"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Monday, June 6, 2016

തിരിച്ചറിയപ്പെടേണ്ട സ്പർശങ്ങൾ... (മാർക്കോ. 5, 25-34)

തിരിച്ചറിയപ്പെടേണ്ട സ്പർശങ്ങൾ... (മാർക്കോ. 5, 25-34)

ആഘോഷങ്ങളുടെയും ബഹളങ്ങളുടെയും കാലഘട്ടമെന്നതുപോലെ, തിക്കിൻെറയും തിരക്കിൻെറയും കാലഘട്ടവുമാണിന്ന്. ന്യൂജെൻ ഇന്നു സ്വസ്ഥത അനുഭവിക്കുന്നതു തന്നെ ലൈക്കുകളുടെയും ഫ്രണ്ട്സിൻെറയും എണ്ണത്തിൻെറ മെത്തയിലാണ്. എണ്ണം പലപ്പോഴും മുഖമില്ലായ്മയിലേക്കു നയിക്കുന്നുവെന്ന് അവനറിയുന്നില്ല. തന്നെ ഇനിയും അറിയുന്നില്ലല്ലോ എന്ന രോദനം, അനുദിനം സ്നേഹം വച്ചുവിളമ്പുന്ന കുടുംബ ബന്ധങ്ങളിൽ പോലും ഇന്ന് സാധാരണമായിരിക്കുന്നു. മുഖമില്ലായ്മയുടെയും മുഖമൂടികളുടെയും ഈ യുഗത്തിൽ ക്രിസ്തുവിൻെറ ശബ്ദവും ജീവിതവും വേറിട്ട കാഴ്ചയായി മാറുന്നു. ഓരോരുത്തരെയും പേരുചൊല്ലി വിളിക്കാൻ പോലും കഴിവുള്ള അവനു മാത്രമേ, ആയിരങ്ങൾക്കിടയിൽ നിന്ന് ആ തനതു സ്പർശവും ശബ്ദവും, തന്നെ അന്വേഷിക്കുന്നവൻെറ സ്പർശവും ശബ്ദവും, തിരിച്ചറിയാനും സുഖപ്പെടുത്താനുമാകുകയുള്ളൂ. നാഥാ, നിൻെറ കലർപ്പും കാപട്യവുമില്ലാത്ത ആ സ്നേഹത്തിലേക്ക് എന്നെയും ചേർക്കുകയും ഞാനും ശരിയായ സൌഖ്യത്തിൻെറ ഉപകരണമായി എനിക്കു ചുറ്റുമുള്ളവരുടെ ഇടയിൽ മാറുകയും ചെയ്യട്ടെ.   

No comments:

Post a Comment