"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Tuesday, June 7, 2016

സ്വസ്ഥതയ്ക്കും ഒരിടം കണ്ടെത്തണം ജീവിതത്തിൽ... (ലൂക്കാ 10, 38-42)

സ്വസ്ഥതയ്ക്കും ഒരിടം കണ്ടെത്തണം ജീവിതത്തിൽ... (ലൂക്കാ 10, 38-42)

എന്തുമാത്രം കഷ്ടപ്പെട്ടതാ, പ്രാർത്ഥിച്ചതാ, ഒരു സ്വസ്ഥതയോ സമാധാനമോ ഇല്ല.  ജീവിതത്തിൽ പല തരത്തിലുള്ള വ്യഗ്രതകളാൽ മനുഷ്യൻ ഇന്ന് നട്ടം തിരിയുകയാണ്. നീ സ്വസ്ഥമായിരിക്കുക ഞാൻ ദൈവമാണെന്നറിയുക എന്ന ദൈവവചനത്തിൻെറ പൊരുൾ ഇനിയും ഇന്നിൻെറ മനുഷ്യൻ മനസ്സിലാക്കിയിട്ടില്ല. അപരനെ നിന്നെപ്പോലെ സ്നേഹിക്കണമെന്നു പറഞ്ഞവൻ തന്നെ ഇന്നു നമ്മോട് പറയുന്നു, ഒരിക്കലും അപരൻ നിൻെറ ഏകാഗ്രത കൊള്ളയടിക്കാതെ നോക്കണമെന്ന്. മറിയം ഇവിടെ ശ്രദ്ധിച്ചതും മറ്റൊന്നുമല്ല. അപരൻെറ അസ്വസ്ഥതയാണ് നിന്നെയും അസ്വസ്ഥനാക്കേണ്ടത്. പകരം അപരൻെറ സ്വസ്ഥത നിന്നെ അസ്വസ്ഥനാക്കിയാൽ നിൻെറ തിരഞ്ഞടുപ്പ് തികച്ചും സ്വാർത്ഥമാണെന്ന് വരും. മറിയത്തിൻെറ തിരഞ്ഞെടുപ്പ് നന്നായെന്നു പറഞ്ഞ തമ്പുരാൻ, മർത്തായുടെ തിരഞ്ഞെടുപ്പിനെ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെയും തിരഞ്ഞെടുപ്പുകളെയും പരാതികളെയും വിലയിരുത്താൻ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നു. തനിക്കു ജീവിക്കാനുള്ള വക ലഭിക്കുന്നുണ്ടോ എന്നതല്ലത്രേ, പകരം തനിക്ക് അപരനെ പോലെ ജീവിക്കാൻ വകയില്ലയെന്നതാണ് ഇന്നിൻെറ മനുഷ്യനെ അസ്വസ്ഥനാക്കുന്നത് എന്നതും കൂട്ടിവായിക്കാം.      

No comments:

Post a Comment