"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Sunday, June 26, 2016

"ഞാൻ ഇവിടില്ല, ഒരാഴ്ച കഴിഞ്ഞേ വരുള്ളൂന്ന് പറഞ്ഞേര്... നാശങ്ങള്... " (ലൂക്ക 13, 22-30)

"ഞാൻ ഇവിടില്ല, ഒരാഴ്ച കഴിഞ്ഞേ വരുള്ളൂന്ന് പറഞ്ഞേര്... നാശങ്ങള്... " (വായനഭാഗം - ലൂക്ക 13, 22-30)

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മെ ചിരിപ്പിക്കുവാനോ, ചിന്തിപ്പിക്കുവാനോ, പ്രേരിപ്പിച്ച സന്ദർഭങ്ങളിൽ ഈ സംഭാഷണത്തിനും ഒരു ഇടം കാണുമെന്നു ഞാൻ കരുതുന്നു, "ഞാൻ ഇവിടില്ല, ഒരാഴ്ച കഴിഞ്ഞേ വരുള്ളൂന്ന് പറഞ്ഞേര്... നാശങ്ങള്... " (പശ്ചാത്തലം ഏതുമാകട്ടെ, രാഷ്ട്രീയമോ, മതമോ). എന്തെങ്കിലും സഹായമോ, സാന്നിദ്ധ്യമോ, സൌഹൃദമോ തേടി വരുന്നവരെ ഒഴിവാക്കുന്ന ചിലരുടെ രീതികളും, ആരെ, എങ്ങനെ, എന്തുകൊണ്ട്  അവർ ഒഴിവാക്കപ്പടുന്നു എന്ന കാഴ്ചക്കാരായ അല്ലെങ്കിൽ കേൾവിക്കാരായ നമ്മുടെ വലിയ തിരിച്ചറിവും ഉൾച്ചിരിയും നിലനിർത്തിക്കൊണ്ടു തന്നെ, ഇന്നത്തെ വായനഭാഗത്തേക്ക് നാം പ്രവേശിക്കുന്നു. ഇവിടെ യേശു തമ്പുരാൻ പറയുകയാണ്, "നിങ്ങൾ എവിടെ നിന്നാണെന്ന് ഞാൻ അറിയുന്നില്ല. അനീതി പ്രവർത്തിക്കുന്ന നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിനെ"ന്ന്. (ലൂക്ക 13, 27) ഒരുപാടു അടുപ്പം പറഞ്ഞുവരുന്നവരെ അവൻ ഒഴിവാക്കുന്നതിൻെറയും തിരസ്ക്കരിക്കുന്നതിൻെറയും കാരണം പറയുകയാണ്, അവർ അനീതി പ്രവർത്തിക്കുന്നവരെന്ന്. യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിനോ, അവൻെറ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളാനോ, തങ്ങളെത്തന്നെ സമർപ്പിക്കുവാനോ തയ്യാറാകാതെ, സഭാസമൂഹത്തിൻെറ ബാഹ്യമായ കാര്യങ്ങളിൽ പേരിനും പെരുമക്കുമായി തങ്ങളെതന്നെ കോമാളികളാക്കുന്നവരെ നോക്കി ഇന്നും അവൻ പറയും, ഞാൻ നിങ്ങളെ അറിയുകയില്ലെന്ന്. ഇത് നന്മ സ്വീകരിച്ചവരിൽ നിന്നുള്ള ഓടിയൊളിക്കലല്ല, നന്മ കാംക്ഷിക്കുന്നവൻെറ തമ്പുരാൻെറ
ഓർമ്മപ്പെടുത്തലാണ്.... 

No comments:

Post a Comment