവിച്ചത് ജീവിതകാലം മുഴുവനുമുള്ള സന്തോഷവും ശാന്തിയുമായിരുന്നു. അറുപതും എഴുപതും വർഷങ്ങൾ വിവാഹജീവിത്തതിൽ പൂർത്തിയാക്കിയവരുടെ മുഖത്തെ സന്തോഷം പ്രകാശിപ്പിക്കാൻ ഒരു ഫോട്ടോഷോപ്പിൻെറയും ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്നത്തെ സ്വാർത്ഥതയുടെ 'സെൽഫീ' ലോകം, മനുഷ്യനെ ഒരു തരം ഭയത്തിൻെറയും ഭീതിയുടെയും അരക്ഷിതാവസ്ഥയിലേക്കു നയിച്ചിരിക്കുന്നു. ഹൃദയഭാവത്തെ വെളിപ്പെടുത്തുന്ന മുഖത്തെ സ്വാഭാവിക രസഭാവങ്ങളൊക്കെ നഷ്ടപ്പെട്ട ആധുനിക മനുഷ്യൻ, 'സെൽഫിക്കു' മുമ്പിൽ മാത്രം പ്രവർത്തിക്കുന്ന വെറുമൊരു യന്ത്രമായിമാറിയിരിക്കുന്നു. ഇതിൽ നിന്നു രക്ഷ നേടാൻ യേശു തമ്പുരാൻ ഇന്നു നമ്മോട് പറയുകയാണ്, "നീ കണ്ടതു കൊണ്ടുവിശ്വസിച്ചു, കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാരെ"ന്ന്. കണ്ടും അറിഞ്ഞും തൃപ്തിപ്പെട്ടതിനെവിടെയോ, 'താല്ക്കാലികത'യുടെ ശൂരും മണവും മാത്രമാണുള്ളതെന്ന് തിരിച്ചറിയുമ്പോൾ, ആധുനിക മനുഷ്യൻ സങ്കടപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നു. എന്നാൽ, കാണാത്തതിനെയും കേൾക്കാത്തതിനെയും സ്പർശിക്കാത്തതിനെയും വിശ്വസിച്ചിറങ്ങിയപ്പോൾ, നേടിയത് ശാശ്വത സമാധാനമാണെന്ന് ഒത്തിരിപേർ, പ്രത്യേകിച്ച് വിശ്വാസത്തിൽ സ്ഥിരപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു. ആ സാക്ഷ്യഗണത്തിൽ പങ്കുചേരാൻ ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ. 

No comments:

Post a Comment