"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Thursday, June 2, 2016

നല്ല വിതക്കാരൻ എൻറെ കാതിൽ ഒരുനാൾ ഓതിയത്... (ലൂക്കാ 8, 4-15)

നല്ല വിതക്കാരൻ എൻറെ കാതിൽ ഒരുനാൾ ഓതിയത്... (ലൂക്കാ 8, 4-15)

അപരൻറെ വസ്ത്രത്തിലെ അഴുക്കും, അവൻറെ കുത്തഴിഞ്ഞ ജീവിതവും, ലക്ഷ്യബോധമില്ലായ്മയും വ്യക്തമായി നിരീക്ഷിക്കുന്നതിനാൽ വിതക്കാരൻറെ ഉപമ വ്യാഖ്യാനിക്കാൻ അന്ന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. കേൾവിക്കാരുടെ ജീവിതത്തിൻറെ അശ്രദ്ധമായ വഴിയരികും, ഈ ലോകവ്യഗ്രതകളുടെ മുൾചെടികളും ഹൃയകാഠിന്യത്തിൻറെ പാറപ്പുറവും കൃത്യമായി വ്യാഖ്യാനിച്ചു നല്ല കയ്യടിയും നേടി. സംതൃപ്തിയോടെ പിന്നീടെപ്പോഴോ മയങ്ങാൻ തുടങ്ങിയപ്പോൾ നല്ല വിതക്കാരൻ എൻറെ കാതിൽ മെല്ലെ മന്ത്രിച്ചു, "മകനേ, നീ എന്നാ നിൻറെ ജീവിതത്തെ സത്യസന്ധമായി മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും തുടങ്ങുന്നത്." പിന്നെ ഉണർന്ന് ഇങ്ങനെ പ്രാർത്ഥിച്ചു, എൻറെ ജീവിതത്തിൻറെ മുപ്പതും അറുപതും നൂറും മേനിയുടെ ഫലഭൂയിഷ്ടതയും അപരൻറെ ജീവിതത്തിലെ ഫലമില്ലായ്മയും മാത്രം കാണുന്ന എനിക്ക് അപരൻറെ ജീവിതത്തിൻറെ ഫലഭൂയിഷ്ടതയും എൻറെ ജീവിതത്തിലെ ഫലമില്ലായ്മയും കൂടി കാണുവാനും മാനസാന്തരപ്പെടുവാനുമുള്ള കൃപ നല്കണേയെന്ന്.  

No comments:

Post a Comment