"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ." (മാർക്കോ. 16,15)

Wednesday, August 10, 2016

"എന്തേ നീ, അവിടെ നിന്ന് ഇത്രയും വേഗം പോന്നത്..." (മത്താ. 19, 27-29)

"എന്തേ നീ, അവിടെ നിന്ന് ഇത്രയും വേഗം പോന്നത്..." (വായനഭാഗം - മത്താ. 19, 27-29)

ജീവിതത്തിൻ്റെ ചില പ്രത്യേകമായ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർ പലപ്പോഴും, കണ്ടുമുട്ടുന്ന പല വ്യക്തികളുടെയും ചോദ്യങ്ങൾക്ക് ഉത്തരം പറയാനും കൂടിയുള്ള മനക്കരുത്ത് നേടേണ്ടതുണ്ട് എന്നു ചിന്തിക്കാൻ  പലപ്പോഴും കാരണമായിട്ടുണ്ട്. സാഹചര്യങ്ങളും വിഷയങ്ങളും വ്യത്യസ്തമാകുമ്പോഴും - അത് ദേശമാകട്ടെ, ദൈവവിളിയാകട്ടെ, പഠനമാകട്ടെ, ജോലിയാകട്ടെ  - ചോദ്യം ഒന്ന് മാത്രമെയുള്ളൂ, "എന്തേ നീ, അവിടെ നിന്ന് ഇത്രയും വേഗം പോന്നത്..." (മത്താ. 19, 27-29) ദേശം വിട്ടവർ അതിനടുത്തതും ദൈവവിളി ഉപേക്ഷിച്ചവർ അതിനോടു ചേർന്നതും പഠനം തുടരാതിരുന്നവർ അതിനനുയോജ്യമായതും ജോലിസ്ഥലം മാറിയവർ അതിനനുസരിച്ചുമുള്ള ഉത്തരം നല്കുക തീർത്തും സ്വാഭാവികമാണ്. ചില ഉത്തരങ്ങൾ പൂർണ്ണമാകാം മറ്റുചിലത് അപൂർണ്ണങ്ങളാകാം ഇനിയു ചിലത് അസത്യങ്ങളുമാകാം; സാഹചര്യങ്ങളും വിഷയങ്ങളും ചോദ്യകർത്താക്കൾക്കുമനുസരിച്ച്. കഴിഞ്ഞദിവസം, നാട്ടിലെ ഒരു സുഹൃത്തിനെ കണ്ടുമുട്ടിയപ്പോൾ, ഞാൻ അവനോടും ഇത്തരത്തിലൊരു ചോദ്യം ചോദിച്ചു, "ജോസേ, നീ എന്ത്യേ, അവിടെ നിന്ന് ആ ജോലി ഉപേക്ഷിച്ച് ഇത്രയും വേഗം പോന്നത്..." അവൻ പറഞ്ഞു, "അച്ചോ, ഈ തുച്ഛമായ ശമ്പളത്തിന് ഞാൻ ഇവിടെ തുടർന്നാൽ ഉള്ള കടക്കെണിയിൽ നിന്നുപോലും കരകയറാൻ പറ്റില്ല. ഞാൻ മറ്റൊരു ഇടം തേടുകയാണ്." പരിമിതികളുള്ള മനുഷ്യന് അപരൻ്റെ ആഗ്രഹങ്ങളെയും പ്രീക്ഷകളെയും പൂർണ്ണമായും തൃപ്തിപ്പെടുത്താൻ ഒരിക്കലും സാധിക്കില്ല. എന്നാൽ, തമ്പുരാന് മറിച്ചാണ്. തിരുവചനം പറയുന്നു, "മനുഷ്യർക്ക് അസാദ്ധ്യമായത് ദൈവത്തിന് സാദ്ധ്യമാണ്." (ലൂക്കാ 18, 27) ഇന്നത്തെ ധ്യനവിഷയഭാഗത്ത് നാം വായിക്കുന്നു, "എൻ്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ, പിതാവിനെയോ മാതാവിനെയോ മക്കളെയോ, വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും. അവൻ നിത്യജിവൻ അവകാശമാക്കുകയും ചെയ്യും." (മത്താ. 19, 29) അനുദിനജീവിതത്തിൽ, എൻ്റെ പദ്ധതികളും പ്രതീക്ഷകളും നൂറിരട്ടി പൂർത്തീകരിക്കാൻ, ജീവനുണ്ടാകുവാനും അതു സമൃദ്ധമായി നല്കാനും വേണ്ടി തന്നെ സമർപ്പിച്ച, യേശുവിനു മാത്രമെ കഴിയുകയുള്ളുവെന്ന് തിരിച്ചറിയാനും അവനിൽ വിശ്വാസമർപ്പിച്ച് ജീവിക്കാനും ഉള്ള കൃപക്കായി ഇന്നു പ്രത്യേകമായി നമുക്കു പ്രാർത്ഥിക്കാം. 

No comments:

Post a Comment